HOME
DETAILS

2026 FIFA World Cup: സാധ്യത നിലനിര്‍ത്തി ഖത്തര്‍; നിര്‍ണായക മത്സരത്തില്‍ കരുത്തരായ ഇറാനെ കീഴടക്കി

  
June 06 2025 | 04:06 AM

Qatar edge Iran to advance in FIFA World Cup football qualifier

ദോഹ: 2026ലെ ഫിഫ ലോകകപ്പിനുള്ള നിര്‍ണായക യോഗ്യതാ മത്സരത്തില്‍ ഇറാനെ പരാജയപ്പെടുത്തി ഖത്തര്‍. ഇന്നലെ രാത്രി ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് ഏഷ്യന്‍ ശക്തിയായ ഇറാനെ ഖത്തര്‍ കീഴടക്കിയത്. 41 ാം മിനിറ്റില്‍ പ്രതിരോധതാരം പെഡ്രോ മിഗ്യൂല്‍ ആണ് വിജയഗോള്‍ നേടിയത്. ഗ്രൂപ്പില്‍ മുമ്പ് തോല്‍വിയറിയാത്ത ടീമായ ആമിര്‍ ഗലെനോയിയുടെ ഇറാനെതിരേ ഇന്നലെ ശ്രദ്ധയോടെയാണ് ഖത്തര്‍ തുടങ്ങിയത്. ഇറാന്റെ മിലാദ് മുഹമ്മദിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത് അവര്‍ക്ക് തിരിച്ചടിയാകുകയുംചെയ്തു. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും ഖത്തറിനു ലഭിച്ചു.

ഗ്രൂപ്പ് എയില്‍ 13 പോയിന്റുമായാണ് ഖത്തറിന് നാലാം സ്ഥാനം ഉറപ്പാക്കാന്‍ സാധിച്ചത്. ഇതോടെ ഏഷ്യന്‍ യോഗ്യതാ റൗണ്ടിന്റെ നാലാം റൗണ്ടില്‍ പ്രവേശിക്കാനും ഖത്തറിനായി. 

ഖത്തര്‍ ജയിച്ചതോടെ കിര്‍ഗിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഉത്തരകൊറിയയ്‌ക്കെതിരെ 2- 2 സമനില നേടാനെ കിര്‍ഗിസ്ഥാനു കഴിഞ്ഞുള്ളൂ. മറ്റൊരു മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഗോള്‍രഹിത സമനില വഴങ്ങിയ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) ഒരു പോയിന്റിന്റെ മാത്രം കുറവില്‍ തൊട്ടുപിന്നിലുണ്ട്. സമനില ലഭിച്ചതോടെ യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഉസ്‌ബെക്കിസ്ഥാന്‍ മാറി. 

മൂന്നാം റൗണ്ടിലെ മൂന്ന് ഗ്രൂപ്പുകളില്‍ നിന്നും മൂന്നും നാലും സ്ഥാനക്കാര്‍ ആകും നാലാം റൗണ്ടില്‍ ലോകകപ്പ് സ്ഥാനങ്ങള്‍ക്കായി മത്സരിക്കുക. ഗ്രൂപ്പ് വിജയികള്‍ മാത്രമേ നേരിട്ട് യോഗ്യത നേടൂ.

 In a thrilling encounter, Qatar secured a vital 1-0 victory over the Islamic Republic of Iran in their AFC Asian Qualifiers™ clash, keeping their dreams of reaching the FIFA World Cup 2026 alive. Pedro Correia’s decisive first-half strike proved the difference as the Maroons capitalized on Iran’s numerical disadvantage following Milad Mohammadi’s red card, sealing their place in the upcoming playoffs where two additional World Cup slots are up for grabs.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനാപകടത്തില്‍ പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും ചികിത്സയില്‍ തുടരുന്നു, പിതാവിന്റെ സംസ്‌കാരം ഇന്ന്

Kerala
  •  a day ago
No Image

മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാ​ഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം

National
  •  a day ago
No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a day ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  a day ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  a day ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  a day ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  a day ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  a day ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  a day ago