HOME
DETAILS

10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്

  
Web Desk
June 07 2025 | 06:06 AM

Marriage fraudster arrested in Kerala after cheating 10 men using matrimonial ads Caught just before her next wedding with incriminating evidence

തിരുവനന്തപുരം: വിവാഹത്തട്ടിപ്പുകാരി  ഒടുവിൽ പിടിയിലായി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ രേഷ്മ ചന്ദ്രശേഖരനാണ് തിരുവനന്തപുരം ആര്യനാട് പൊലീസിന്റെ പിടിയിലായത്.മാട്രിമോണിയിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും നിരവധി വിവാഹ  തട്ടിപ്പ് നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

VBN CV C.JPG

ജൂൺ 6-ന് നടക്കേണ്ട വിവാഹത്തിന് തൊട്ടുമുൻപ് പൊലീസ് യുവതിയെ പിടികൂടുകയായിരുന്നു. ഇവർ വിവാഹത്തിനായി ഓഡിറ്റോറിയത്തിലേക്ക് പോകാൻ തയാറാകവെയായിരുന്നു അറസ്റ്റുണ്ടായത്. വിവാഹവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗമായ വരൻ സംശയം പ്രകടിപ്പിച്ചതോടെയാണ് യുവതി പിടിയിലാവുന്നത്.

മാട്രിമോണിയൽ പരസ്യത്തിലൂടെ യുവാവുമായി ബന്ധം സ്ഥാപിച്ച രേഷ്മ, താൻ സംസ്കൃതത്തിൽ പി.എച്ച്.ഡി ചെയ്യുകയാണെന്നും, തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്ക് താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ശേഷം യുവാവുമായി നേരിൽ കൂടിക്കാഴ്ചയും നടത്തി.

തുടർന്ന് വിവാഹത്തിനായി യുവാവിന്റേ വെമ്പായത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിക്കവേ രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്തിന്റേയും ഭാര്യയുടെ ഇടപെടലിൽ ബാഗ് പരിശോധിച്ചപ്പോൾ പഴയ വിവാഹങ്ങളുടെ സർട്ടിഫിക്കറ്റുകളും മറ്റ് തെളിവുകളും കണ്ടെത്തിയതിനെ തുർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

തിരുവനന്തപുരത്തെ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ് അറസ്റ്റിലായ രേഷ്മ, ഇതിനകം പത്തു പേരെ വിവാഹം കഴിച്ച് മുങ്ങിയതായി പൊലീസ് പറഞ്ഞു. നാല് പേരുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. കൂടാതെ അടുത്ത മാസം മറ്റൊരു വിവാഹവും നിശ്ചയിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

വിവാഹ സമയത്ത് ലഭിക്കുന്ന താലിയും മാലയുമായി രേഷ്മ മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ നിരവധി പേരെ ഫിനാൻഷ്യൽ ആയി കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്നും വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും അറിയിച്ചു.

A woman who committed marriage fraud by marrying and deceiving around 10 men was arrested in Thiruvananthapuram just before tying the knot again. Reshma Chandrasekhar, a native of Kanjiramattom, was caught after a suspicious groom alerted the police. She had used matrimonial ads to lure victims and disappeared after receiving jewelry and cash. Police recovered marriage certificates from her bag and confirmed she had planned another wedding next month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  4 hours ago
No Image

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  4 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  5 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  5 hours ago
No Image

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  5 hours ago
No Image

കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

National
  •  5 hours ago
No Image

ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്

Cricket
  •  6 hours ago
No Image

ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം

uae
  •  6 hours ago
No Image

നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ

Kerala
  •  6 hours ago