HOME
DETAILS

അനന്തുവിന് കണ്ണീരോടെ വിട ചൊല്ലി നാട് 

  
Web Desk
June 08 2025 | 10:06 AM

Class 10 Student Electrocuted by Illegal Fence in Nilambur Bids Tearful Farewell

നിലമ്പൂര്‍: വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാര്‍ഥി അനന്തുവിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നിരവധി ആളുകളാണ് അന്തുവിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയത്. സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മൃതദേഹം വീടിന് സമീപത്തെ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. 

അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനന്തുവിന്റെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേര്‍ സ്‌കൂളില്‍ അന്തിമോപചാരമര്‍പ്പിച്ചു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. 

മിടുക്കനും ഊര്‍ജ്ജസ്വലനുമായിരുന്ന അനന്തുവിനെ കുറിച്ച് കണ്ണീരോടെയാണ് അധ്യാപകര്‍ പ്രതികരിച്ചത്. സ്‌കൂളിലെ മിടുക്കനായ കുട്ടിയായിരുന്നു അനന്തുവെന്നും പത്താം ക്ലാസിലെ സ്‌കൂളിന്റെ പ്രതീക്ഷയായിരുന്നുവെന്നും അവര്‍ പറഞ്ഞു. നന്നായി പാട്ടുപാടുമായിരുന്ന അവര്‍ സ്‌കൂളിലെ കലാപരിപാടികളില്‍ സജീവമായിരുന്നു.  

വയലില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു അപകടം. നാലു കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പാലാടിലുള്ള സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വഴിക്കടവ് വെള്ളക്കെട്ട് പ്രദേശത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കുട്ടികള്‍ മീന്‍ പിടിക്കാനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. അനധികൃത ഇലക്ട്രിക് ഫെന്‍സിംഗ് പതിവായി ഈ മേഖലയിലുണ്ടാവാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രദേശത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷനെടുത്ത് കെണിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലിസ് കേസെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ

latest
  •  10 hours ago
No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  11 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  11 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  11 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  11 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  11 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  11 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  12 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  12 hours ago