
കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

ടെക്സാസ്, യുഎസ്: 14-കാരൻ സ്കൂളിൽ കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ടതായി പൊലീസിന്റെ ആരോപണം. അതിനായി ആയുധങ്ങൾ വാങ്ങി നൽകി പിന്തുണച്ചത് അവന്റേ മാതാവായ 33 കാരി ആഷ്‌ലി പാർഡോയും അറസ്റ്റിലായി. സാൻ അന്റോണിയോയിലെ ജെറമിയ റോഡ്‌സ് മിഡിൽ സ്കൂളിലാണ് ആക്രമണം ആസൂത്രണം ചെയ്തിരുന്നത്.
തിങ്കളാഴ്ച കുട്ടി സ്കൂളിൽ ഭീതിയുണർത്തുന്ന വസ്ത്രങ്ങൾ ധരിച്ച് എത്തിയതിനെ തുടർന്നാണ് സംഭവത്തെ സ്കൂൾ അധികൃതർ ഗൗരവത്തോടെ സമീപിച്ചത്. കുട്ടി വീണ്ടും സ്കൂളിൽ എത്തി അക്രമം നടത്തും എന്ന ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ പ്രാവർത്തികമാക്കിയ ശേഷം കുട്ടിയെ സ്കൂളിന് മുന്നിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു.
കുട്ടിയുടെ മുത്തശ്ശിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. മകന്റെ ആക്രമണ ആസൂത്രണത്തിന് മാതാവ് പിന്തുണ നൽകി തോക്കും മറ്റും വാങ്ങി നൽകിയതായി മുത്തശ്ശി പോലീസിനോട് വ്യക്തമാക്കി. കൂടാതെ കുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും വീട്ടിൽ നിർമ്മിച്ച ഒരു മോർട്ടാർ (വെടിവെപ്പ് ബോംബ്) കണ്ടെടുത്തതായും, അതിന്മേൽ "For Brenton Tarrant" എന്നെഴുതിയിരുന്നതായും മുത്തശ്ശി പറഞ്ഞു. 2019-ലെ ന്യൂസിലാൻഡിലെ ക്രൈസ്റ്റ്‌ചർച്ച് പള്ളിയിലുണ്ടായ കൂട്ടക്കൊലയിൽ 51 പേരെ വധിച്ച ബ്രെൻറൺ ടാരന്റിനെയാണ് ഇതിലൂടെ കുട്ടി സ്മരിച്ചതെന്ന് അന്വേഷണത്തിൽ പറയുന്നു.
കുട്ടിക്ക് അത്തരം അക്രമകാരികളോടുള്ള ആരാധനയുണ്ടെന്നും, "പ്രശസ്തനാവാൻ പോകുകയാണ്" എന്ന നിലയിലുള്ള പ്രതികരണങ്ങൾ മുത്തശ്ശിയോട് പങ്കുവച്ചിരുന്നുവെന്നും വ്യക്തമാകുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മാസികകളും മറ്റു സാമഗ്രികളും കുട്ടിക്ക് മാതാവ് തന്നെയാണ് വാങ്ങി നൽകിയതെന്നും മുത്തശ്ശി ആരോപിച്ചു.
ഇതിനുശേഷം ആഷ്‌ലി പാർഡോയ്‌ക്കെതിരെ കൂട്ടക്കൊല ആസൂത്രണം, അനധികൃത ആയുധ കൈമാറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായും പോലീസ് അറിയിച്ചു. കുട്ടിയും ഇപ്പോൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണുള്ളത്.
In a shocking incident from Texas, a 33-year-old mother, Ashley Pardo, was arrested for allegedly buying weapons for her 14-year-old son who planned a mass shooting at his middle school. Authorities said the teenager idolized mass shooters and intended to carry out an attack at Jeremiah Rhodes Middle School. A homemade mortar inscribed “For Brenton Tarrant” was found in his room, referencing the 2019 Christchurch mosque shooter. The boy’s grandmother tipped off authorities, revealing the mother supported his violent plans by providing weapons and extremist material.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 2 days ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 2 days ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 2 days ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 2 days ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 2 days ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 2 days ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 2 days ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 2 days ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 2 days ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 2 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 2 days ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 2 days ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 2 days ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 2 days ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 2 days ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 2 days ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 2 days ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 2 days ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 2 days ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 2 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 2 days ago