
ഗസ്സക്ക് ചോരയില്‍ മുങ്ങിയ പെരുന്നാള്‍ ദിനങ്ങള്‍; മുന്നറിയിപ്പില്ല, ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശമില്ല, 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 75 ഫലസ്തീനികളെ

തെല്‍ അവിവ്: വിശന്നുവലഞ്ഞ ഗസ്സയിലെ മനുഷ്യ ജീവനുകള്‍ക്കു മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍. ചോരയില്‍ മുങ്ങിയ പെരുന്നാള്‍ ദിനങ്ങളാണ് ഗസ്സയില്‍ കഴിഞ്ഞു പോയത്. പെരുന്നാളിന്റെ രണ്ടാം നാള്‍ 75 ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കിയത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അന്തര്‍ദേശീയ സമൂഹത്തിന്റെ എതിര്‍പ്പും പ്രതിഷേധവും വകവെക്കാതെ ഗസ്സയില്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. യാതൊരു മുന്നറിയിപ്പോ ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശമോ നല്‍കാതെയാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം അഴിച്ചു വിടുന്നതെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മഹമൂദ് ബാസില്‍ ചൂണ്ടിക്കാട്ടി. ഗസ്സ സിറ്റിക്ക് സമീപത്തെ സബ്‌റയില്‍ ഒരു വീടിന് നേരെ നടത്തിയ ആക്രമണത്തില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കുട്ടികളും സ്ത്രീകളും ഉള്‍പെടുന്നു.
'ഇത് പൂര്‍ണമായ കൂട്ടക്കൊലയാണ്. സാധാരണക്കാര്‍ താമസിക്കുന്ന ഒരു കെട്ടിടമൊന്നാകെയാണ് തകര്‍ത്തത്' അദ്ദേഹം പറഞ്ഞു. ഏകദേശം 85 മനുഷ്യരെങ്കിലും ആ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
'ഈദിന്റെ ആഹ്ലാദത്തിലേക്കും ആരവത്തിലേക്കും ഞങ്ങളുടെ കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കുന്ന മനോഹരമായ പുലരിയിലേക്ക് ഉണര്‍ന്നെണീക്കേണ്ട ഞങ്ങള്‍ അവരുടെ ശരീരാവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടുന്ന പെരുന്നാള്‍ പുലരിയിലേക്കാണ് ഇപ്പോള്‍ കണ്ണുതുറക്കുന്നത്' അദ്ദേഹം പറഞ്ഞു.
48മണിക്കൂറിനിടെ 95 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍ പറയുന്നു. താല്‍ക്കാലിക ഭക്ഷ്യവിതരണത്തിനായി ഇസ്‌റാഈലും അമേരിക്കയും ആരംഭിച്ച ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കേന്ദ്രത്തിനു മുന്നിലെത്തിയ ഫലസ്തീനികള്‍ക്കു നേരെ നടന്ന വെടിവെപ്പിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. ഭക്ഷ്യവിതരണം നിര്‍ത്തിവെച്ചത് അറിയാതെ ഇവിടേക്കെത്തിയതായിരുന്നു ഈ പട്ടിണിപ്പാവങ്ങള്‍. കഴിഞ്ഞ ആഴ്ച നടന്ന വെടിവെപ്പ് സംഭവങ്ങളില്‍ 110 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് ഹമാസ് ടെലഗ്രാമില്‍ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
അബൂ ശാരിയയുടെ സഹോദരന്‍ അഹമദ് അബൂ ശാരിയയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഇസ്‌റാഈല്‍ ബന്ദി മതാന്‍ സന്‍ഗോക്കറിന്റെ ചിത്രവും ഹമാസ് പുറത്തുവിട്ടു. ഇയാളെ രക്ഷിക്കാനുള്ള സേനയുടെ നീക്കമാണ് പരിക്കേല്‍ക്കാന്‍ കാരണമെന്നും ഹമാസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബന്ദികളുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നെതന്യാഹു തുടരുന്ന ആക്രമണ നടപടികള്‍ ബന്ദികളുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാക്കിയതായി അവര്‍ കുറ്റപ്പെടുത്തി. ബന്ദികളുടെ മോചനത്തിന് ഉടന്‍ വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന് ഇസ്‌റാഈല്‍ ഡമോക്രാറ്റിക് അലയന്‍സ് നേതാവ് യായിര്‍ ഗൊലാന്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഇസ്‌റാഈല്‍ ഉപരോധം ലംഘിക്കാന്‍ ഫ്രീഡം ഫ്‌ളോട്ടിലയുടെ ഭാഗമായി ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട പ്രതീകാത്മക സഹായ കപ്പല്‍ മെഡ്‌ലീന്‍ ഗസ്സ തീരത്തോട് അടുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് ഉള്‍പ്പെടെ 12 ആക്റ്റിവിസ്റ്റുകളാണ് കപ്പലിലുള്ളത്. ബലം പ്രയോഗിച്ച് കപ്പല്‍ തടയാന്‍ ഇസ്‌റാഈല്‍ സേന തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
On the second day of Eid, Israeli airstrikes killed 75 Palestinians in Gaza, including women and children. Despite international condemnation, the attacks continue, leaving Gaza in ruins and families devastated. Activists, including Greta Thunberg, sail toward Gaza in protest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
organization
• 16 hours ago
സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?
National
• 16 hours ago
അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ
Football
• 16 hours ago
"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ
National
• 16 hours ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു
uae
• 17 hours ago
താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 17 hours ago
ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു
Football
• 17 hours ago
ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍
uae
• 18 hours ago
ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ
Football
• 18 hours ago
സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി
National
• 19 hours ago
ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 20 hours ago
ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്നറില് സ്ഫോടന സാധ്യതയുള്ള വസ്തുക്കള്‍
Kerala
• 20 hours ago
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 20 hours ago
ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം
Football
• 21 hours ago
ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം
uae
• a day ago
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ
uae
• a day ago
ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്ക്കമടങ്ങിയാല് ഇനിയും കുറയും സ്വര്‍ണ വില
Business
• a day ago
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്ലിംകള് എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ
uae
• a day ago
ഇനി ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ്; വൈകാതെ നടപ്പാക്കുമെന്ന് റെയിൽവേ
National
• 21 hours ago
വിദ്വേഷ പ്രസംഗ കേസ്: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിം കോടതി
National
• 21 hours ago
കപ്പല്‍ തീപിടിത്തം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ല, ജീവനക്കാരില്‍ ഇന്ത്യക്കാരില്ല
Kerala
• a day ago