അവന് പുറകിലാണ് ധോനിയും സംഗക്കാരയും; ഇന്ത്യൻ സൂപ്പർ താരത്തിന് സൂപ്പർ നേട്ടം
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 65 റൺസുമായി ക്രീസിൽ തുടരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ആക്രമണ ശൈലി നിയന്ത്രിച്ച് ശ്രദ്ധയോടെ കളിച്ച് ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കി. 102 പന്തുകൾ നേരിട്ട താരം 2 സിക്സും 6 ഫോറും നേടി, ശുഭ്മാൻ ഗില്ലിനൊപ്പം 138 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ ഇന്നിംഗ്സോടെ, ഏഷ്യൻ വിക്കറ്റ് കീപ്പർമാരിൽ ടെസ്റ്റിൽ അതിവേഗം 3000 റൺസ് തികച്ച താരമായി പന്ത് മാറി.
76 ഇന്നിംഗ്സുകളിൽ 3000 റൺസ് നേടിയ പന്ത്, ശ്രീലങ്കയുടെ കുമാർ സംഗക്കാര (78 ഇന്നിംഗ്സ്), എം.എസ്. ധോണി (86 ഇന്നിംഗ്സ്) എന്നിവരെ പിന്തള്ളി. ലോക വിക്കറ്റ് കീപ്പർമാരിൽ, 63 ഇന്നിംഗ്സിൽ 3000 റൺസ് നേടിയ ഓസ്ട്രേലിയയുടെ ആഡം ഗിൽക്രിസ്റ്റിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് പന്ത്.
SENA (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ 27 മത്സരങ്ങളിൽ 38.80 ശരാശരിയിൽ 1746 റൺസ് നേടിയ പന്ത്, 4 സെഞ്ചുറികളും 6 അർധ സെഞ്ചുറികളും സ്വന്തമാക്കി. ഇതോടെ, 32 മത്സരങ്ങളിൽ 1731 റൺസ് നേടിയ ധോണിയെ അവിദേശ മണ്ണിൽ മറികടന്നു.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരമെന്ന നേട്ടം ശുഭ്മാൻ ഗിൽ സ്വന്തമാക്കി. വിരാട് കോലിയെയും യശസ്വി ജയ്സ്വാളിനെയും മറികടന്ന ഗിൽ, രോഹിത് ശർമയ്ക്ക് (9 സെഞ്ചുറികൾ) പിന്നിലാണ്.
Rishabh Pant, unbeaten on 65 in the first Test against England, became the fastest Asian wicketkeeper to reach 3,000 Test runs in 76 innings, surpassing Kumar Sangakkara (78) and MS Dhoni (86). Globally, he ranks second behind Adam Gilchrist (63). Pant also overtook Dhoni’s 1,731 runs in SENA countries, scoring 1,746 in 27 matches. Shubman Gill claimed the most centuries by an Indian in the World Test Championship, surpassing Kohli and Jaiswal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."