HOME
DETAILS

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ

  
Shaheer
June 20 2025 | 14:06 PM

UAE Evacuates Citizens and Residents from Iran Amid Rising Tensions

അബൂദബി: ഇസ്‌റാഈല്‍ ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് കടന്നതിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും നിരവധി പൗരന്മാരെയും താമസക്കാരെയും യുഎഇ  സുരക്ഷിതമായി തിരിച്ചെത്തിച്ചു. ജൂണ്‍ 13ന് ഇസ്‌റാഈല്‍ ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ ശക്തമായി തുടരുകയാണ്.

ഇറാന്‍ അധികൃതരുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ചാണ് യുഎഇ പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചകളും ബന്ധപ്പെട്ട കക്ഷികളുമായുള്ള ആശയവിനിമയവും ആവശ്യമാണെന്ന് യുഎഇ വ്യക്തമാക്കി. മേഖലയില്‍ സ്ഥിരത, നീതി, സമൃദ്ധി എന്നിവ ഉറപ്പാക്കുന്ന സമഗ്രമായ നയതന്ത്ര സമീപനത്തിനാണ് മുന്‍ഗണനയെന്നും യുഎഇ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയനുമായി ഫോണ്‍ സംഭാഷണത്തില്‍ ഇറാനോടും ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷം മൂലം പ്രാദേശിക സമാധാനത്തിലും സുരക്ഷയിലും ഉണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തിരുന്നു.

ഇസ്‌റാഈലില്‍ സൈനിക നടപടി ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍, മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍, തെഹ്‌റാനിലെ ആണവായുധ ഗവേഷണ സ്ഥാപനം, പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സ്ഥാപനങ്ങള്‍ ഒറ്റ രാത്രിയില്‍ ആക്രമിച്ചതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്‍ വീണ്ടും ടെല്‍ അവീവിലും പരിസര പ്രദേശങ്ങളിലും മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ബീര്‍ഷെബയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, വ്യാവസായിക കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സമീപവും ഇറാന്‍ ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

As regional tensions escalate, the UAE has initiated the evacuation of its citizens and residents from Iran. Authorities are taking precautionary measures to ensure their safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago