HOME
DETAILS

നിലമ്പൂരിൽ പോരാട്ടച്ചൂടേറുന്നു; ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും, സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും

  
Web Desk
May 31 2025 | 04:05 AM

nilambur byelection aryadan shoukath nomination today and m swaraj reaches

മലപ്പുറം: എൽഡിഎഫ് സ്ഥാനാർഥി കൂടി എത്തിയതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പ്രചാരണ പോരാട്ടത്തിന് പെരുമഴയിലും ചൂടേറും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പ്രവർത്തകർക്കൊപ്പം പ്രചാരണമായി എത്തിയാകും ആര്യാടൻ ഷൗക്കത്തിന്റെ നാമനിർദേശ പത്രികാ സമർപ്പണം ഉണ്ടാവുക. അതേസമയം, സ്ഥാനാർഥി പ്രഖ്യാപനത്തിന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും. രാവിലെ പത്തരയ്ക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്വരാജിന് വൻസ്വീകരണം ഒരുക്കാനാണ് ഇടതുമുന്നണി പ്രവർത്തകർ ആസൂത്രണം ചെയ്തിട്ടുള്ളത്. നിലമ്പൂർ മുൻഎംഎൽഎ പി.വി അൻവറിന്റെ സ്ഥാനാർഥി കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. 

രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് വരണാധികാരി മുൻപാകെ പത്രിക സമർപ്പിക്കുക. തൃശൂർ പൂങ്കുന്നത്തുള്ള മുരളീ മന്ദിരത്തിലെത്തി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചെത്തിയത്. നിലമ്പൂരിൽ ഇത്തവണ യുഡിഎഫ് ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ പിതാവ് നേടിയ ഭൂരിപക്ഷം തനിക്ക് മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അൻവറിന്റെ കാര്യം പറയേണ്ടത് കോൺഗ്രസിലെ മുതിർന്ന നേതാക്കളാണെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. 

അതേസമയം, രാവിലെ നിലമ്പൂരിൽ എത്തുന്ന എം. സ്വരാജിനെ സ്വീകരിച്ച് വൻജനാവലിയുടെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് എത്തിക്കാനാണ് തീരുമാനം. ട്രെയിൻ വഴിയാകും സ്വരാജ് നിലമ്പൂരിൽ എത്തുക. ഉച്ചയ്ക്കുശേഷം മണ്ഡലത്തിൽ റോഡ് ഷോ നിശ്ചയിച്ചിട്ടുണ്ട്. തുറന്ന ജീപ്പിൽ സഞ്ചരിക്കുന്ന സ്വരാജ്, മണ്ഡലത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ സന്ദർശനം നടത്തും. ഇതിന് പിന്നാലെ മണ്ഡലത്തിലെയും പുറത്തെയും പ്രധാനപ്പെട്ട മത, സാമുദായിക, സാംസ്കാരിക നേതാക്കളെ കണ്ട് പിന്തുണ തേടും. 

നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒമ്പത് വർഷം മണ്ഡലത്തിൽ എൽഡിഎഫ് സർക്കാർ നടത്തിയ വികസ പ്രവർത്തങ്ങൾ ചൂണ്ടികാണിച്ചാകും എൽഡിഎഫിന്റെ പ്രചാരണം. എന്നാൽ പി.വി അൻവറിനെ കുറിച്ച് പരാമർശിക്കാതെ അവഗണിച്ച് പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാണ് എൽഡിഎഫ് ശ്രമിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ മുന്നണിയുമായി പി.വി അൻവർ; പിന്തുണയുമായി തൃണമൂൽ, ഇന്ന് പത്രിക നൽകും

Kerala
  •  7 hours ago
No Image

യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today

uae
  •  7 hours ago
No Image

നടുറോഡിൽ‌ ഓട്ടോഡ്രൈവറെ ചെരിപ്പൂരി തല്ലി യുവതി, ​വീഡിയോ വൈറലായതിന് പിന്നാലെ കാലു പിടിച്ച് മാപ്പപേക്ഷ

National
  •  7 hours ago
No Image

30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍

uae
  •  8 hours ago
No Image

ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്‌റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം

International
  •  8 hours ago
No Image

ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Kerala
  •  8 hours ago
No Image

ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു

Kerala
  •  8 hours ago
No Image

കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  9 hours ago
No Image

അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്

Kerala
  •  9 hours ago
No Image

41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം

International
  •  9 hours ago