HOME
DETAILS

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ

  
June 20 2025 | 14:06 PM

UAE Evacuates Citizens and Residents from Iran Amid Rising Tensions

അബൂദബി: ഇസ്‌റാഈല്‍ ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് കടന്നതിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും നിരവധി പൗരന്മാരെയും താമസക്കാരെയും യുഎഇ  സുരക്ഷിതമായി തിരിച്ചെത്തിച്ചു. ജൂണ്‍ 13ന് ഇസ്‌റാഈല്‍ ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ ശക്തമായി തുടരുകയാണ്.

ഇറാന്‍ അധികൃതരുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ചാണ് യുഎഇ പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചകളും ബന്ധപ്പെട്ട കക്ഷികളുമായുള്ള ആശയവിനിമയവും ആവശ്യമാണെന്ന് യുഎഇ വ്യക്തമാക്കി. മേഖലയില്‍ സ്ഥിരത, നീതി, സമൃദ്ധി എന്നിവ ഉറപ്പാക്കുന്ന സമഗ്രമായ നയതന്ത്ര സമീപനത്തിനാണ് മുന്‍ഗണനയെന്നും യുഎഇ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയനുമായി ഫോണ്‍ സംഭാഷണത്തില്‍ ഇറാനോടും ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷം മൂലം പ്രാദേശിക സമാധാനത്തിലും സുരക്ഷയിലും ഉണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തിരുന്നു.

ഇസ്‌റാഈലില്‍ സൈനിക നടപടി ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍, മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍, തെഹ്‌റാനിലെ ആണവായുധ ഗവേഷണ സ്ഥാപനം, പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സ്ഥാപനങ്ങള്‍ ഒറ്റ രാത്രിയില്‍ ആക്രമിച്ചതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്‍ വീണ്ടും ടെല്‍ അവീവിലും പരിസര പ്രദേശങ്ങളിലും മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ബീര്‍ഷെബയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, വ്യാവസായിക കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സമീപവും ഇറാന്‍ ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

As regional tensions escalate, the UAE has initiated the evacuation of its citizens and residents from Iran. Authorities are taking precautionary measures to ensure their safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  6 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  7 hours ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  7 hours ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  7 hours ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  7 hours ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  8 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  8 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  8 hours ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  8 hours ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  9 hours ago