
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം

അഹമ്മദാബാദ്: ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ (എഐ 171) ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നുവീണു. വിമാനത്തിൽ 230 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നതായി എയർ ഇന്ത്യ എക്‌സിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും യാത്ര ചെയ്തിരുന്നു. നിർഭാഗ്യകരമെന്ന് പറയേണ്ടി വരും വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചതായാണ് വിവരം.
അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിത ആർ നായർ ആണ് മരിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ യുവതിയുടെ മരണവിവരം ജില്ലാ കളക്ടർ അറിയിച്ചു. ലണ്ടനിൽ നഴ്സായ രജ്‍ഞിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് തിരുവല്ലയിലെത്തിയിരുന്നു. എന്നാൽ സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
വിമാനത്തിലുണ്ടായിരുന്നവരിൽ 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവർ ഉൾപ്പെടുന്നു. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നതായും, ഇത് അപകടത്തിന് ശേഷമുണ്ടായ തീപിടിത്തത്തിന്റെ തീവ്രത വർധിപ്പിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കാണ് ഇടിച്ചിറങ്ങിയത്, ഇവിടെയുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളിൽ അഞ്ചേ പേർ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉച്ചയ്ക്ക് 1:38ന് തീജ്വാലകളും പുകപടലവും ഉയർന്നതായി ദൃക്സാക്ഷി വീഡിയോകളിൽ വ്യക്തമാണ്. അഗ്നിശമന സേന, ആംബുലൻസ്, ദുരന്ത നിവാരണ യൂണിറ്റുകൾ എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഗാന്ധിനഗറിൽ നിന്നും വഡോദരയിൽ നിന്നും ആറ് എൻഡിആർഎഫ് ടീമുകൾ രക്ഷാദൗത്യത്തിനായി എത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായും സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡുവുമായും സംസാരിച്ചു. രണ്ട് മന്ത്രിമാർക്കും അഹമ്മദാബാദിലേക്ക് പോയി ദുരിതബാധിതർക്ക് എല്ലാ സഹായവും ഉറപ്പാക്കാൻ അദ്ദേഹം നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ചർച്ച നടത്തി, അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും അതിജീവിച്ചവർക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ഹരിത ഇടനാഴി സ്ഥാപിക്കാനും നിർദേശിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. "പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നു," അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ ദുഃഖം പ്രകടിപ്പിക്കുന്ന കുറിപ്പ് പുറത്തിറക്കി, ദുരിതബാധിത കുടുംബങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വിമാനം അസാധാരണമാം വിധം താഴ്ന്ന് പറക്കുന്നത് ദൃക്സാക്ഷികൾ പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം. തീപിടിത്തത്തിന്റെയും അപകടത്തിന്റെയും തീവ്രത കാരണം സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളം താൽക്കാലികമായി അടച്ചു. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.
ബോയിംഗ് 787 ഡ്രീംലൈനറിന്റെ ആദ്യ മാരക അപകടമാണിത്. 2011ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ച ഡ്രീംലൈനർ ഇന്ധനക്ഷമതയ്കും സാങ്കേതിക മികവിനും പേര് കേട്ടതാണ്. എന്നാൽ, ബോയിംഗിന്റെ സുരക്ഷാ ചരിത്രം, പ്രത്യേകിച്ച് 737 MAX അപകടങ്ങൾ, കമ്പനിയെ വിമർശനത്തിന് വിധേയമാക്കിയിരുന്നു. 2018ലും 2019ലും നടന്ന ലയൺ എയർ, എത്യോപ്യൻ എയർലൈൻസ് അപകടങ്ങളിൽ 346 പേർ മരിച്ചിരുന്നു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരം, മന്ത്രിമാർ അഹമ്മദാബാബദിലേക്ക് തിരിച്ചു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• a day ago
ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ
International
• a day ago
ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• 2 days ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• 2 days ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• 2 days ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• 2 days ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• 2 days agoഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി
National
• 2 days ago
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി
bahrain
• 2 days ago
90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ
National
• 2 days ago
ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി; ഫൈനലിന്റെ മൂന്നാം ദിനം സൂപ്പർതാരം പരുക്കേറ്റ് പുറത്ത്
Cricket
• 2 days ago
കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി
International
• 2 days ago
ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ
International
• 2 days ago
ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു
International
• 2 days ago
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളൽ; പറ്റില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Kerala
• 2 days ago
കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം
National
• 2 days ago
വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
• 2 days ago
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി
uae
• 2 days ago
അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ
International
• 2 days ago