HOME
DETAILS

ബീഫിന്റെ പേരില്‍ അലിഗഡിലെ ആള്‍ക്കൂട്ട ആക്രമണം; കൈവശംവച്ചത് പശുമാംസം അല്ലെന്ന് സ്ഥിരീകരിച്ചെങ്കിലും ഇരകള്‍ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് പൊലിസ്

  
June 01 2025 | 03:06 AM

Aligarh mob attack over beef Police will not withdraw case against victims

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഗോരക്ഷാഗുണ്ടകള്‍ തല്ലിച്ചതച്ച നാലുയുവാക്കള്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ പൊലിസ്. ഇരകള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് കണ്ടെടുത്തത് പശുവിന്റെ മാംസമല്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇവര്‍ക്കെതിരേ ചുമത്തിയ ഗോഹത്യാനിരോധന നിയമത്തിലെ വകുപ്പ് നീക്കിയെങ്കിലും കേസ് റദ്ദാക്കില്ലെന്ന് പൊലിസ് അറിയിച്ചു. മാംസം കൊണ്ടുപോകാനുള്ള അനുമതിയിലോ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട നിയമത്തിലോ മറ്റ് പോരായ്മകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ എഫ്.ഐ.ആറില്‍ ചേര്‍ക്കുമെന്നും അലിഗഡ് പൊലിസ് സൂപ്രണ്ട് അമൃത് ജെയിന്‍ പറഞ്ഞു.


പ്രദേശത്തെ ഹിന്ദുത്വസംഘടനാ നേതാവിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമപ്രകാരം മറ്റൊരു എഫ്.ഐ.ആറുമാണ് ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. കണ്ടെടുത്തത് പശുമാംസം അല്ലെന്ന് വ്യക്തമായതോടെയാണ് ഗോവധനിരോധന വകുപ്പ് നീക്കിയത്. വാഹനത്തില്‍നിന്ന് കണ്ടെടുത്തത് എരുമമാംസം ആണെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതായി കഴിഞ്ഞദിവസം ഹര്‍ദുവാഗഞ്ച് പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ധീരജ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


കഴിഞ്ഞമാസം 24നാണ് അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം പശു മാംസം കടത്തുന്നുവെന്ന് ആരോപിച്ച് ആഖില്‍ അഹമ്മദ് (43), അര്‍ബാജ് (38), മുഹമ്മദ് അഖീല്‍ (35), നദീം (32) എന്നിവരെ തീവ്ര ഹിന്ദുത്വസംഘാംഗങ്ങള്‍ ക്രൂരമായി തല്ലിച്ചതച്ചത്. മരത്തടിയും ഇരുമ്പുവടിയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവര്‍ ഇപ്പോഴും ആശുപത്രിയിലാണ്. അക്രമികള്‍ ഇരകളുടെ വാഹനത്തിന് തീയിടുകയും അവരുടെ ഫോണുകളും പണവും മോഷ്ടിക്കുകയും ചെയ്യുകയുണ്ടായി. ഇതിനിടെയാണ് ഇരകള്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കില്ലെന്ന പൊലിസ് നിലപാടെടുത്തത്.


കേസില്‍ വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് പിടിയിലായത്. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷന്‍ 191(2) (കലാപം), 191(3) (നിയമവിരുദ്ധമായി സംഘംചേരല്‍), 190 (ക്രിമിനല്‍ പ്രവൃത്തിക്കായി സംഘം ചേരല്‍), 109 (കൊലപാതകശ്രമം), 308 (കൊള്ളയടിക്കല്‍), 310(2) (കവര്‍ച്ച) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരായ കേസ്. സംഭവത്തില്‍ ആകെ 38 പ്രതികളാണുള്ളത്. 

Aligarh mob attack over beef; Police will not withdraw case against victims



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  a day ago
No Image

നിയന്ത്രണം ലഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

Kerala
  •  a day ago
No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago
No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago