HOME
DETAILS

അ​ഹമ്മദാബാദ് വിമാനദുരന്തം; 318 ശരീരഭാഗങ്ങളും 100 മൊബൈൽ ഫോണുകളും കണ്ടെടുത്തു

  
June 22 2025 | 02:06 AM

Ahmedabad Air Tragedy 318 Body Parts and 100 Mobile Phones Recovered

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം തകർന്നുവീണസ്ഥലത്തുനിന്ന് 318 ശരീരഭാഗങ്ങളും 100 മൊബൈൽ ഫോണുകളും കണ്ടെടുത്തു. കണ്ടെടുത്ത ശരീര ഭാഗങ്ങൾ കൂടുതൽ വിശകലനത്തിനായി എഫ്.എസ്.എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച 100 ഓളം മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണ്. പലതും ഉപയോഗശൂന്യമായതും കരിഞ്ഞതുമായതിനാൽ ഉടമസ്ഥരെ തിരിച്ചറിയാൻ കഴിയുന്നില്ല. കുറഞ്ഞ ഫോണുകളിലെ സിം മാത്രമാണ് പ്രവർത്തിക്കുന്നത്.  

സ്ഥലത്ത് കണ്ടെത്തിയ ഫോണുകൾ, പാസ്‌പോർട്ടുകൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ എല്ലാം പ്രത്യേകസംഘമാണ് അന്വേഷിച്ചുവരുന്നതെന്ന് അഹമ്മദാബാദ് പൊലിസ് കമ്മിഷണർ ജി.എസ് മാലിക് പറഞ്ഞു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സാങ്കേതിക അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്. ബോയിങ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ബ്ലാക്ക് ബോക്‌സിന്റെയും അവശിഷ്ടങ്ങളുടെയും വിശകലനം, അവശിഷ്ടങ്ങൾ വീണ്ടും കൂട്ടിച്ചേർക്കലും നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിന്റെ മൊബൈൽ ഫോൺ അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുത്തു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തിരികെ നൽകിയത്. അന്വേഷണ ആവശ്യങ്ങൾക്കായി വിശ്വാസിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിമാന ദുരന്തത്തിനിടെ കാണാതായ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാലയുടെ മരണം സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധനാ ഫലം ലഭിച്ചതോടെ മൃതദേഹങ്ങളിലൊന്ന് ജിറാവാലയുടെതാണെന്ന് വ്യക്തമായതായി പൊലിസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ വിമാനത്താവള ഭാഗത്തേക്ക് അദ്ദേഹം സഞ്ചരിക്കാൻ ഉപയോഗിച്ച ആക്ടീവ സ്‌കൂട്ടറിന്റെ നമ്പറും ഡി.എൻ.എ റിപ്പോർട്ടും ഉൾപ്പെടെ തെളിവുകൾ ഹാജരാക്കിയ ശേഷമാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല മഹേഷ്. വിമാനം വീണ് തീപിടിച്ച സ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്ന് മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയതോടെയാണ്, അദ്ദേഹവും അപകടത്തിൽപ്പെട്ടതായി സംശയിച്ചത്. ദുരന്തത്തിന് ഇരയായത് വിശ്വസിക്കാനാവാതെ മൃതദേഹം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന്റെ കുടുംബം തയാറായിരുന്നില്ല. 

സംഭവ ദിവസം ഷാഹിബാഗിന് സമീപത്തു നിന്നാണ് അവസാനമായി ഇദ്ദേഹത്തിന്റെ ഫോണിൽനിന്ന് കോൾ പോയത്. ഇത് അപകടസ്ഥലത്ത് നിന്ന് 700 മീറ്റർ മാത്രം അടുത്താണ്. ഇതേതുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം ഡി.എൻ. എ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ മാസം 12ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ലണ്ടനിലേക്കുള്ള എ.ഐ 171 എന്ന എയർ ഇന്ത്യാ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് ഒരുമിനിറ്റിനുള്ളിൽ സമീപത്തെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 241 പേരുൾപ്പെടെ 290 പേർ മരിച്ചതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്

International
  •  8 hours ago
No Image

ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്‌റ്റേഷന്‍ വിപുലീകരിക്കാന്‍ ആര്‍ടിഎ

uae
  •  9 hours ago
No Image

ആ ദുരന്തം ഒരു പാഠമാണ്, ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ളത്; കർശന മാർഗനിർദേശങ്ങളുമായി ബിസിസിഐ

Cricket
  •  9 hours ago
No Image

വിവാഹ തട്ടിപ്പിൽ 85-കാരന് നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു

National
  •  9 hours ago
No Image

'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ് 

International
  •  10 hours ago
No Image

'ദൈവം എന്റെ പിതാവിനോട് കരുണ കാണിക്കട്ടെ'; പിതാവ് ഷെയ്ഖ് റാഷിദിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ദുബൈ ഭരണാധികാരി

uae
  •  10 hours ago
No Image

വിലക്കയറ്റത്തെ ചെറുക്കാന്‍ സപ്ലൈക്കോക്ക് നൂറുകോടി

Kerala
  •  11 hours ago
No Image

പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

National
  •  11 hours ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തിലും കുലുങ്ങാത്ത ആണവ കേന്ദ്രം, പടിഞ്ഞാറന്‍ കരുത്തിനെ മെരുക്കാന്‍ ഇറാന്‍ കരുതിവെച്ച 'ഫോര്‍ദോ', അറിയേണ്ടതെല്ലാം

International
  •  11 hours ago
No Image

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലില്‍ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം, വന്‍ നാശനഷ്ടം; പത്തിടങ്ങളില്‍ നേരിട്ട് പതിച്ചു

International
  •  12 hours ago