HOME
DETAILS

മഴക്കാലത്ത് ലഭ്യത കുറഞ്ഞിട്ടും വില ലഭിക്കാതെ റബർ കർഷകർ

  
ടി.എസ് നന്ദു 
June 21 2025 | 02:06 AM

rubber production has fallen due to continuous rains still farmers in Kerala are not receiving fair prices

കോട്ടയം: മഴയെ തുടർന്ന് ഉൽപാദനം ഇടിഞ്ഞിട്ടും വില ലഭിക്കാതെ സംസ്ഥാനത്തെ റബർ കർഷകർ. സാധാരണയായി മഴക്കാലത്ത് ഉൽപാദനം കുറയുന്നതോടെ വില ഉയരുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റബർ ബോർഡ് നിശ്ചയിച്ചതിനേക്കാൾ  കുറഞ്ഞ വിലക്കാണ് ടയർ കമ്പനികൾ കർഷകരിൽ നിന്ന് റബർ സംഭരിക്കുന്നത്. നിലവിൽ 202 രൂപയാണ് ആർ.എസ്.എസ് 4 ഗ്രേഡിലുള്ള ഷീറ്റിന് റബർ ബോർഡ് വില. മുൻ കാലങ്ങളിൽ ബോർഡ് വിലയേക്കാൾ ഉയർന്ന നിരക്കിലാണ് കമ്പനികൾ റബർ കർഷകരിൽ നിന്ന് വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ 197 മുതൽ 198 രൂപ വരെയേ നൽകുന്നുള്ളൂ എന്ന് കർഷകർ പറഞ്ഞു. 

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉൽപാദനം വർധിച്ചതോടെ കമ്പനികൾ കൂട്ടത്തോടെ അങ്ങോട്ട് കേന്ദ്രീകരിച്ചതാണ് കേരളത്തിന് തിരിച്ചടിയായത്. കുറഞ്ഞ വിലക്കാണ് അവിടെ നിന്ന് റബർ സംഭരിക്കുന്നത്. കോടികളാണ് പ്രമുഖ ടയർ കമ്പനികൾ രാജ്യത്തിൻ്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ റബർ കൃഷി പ്രോത്സാഹിപ്പിക്കാൻ മുടക്കിയിരിക്കുന്നത്. ഇതേത്തുടർന്ന് കേന്ദ്ര സർക്കാർ വിപണിയിൽ ഇടപെടുന്നതിൽ നിന്ന് കമ്പനികളെ നിയന്ത്രിക്കുന്നില്ലത്രേ. കേന്ദ്രവും കമ്പനികളും ചേർന്നുള്ള ഗൂഢാലോചനയാണ് കേരളത്തിലെ കർഷകർക്ക് തിരിച്ചടിയാകുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. 

ഇന്തോനേഷ്യ, തായ് ലൻഡ് എന്നിവിടങ്ങളിലെ മഴയും ഇസ്റാഇൗൽ-ഇറാൻ യുദ്ധവും കാരണം അന്താരാഷ്ട്ര വില ഇടിഞ്ഞ സാഹചര്യം കണക്കിലെടുത്താണ് ബോർഡ് വില 202 ആക്കിയത്. എന്നാൽ അതിൻ്റെ ഗുണം കർഷകർക്ക് അന്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചൈന റബർ വാങ്ങലിൽ കാട്ടുന്ന താൽപര്യക്കുറവും വിലയിടിവിന് കാരണമായി. വിപണിയിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന കച്ചവടക്കാരും റബർ എടുക്കാതെയായി. മഴക്കു മുന്നോടിയായുള്ള ഒരുക്കങ്ങൾക്കും മറ്റ് പരിപാലനത്തിനും കനത്ത ചെലവ് വഹിക്കേണ്ടിവന്ന കർഷകർ ഇക്കുറി വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാണ് തിരിച്ചടി നേരിട്ടത്. 

ഇറക്കുമതിയും കുറഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തിൽ ടയർ കമ്പനികൾ വിപണിയിൽ ഇടപെടുന്നത് നിയന്ത്രിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം എന്നാണ് ഉയരുന്ന ആവശ്യം. അതിനിടെ മഴ ശക്തമായ സാഹചര്യത്തിൽ രോഗഭീഷണിയും മേഖലക്ക് ആശങ്കയായി. വിലയിടിവിനൊപ്പം റബറിന് രോഗങ്ങൾകൂടി പടർന്നാൽ ഉള്ള ഉൽപാദനംകൂടി കുറയുന്ന സ്ഥിതിയാകും.

Even though rubber production has fallen due to continuous rains, farmers in Kerala are not receiving fair prices for their yield.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാർഗദീപ'ത്തിലും വിവേചനം; മുസ്‌ലിം അപേക്ഷകരിൽ  1.56 ലക്ഷം പേരും പുറത്ത്

Domestic-Education
  •  6 hours ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍

National
  •  6 hours ago
No Image

ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്‍; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്‌റാഈല്‍; ഇറാന്‍ ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ് 

International
  •  6 hours ago
No Image

നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ് 

Kerala
  •  7 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  14 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  15 hours ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  15 hours ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  15 hours ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  15 hours ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  15 hours ago