HOME
DETAILS

പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ

  
സ്വന്തം ലേഖകൻ 
June 09 2025 | 02:06 AM

Prime Volleyball League Auction Malayali Players Shine with Big Wins

കോഴിക്കോട്: പ്രൈം വോളിബോൾ ലീഗ് (പി.വി.എൽ) നാലാംസീസണിന്റെ താരലേത്തിൽ മിന്നിത്തിളങ്ങി മലയാളി താരങ്ങൾ. ഒക്ടോബറിൽ ഹൈദരാബാദിൽ നടക്കുന്ന സീസണിന്റെ താരലേലത്തിലാണ് മലയാളി താരങ്ങളെ പൊന്നുംവില നൽകി ടീമുകൾ സ്വന്തമാക്കിയത്. കോഴിക്കോട് നടന്ന താരലേലത്തിൽ ചെന്നെെ ബ്ലിറ്റ്സ് 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതിനെ സ്വന്തമാക്കി. ലേലത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.ചെന്നൈ ബ്ലിറ്റ്‌സ്, ബംഗളൂരു ടോർപിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട്‌സ് ടീമുകളായിരുന്നു ജെറൊം വിനീതിനായി രാഗത്തുണ്ടായിരുന്നത്.

ആതിഥേയരായ കാലിക്കറ്റ് ഹീറോസ് ഇതേ തുകയ്ക്ക് തന്നെ ഷമീമുദ്ദീനെ ടീമിലെത്തിച്ചു. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് വിനീത് കുമാറിനെ സ്വന്തമാക്കിയതും 22.5 ലക്ഷം രൂപയ്ക്കാണ്.  അതേസമയം അമൽ കെ. തോമസ് (6.5 ലക്ഷം), ഗോൾഡ് വിഭാഗത്തിൽ നിന്ന് 14.75 ലക്ഷം രൂപയ്ക്ക് ജസ്‌ജോദ് സിങ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമിലെത്തി.  ഷമീമിനെ കൂടാതെ കാലിക്കറ്റ് ഹീറോസ് മറ്റു പരിചയ സമ്പന്നരെയും സ്വന്തമാക്കി. റൈറ്റ് ടു മാച്ചിലൂടെ മോഹൻ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് കൊണ്ടുവന്നപ്പോൾ ഇതേ തുകയ്ക്ക് സന്തോഷ് എസിനെയും ടീമിലെത്തിച്ചു. അവസാന ഘട്ടത്തിൽ മികച്ച നീക്കവുമായി രംഗത്തെത്തിയ ബംഗളൂരു ടോർപിഡോസ് പി.വി ജിഷ്ണുവിനെ 14 ലക്ഷത്തിനാണ് സ്വന്തമാക്കിയത്. 6.5 ലക്ഷത്തിന് ജെ. ജോയൽ ബെഞ്ചമിൻ , അഞ്ച് ലക്ഷം വീതം രൂപയ്ക്ക് ഐബിൻ ജോസ്, രോഹിത് കുമാർ എന്നിവരും ടീമിലെത്തി. 
എം. അശ്വിൻരാജ്, സമീർ ചൗധരി (റൈറ്റ് ടു മാച്ച്) എന്നിവരാണ് എട്ട് ലക്ഷം വീതം രൂപയ്ക്ക് ചെന്നൈ പ്ലാറ്റിനം വിഭാഗത്തിൽനിന്ന് സ്വന്തമാക്കിയവർ. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് 11.5 ലക്ഷത്തിന് റൈറ്റ് ടു മാച്ചിലൂടെ ഷോൺ ടി. ജോണിനെ നിലനിർത്തി. അംഗമുത്തു, ജി.എസ് അഖിൻ എന്നിവരെയും യഥാക്രമം 11, 10.5 ലക്ഷം രൂപയ്ക്ക് ടീം സ്വന്തമാക്കി. പ്ലാറ്റിനം വിഭാഗത്തിൽനിന്ന് ഒമ്പത് ലക്ഷം രൂപയ്ക്ക് ആയുഷിനെ സ്വന്തമാക്കിയതാണ് ഡൽഹി തൂഫാൻസിന്റെ വലിയ നേട്ടം. ഗോൾഡ് വിഭാഗത്തിൽനിന്ന് ജോർജ് ആന്റണിയെയും സ്വന്തമാക്കി. അഞ്ച് ലക്ഷം രൂപയായിരുന്നു വില. 6.5 ലക്ഷത്തിന് മന്നത്ത് ചൗധരിയെയും സ്വന്തമാക്കി. 
16 ലക്ഷത്തിന് ശിഖർ സിങ്ങിനെ പ്ലാറ്റിനം വിഭാഗത്തിൽനിന്ന് സ്വന്തമാക്കിയാണ് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് തിളങ്ങിയത്. അമൻ കുമാർ, ദീപു വേണുഗോപാൽ എന്നിവരെ യഥാക്രമം 11.5, 5.75 ലക്ഷം രൂപയ്ക്കും നേടി. മുംബൈ മിറ്റിയോഴ്‌സ് എ. കാർത്തിക് , ലാഡ് ഓം വസന്ത് എന്നിവരെ എട്ട് ലക്ഷം വീതം രൂപയ്ക്ക് പ്ലാറ്റിനം വിഭാഗത്തിൽനിന്ന് കൂടാരത്തിലെത്തിച്ചു. 
അതേസമയം, ഗോൾഡ് വിഭാഗത്തിൽനിന്ന് വിപുൽ കുമാർ (റൈറ്റ് ടു മാച്ച്) 6.25 ലക്ഷം രൂപയ്ക്കുമെത്തി. സോനു, നിഖിൽ എന്നിവർക്ക് അഞ്ച് ലക്ഷം വീതമാണ് ലഭിച്ചത്. നവാഗതരായ ഗോവ ഗാർഡിയൻസ് പ്രിൻസ്, രാമനാഥൻ എന്നിവരെ എട്ട് ലക്ഷം വീതം രൂപയ്ക്ക് പ്ലാറ്റിനം വിഭാഗത്തിൽനിന്ന് സ്വന്തമാക്കി. അഞ്ച് ലക്ഷത്തിന് അമിത് ചോക്കറും ടീമിൽ ചേർന്നു. കൊൽക്കത്ത തണ്ടർബോൾട്‌സ് ആറ് ലക്ഷത്തിന് ഗോൾഡ് വിഭാഗത്തിൽനിന്ന് പങ്കജ് ശർമയെ സ്വന്തമാക്കി. അഞ്ച് ലക്ഷത്തിന് സർജൻ ഷെട്ടിയുമെത്തി.  

22.5 ലക്ഷം രൂപയ്ക്ക് ചിരാഗ് യാദവിനെ ഗോവഗാർഡിയൻസും സ്വന്തമാക്കി. ആകെ 789 കളിക്കാരാണ് കോഴിക്കോട് നടന്ന താരലേലത്തിൽ പങ്കെടുത്തത്. 10 ഫ്രാഞ്ചൈസികളാണുണ്ടായത്. 6, 08,50000 രൂപ ഫ്രാഞ്ചൈസികൾ ലേലത്തിൽ ചെലവാക്കി.
വനിത പ്രൈം വോളിബോൾ ലീഗ് വരും വർഷങ്ങളിൽ ആരംഭിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബെയ്‌സ് ലൈൻ വെഞ്ചേഴ്‌സ് കോ-ഫൗണ്ടർ ആൻഡ് എം.ഡി തുഹീൻ മിശ്ര പറഞ്ഞു. ഐ.പി.എല്ലിൽ പോലും 14 വർഷങ്ങൾക്ക് ശേഷമാണ് വനിതാ ലീഗ് ആരംഭിക്കാൻ കഴിഞ്ഞത്. പ്രൈം ലീഗിനായി നൂറിലേറെ താരങ്ങൾ വേണമെന്നും സമീപ ഭാവിയിൽ വനിത പ്രൈംലീഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വാർത്താസമ്മേളനത്തിൽ കാലിക്കറ്റ് ഹീറോസ് ഉടമ പി.ടി സഫീർ, കൊച്ചിൻ ബ്ലൂസ്‌പൈക്കേഴ്‌സ് കോച്ച് സിസ് വർധൻ, പി.വി.എൽ സി.ഇ.ഒ ജോയ് ഭട്ടാചാര്യ, ഗോവ ഗാർഡിയൻസ് ഉടമ രാജു ചെക്കുരി, കൊൽക്കത്ത തണ്ടർബോൾട്‌സ് ഉടമ പവൻ കുമാർ പട്ടോഠിയ, തുഹിൻ മിശ്ര, പങ്കെടുത്തു.

Malayali players made a strong impact in the Prime Volleyball League (PVL) auction, securing impressive deals and highlighting Kerala's talent in the sport. The auction saw fierce bidding, with several players from the state landing lucrative contracts, boosting their careers and raising hopes for Kerala’s volleyball future.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് 

latest
  •  6 hours ago
No Image

ഇന്നസെന്റിന്റെ ആ​ഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും

Kerala
  •  6 hours ago
No Image

UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം

uae
  •  6 hours ago
No Image

പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്

Kerala
  •  6 hours ago
No Image

ആത്മീയ വിശുദ്ധിയിൽ ഹജ്ജിന് സമാപനം; മടക്കയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.

National
  •  6 hours ago
No Image

വില്ലനാകുന്ന വൈദ്യുതക്കെണി: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 16 ജീവഹാനി, കൂടുതൽ മരണം പാലക്കാട്ടും മലപ്പുറത്തും

Kerala
  •  6 hours ago
No Image

കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും

Kerala
  •  7 hours ago
No Image

തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം

National
  •  14 hours ago
No Image

സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും

Saudi-arabia
  •  14 hours ago
No Image

ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ

latest
  •  15 hours ago