
നിലമ്പൂരിലെ പോര് കനക്കുന്നു; പ്രതീക്ഷയോടെ മുന്നണികള്‍, തിരഞ്ഞെടുപ്പിന് ഇനി ഏഴു നാള്‍

അതിജീവനത്തിന്റെ കഥയാണ് ചാലിയാറിന്റെ തീരത്തെ നിലമ്പൂരിൽ നിന്നും എക്കാലവും കേരളം കേട്ടത്. കാട്ടുമൃഗങ്ങളോട്, പ്രളയത്തോട്, ഉരുൾപൊട്ടലിനോട്, കൃഷിയോട്... എന്നും അതിജീവിച്ചു മുന്നേറുന്ന ജനതയാണ് നിലമ്പൂരിലേത്. അപ്രതീക്ഷിതമായി എത്തിയ ഉപതെരഞ്ഞെടുപ്പും മുന്നണികൾക്ക് മാത്രമല്ല, സ്ഥാനാർഥികൾക്കും അതിജീവന പോരാട്ടം തന്നെ. മൂന്നാം ഭരണത്തുടർച്ചയ്ക്ക് എൽ.ഡി.എഫിന് നിലമ്പൂർ അതിജീവിക്കണം. ഭരണത്തിലേറണമെങ്കിൽ യു.ഡി.എഫിനും നിലമ്പൂർ കടമ്പ കടന്നുകാണിക്കണം. രണ്ട് ടേം മണ്ഡലത്തിന്റെ എം.എൽ.എയായിരുന്ന പി.വി അൻവർ എന്ന സ്വതന്ത്രനും ഇത് സമാനതകളില്ലാത്ത അതിജീവന പോരാട്ടം തന്നെ.
എൻ.ഡി.എക്കും വോട്ടുകൾ വർധിപ്പിച്ച് കരുത്ത് തെളിയിക്കുക തന്നെ വേണം. അതിനാൽ നിലമ്പൂർ തേക്കിന്റെ കാതലിനേക്കാൾ കടുത്തതായി വോട്ട്‌പോരാട്ടം. വിവാദങ്ങൾക്ക് പഞ്ഞമില്ല, പിന്തുണയ്ക്ക് കുറവില്ല. സെമിഫൈനൽ പോരാട്ടത്തിനിറങ്ങിയവരുടെ ആവേശം ഫൈനലിനേക്കാൾ ഒട്ടും കുറവുമല്ല.
മണ്ഡലം ഇങ്ങനെ
പോത്തുകല്ല്, വഴിക്കടവ്, എടക്കര, ചുങ്കത്തറ, മൂത്തേടം, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും ചേർന്നതാണ് നിലമ്പൂർ മണ്ഡലം. ഇതിൽ പോത്തുകല്ല്, അമരമ്പരമ്പലം പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും എൽ.ഡി.എഫും മറ്റുള്ള പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണവുമാണ്.
നിലമ്പൂരിന്റെ ചാഞ്ചാട്ട മനസ്
ഇടതിന് വളക്കൂറുള്ള മണ്ണായാണ് നിലമ്പൂരിന്റെ ആദ്യകാല ചരിത്രമെങ്കിലും യു.ഡി.എഫിന്റെ കരുത്തനായ സാരഥി ആര്യാടൻ മുഹമ്മദാണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായത്. 1965 ലാണ് നിലമ്പൂരിൽ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തോട്ടം തൊഴിലാളികൾക്കിടയിൽ നിന്ന് ഉയർന്നുവന്ന സി.പി.എം സ്ഥാനാർഥി കെ.കുഞ്ഞാലിയും കോൺഗ്രസിലെ ആര്യാടൻ മുഹമ്മദും തമ്മിലായിരുന്നു പ്രാധന മത്സരം. കന്നിയങ്കത്തിൽ കുഞ്ഞാലിക്കായിരുന്നു വിജയം. 1967ലെ രണ്ടാം തെരഞ്ഞെടുപ്പിലും ആര്യാടനും കുഞ്ഞാലിയും മത്സരിച്ചു. വീണ്ടും വിജയം കുഞ്ഞാലിക്ക്.
1969 ജൂലൈയിൽ എം.എൽ.എ ആയിരിക്കെ കുഞ്ഞാലി വെടിയേറ്റ് മരിച്ചു. ഇതോടെയാണ് 1970ൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കുഞ്ഞാലിയുടെ മരണത്തിന് പിന്നിൽ ആര്യാടൻ മുഹമ്മദ് അടക്കമുള്ള കോൺഗ്രസ് പ്രവർത്തകരാണെന്ന കേസ് നിലിനിൽക്കുന്ന കാലം. കുഞ്ഞാലിയുടെ മരണത്തിലെ സഹതാപ വോട്ട് പിടിച്ച് വീണ്ടും മണ്ഡലം സി.പി.എം പിടിക്കാൻ കച്ചമുറിക്കി ഇറങ്ങി. എന്നാൽ അന്ന് കെ കരുണാകരൻ മുസ്‌ലിം ലീഗുമായി ചേർന്ന് മുന്നണിയുണ്ടാക്കി എം.പി ഗംഗാധരനെ മത്സരിപ്പിച്ചു. സി.പി.എം സ്ഥാനാർഥി വി.പി അബൂബക്കർ പരാജയപ്പെട്ടു. ഇതോടെ നിലമ്പൂരിന്റെ കളം യു.ഡി.എഫിന് അനുകൂലമായി.
1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. 1980ൽ സി. ഹരിദാസ് എം.എൽ.എ ആയെങ്കിലും ആര്യാടൻ മുഹമ്മദിനായി പിന്നീട് രാജിവച്ചു. എന്നാൽ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ടി.കെ ഹംസ ആര്യാടനെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുത്തു. 1987ൽ ആര്യാടൻ മുഹമ്മദ് തന്നെ മണ്ഡലം യു.ഡി.എഫിനായി തിരിച്ച് പിടിച്ചു. 2016 വരെ ആര്യാടന്റെ കുത്തക മണ്ഡലമായി മാറ്റി. 2016ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് മത്സരത്തിൽ നിന്ന് മാറിയതോടെ മകൻ ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി. ഇതിനിടിയിലാണ് മലപ്പുറം ജില്ലയിൽ സി.പി.എം സ്വതന്ത്ര പരീക്ഷണം നടത്തി പി.വി അൻവറിനെ മത്സരിപ്പിച്ചത്. ഇത് ലക്ഷ്യം കണ്ടു. 11,504 വോട്ടുകൾക്ക് അൻവർ യു.ഡി.എഫ് തട്ടകം പിടിച്ചെടുത്തു. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വീണ്ടും പി.വി അൻവറിനെ സ്ഥാനാർഥിയാക്കി. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത് വി.വി പ്രകാശായിരുന്നു. എന്നാൽ യു.ഡി.എഫ് വോട്ട്‌നില ഉയർത്തി. 2700 വോട്ടുകൾക്കായിരുന്നു അൻവർ വിജയിച്ചത്. സി.പി.എമ്മിനോടും ഇടത് ഭരണത്തോടും തുറന്ന പോരിനിറങ്ങിയ അൻവർ രാജിവച്ചതോടെയാണ് നിലവിലെ ഉപതെരഞ്ഞെടുപ്പ്.
അങ്കത്തട്ടിലെ യോദ്ധാക്കൾ
ഭരണത്തിലുള്ള പാർട്ടിയുടെ എം.എൽ.എ ആ പാർട്ടിയോട് വിയോജിച്ച് രാജിവച്ചതിനെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി പരിചയ സമ്പന്നരെ തന്നെ രംഗത്തിറക്കാനാണ് മുന്നണികൾ ശ്രമിച്ചത്. യു.ഡി.എഫ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കി. എന്നാൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരേ പി.വി അൻവർ പരസ്യമായി രംഗത്ത് വന്നതോടെ എൽ.ഡി.എഫ് നിലമ്പൂർ സ്വദേശിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജിനെ രംഗത്തിറക്കി. ഇതോടെ പി.വി അൻവറും സ്വതന്ത്ര സ്ഥാനാർഥിയായി. അഡ്വ.മോഹൻ ജോർജ് (ബി.ജെ.പി), അഡ്വ. സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ), എൻ. ജയരാജൻ (സ്വത), പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത), വിജയൻ (സ്വത), ജി സതീഷ് കുമാർ(സ്വത), ഹരിനാരായണൻ (സ്വത) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
വിവാദങ്ങളും കൊമ്പുകോർക്കലും
വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ സെമി ഫൈനൽ തന്നെയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. ഈ രീതിയിലാണ് മുന്നണികളുടെ പ്രചാരണം.പരസ്പരം പഴിചാരിയുള്ള കൊമ്പുകോർക്കൽ നിത്യേന വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രിയുടെ മലപ്പുറത്തിനെതിരേയുള്ള അഭിമുഖം, സാമൂഹ്യസുരക്ഷ പെൻഷൻ, ബലിപെരുന്നാൾ അവധി, ഷോക്കേറ്റ് വിദ്യാർഥിയുടെ മരണത്തിലെ രാഷ്ട്രീയ ഗൂഢാലോചന, ജമാഅത്തെ ഇസ്‌ലാമി, വെൽഫെയർപാർട്ടി, പി.ഡി.പി, ഹിന്ദു മഹാസഭ പിന്തുണ. അങ്ങനെ കൊണ്ടും കൊടുത്തും വിവാദങ്ങളുടെ വിത്തിറക്കുകയാണ് മുന്നണികൾ.
അൻവറിൽ ആശങ്ക
അൻവർ പിടിക്കുന്ന വോട്ടിനെ ചൊല്ലിയുള്ള ആശങ്ക ഇരു ക്യാംപിലുമുണ്ട്. എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും തുറന്ന പോരിനിറങ്ങിയ പി.വി അൻവർ എത്ര വോട്ട് പിടിക്കുമെന്നത് നിലമ്പൂരിൽ നിർണായകമാവും.
അൻവർ യു.ഡി.എഫ് വോട്ടുകൾ പിടിക്കുന്നതോടെ സ്വരാജിന് വിജയസാധ്യതയെന്നാണ് ഇടതിന്റെ കണക്ക് കൂട്ടൽ. എന്നാൽ, അൻവർ മൂലം തങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ഇടത് വോട്ടുകൾ വിഭജിക്കുമെന്നുമാണ് യു.ഡി.എഫ് വിലയിരുത്തൽ. 2016ലും 2021ലും ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി അൻവർ മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിക്കും എതിരേ തുറന്ന പോരിനിറങ്ങി രാജിവച്ചതാണ്. ഇത് തന്നെയാണ് യു.ഡി.എഫിന്റെ ആയുധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• 21 hours ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• 21 hours ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• a day ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• a day ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• a day agoഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി
National
• a day ago
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി
bahrain
• a day ago
'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു
uae
• a day ago
90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ
National
• a day ago
കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി
International
• a day ago
ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ
International
• a day ago
വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി
uae
• a day ago
കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി
National
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം
National
• a day ago
ഇസ്റാഈല്‍-ഇറാന് ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• a day ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• a day ago
അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ
International
• a day ago
സ്ത്രീകളുടെ ബാഗ് തട്ടിപ്പിറക്കുന്ന സംഘത്തെ പിടികൂടി റിയാദ് പൊലിസ്
Saudi-arabia
• a day ago
ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു
International
• a day ago