HOME
DETAILS

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റില്‍, അന്വേഷണം ക്രൈം ബ്രാഞ്ചിന്

  
Web Desk
June 08 2025 | 05:06 AM

Student Electrocuted by Illegal Fence in Nilambur Prime Accused Arrested Political Tensions Rise

നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ വഴിക്കടവ് സ്വദേശി വിനീഷാണ് പിടിയിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലിസ് കേസെടുത്തു. 

വിനീഷ്,കുഞ്ഞുമുഹമ്മദ് എന്നിവരാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണ്. രണ്ടു പേരെയും ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്. ഡി.വൈ.എസ്.പി അലവിക്കാണ് അന്വേഷണ ചുമതല. 

വയലില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിക്കുന്നത്. നാലു കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പാലാടിലുള്ള സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വഴിക്കടവ് വെള്ളക്കെട്ട് പ്രദേശത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കുട്ടികള്‍ മീന്‍ പിടിക്കാനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. അനധികൃത ഇലക്ട്രിക് ഫെന്‍സിംഗ് പതിവായി ഈ മേഖലയിലുണ്ടാവാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രദേശത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്റെ പേരില്‍ രാഷ്ട്രീയ പോരും നടക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്നാണ് കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായി ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാട്ടിയത്. എന്നാല്‍  നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമമെന്ന് എതിര്‍സ്ഥാനാര്‍ഥി സ്വരാജും വനംമന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഇത്തരത്തില്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമുണ്ടാവുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. സ്വകാര്യവ്യക്തിയുടെ പറമ്പിലെ കെണിയില്‍ നിന്നാണ് വിദ്യാര്‍ഥിക്കടക്കം പരിക്കേറ്റത്. ഇതില്‍ വനംവകുപ്പിനോ സര്‍ക്കാറിനോ പങ്കില്ല. വിഷയത്തില്‍ വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

A Class 10 student died after being electrocuted by an illegal electric fence in Nilambur’s Vazhakadavu area. Police arrested the main accused, Vineesh, who set the trap for wild boar meat. The case has sparked political controversy ahead of the by-election.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  11 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  11 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  11 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  11 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  11 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  11 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  12 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  12 hours ago
No Image

വിസ നിയമം കടുപ്പിച്ച് ജോര്‍ജിയ; മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ വിമാനത്താവളത്തില്‍ കുടുങ്ങുന്നു

uae
  •  12 hours ago