
ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

ന്യൂഡൽഹി: ഇറാൻ-ഇസ്റാഈൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരുമായി ആറാമത്തെ വിമാനം ഡൽഹിയിൽ എത്തി. ഇതോടെ ഓപ്പറേഷൻ സിന്ധുവിലൂടെ 1428 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ജന്മനാട്ടിലെത്തിച്ചു. വടക്കൻ ഇറാനിലെ മഷാദിൽ നിന്നാണ് 311 പേർ ഇന്ന് വൈകിട്ട് 4.30ന് ഡൽഹിയിൽ മടങ്ങിയെത്തിയത്. വിദ്യാർത്ഥികളും തീർഥാടകരും ഉൾപ്പെടുന്ന സംഘമാണ് മടങ്ങിയെത്തിയവരിൽ കൂടുതലും.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞതനുസരിച്ച്, മഷാദിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ 311 പേർ വൈകിട്ട് 4 മണിയോടെ ഡൽഹിയിൽ എത്തി. ഇറാനിലെ മഷാദ്, അർമേനിയയിലെ യെരേവൻ, തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്ത് എന്നിവിടങ്ങളിൽ നിന്ന് ബുധനാഴ്ച മുതൽ ചാർട്ടേഡ് വിമാനങ്ങൾ വഴി ഇന്ത്യ പൗരന്മാരെ ഒഴിപ്പിച്ചു വരികയാണ്. ഇറാൻ വെള്ളിയാഴ്ച വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കി, മഷാദിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾക്ക് സൗകര്യമൊരുക്കി.
സംഘർഷം രൂക്ഷമായി
ഒരാഴ്ച മുമ്പ് ഇറാനും ഇസ്റാഈലും തമ്മിൽ സംഘർഷം ആരംഭിച്ചതിനെ തുടർന്ന്, ഇരുരാജ്യങ്ങളും നഗരങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് രാവിലെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണം സ്ഥിതി കൂടുതൽ വഷളാക്കി.
കശ്മീരിൽ നിന്നുള്ളവർ ഏറെ
തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും കശ്മീർ സ്വദേശികളാണ്. ഡൽഹി, ഹരിയാന, ബംഗാൾ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. വിദ്യാർത്ഥികൾ, തീർഥാടകർ, ജോലിക്കാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. മലയാളികളെ സഹായിക്കാൻ ഡൽഹി കേരള ഹൗസിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. രാത്രിയിൽ മറ്റൊരു വിമാനം ഇറാനിൽ നിന്ന് ഡൽഹിയിലെത്തും.
എന്തുകൊണ്ട് ഇറാനിൽ ഇത്രയധികം ഇന്ത്യൻ വിദ്യാർത്ഥികൾ?
ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുമ്പോൾ, പ്രത്യേകിച്ച് കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്തിനാണ് വൈദ്യശാസ്ത്ര പഠനത്തിനായി ഇറാനിലേക്ക് പോകുന്നത് എന്ന ചോദ്യം ഉയരുന്നു. 2022ലെ വിദേശകാര്യ മന്ത്രാലയ കണക്കുകൾ പ്രകാരം, ഏകദേശം 2050 ഇന്ത്യൻ വിദ്യാർത്ഥികൾ തെഹ്റാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഷാഹിദ് ബെഹെഷ്തി യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ മെഡിക്കൽ പഠനത്തിനായി ചേർന്നു. ഇവരിൽ ഗണ്യമായ എണ്ണം കശ്മീരിൽ നിന്നുള്ളവരാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതിന്റെ കാരണങ്ങൾ
മത്സരാധിഷ്ഠിത പ്രവേശനം: ഇന്ത്യയിൽ എംബിബിഎസ് സീറ്റുകളുടെ എണ്ണം 2014ൽ 51,000ൽ നിന്ന് 2024ൽ 1.18 ലക്ഷമായി വർധിച്ചെങ്കിലും, സർക്കാർ കോളേജുകളിൽ പ്രവേശനം ലഭിക്കാൻ ഉയർന്ന റാങ്ക് വേണം. 2024ൽ 22.7 ലക്ഷം പേർ നീറ്റ്-യുജി പരീക്ഷ എഴുതിയത് ഒരു ലക്ഷം സീറ്റുകൾക്ക് വേണ്ടിയാണ്. സ്വകാര്യ കോളേജുകളിൽ ഫീസ് കോടികളോളം വരും.
ചെലവ് കുറഞ്ഞ പഠനം: ഇറാനിൽ മെഡിക്കൽ വിദ്യാഭ്യാസം ഇന്ത്യയെ അപേക്ഷിച്ച് വളരെ ചെലവ് കുറവാണ്. ചില രാജ്യങ്ങളിൽ ഇന്ത്യയിലെ ചെലവിന്റെ പത്തിലൊന്നിന് ബിരുദം നേടാം," എന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസിന്റെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പവനീന്ദ് ലാൽ പറഞ്ഞു.
വെല്ലുവിളികൾ
വിദേശത്ത് മെഡിക്കൽ പഠനം എളുപ്പവും ചെലവ് കുറഞ്ഞതുമാണെങ്കിലും, നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നു.
പണം നൽകാൻ കഴിഞ്ഞാൽ പ്രവേശനം ലഭിക്കും. ചില സർവകലാശാലകൾ വിദേശ വിദ്യാർത്ഥികൾക്കായി പ്രത്യേക കോഴ്‌സ് നടത്തുന്നു, പക്ഷേ ആതിഥേയ രാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ അനുവാദം ലഭിക്കണമെന്നില്ല," ഡോ. ലാൽ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ പ്രാസ് ടീക്റ്റീസ് ചെയ്യാൻ, വിദ്യാർത്ഥികൾ 54 മാസത്തെ കോഴ്‌സും ഒരു വർഷത്തെ ഇന്റേർൺഷിപ്പും പൂർത്തിയാക്കണം. എഫ്എംജിഇ പരീക്ഷയിലെ വിജയനിരക്ക് കുറവാണ് (2024ൽ 25.8%). വിദേശ പരിശീലനം ലഭിച്ച ഡോക്ടർമാർക്ക് ഇന്ത്യയിൽ ജോലി നേടുന്നതിലും പ്രായോഗിക പരിശീലനത്തിന്റെ കുറവ് മൂലം വെല്ലുവിളികൾ നേരിടുന്നു.
2022ലെ റഷ്യ-ഉക്രെയ്ൻ യുദ്ധവുമായി 'ഓപ്പറേഷൻ ഗംഗ'യിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചതിന് സമാനമായാണ് ഓപ്പറേഷൻ സിന്ധു. ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ ഈ പ്രതിസന്ധി വെളിവാക്കുന്നു, കൂടാതെ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ശിതത്വം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുകാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ
Cricket
• 11 hours ago
ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ
International
• 11 hours ago
ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി
Football
• 12 hours ago
"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി
International
• 12 hours ago
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും
International
• 12 hours ago
ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം
International
• 12 hours ago
പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
Kerala
• 13 hours ago
ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ
International
• 13 hours ago
ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി
National
• 13 hours ago
ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം
International
• 13 hours ago
ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്കർ
Cricket
• 14 hours ago
കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്സ്: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ
Kerala
• 14 hours ago
കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ
Kerala
• 14 hours ago
കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്
Cricket
• 14 hours ago
വാഹനമോടിക്കുമ്പോള്‍ അല്പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം
Kerala
• 16 hours ago
ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ
International
• 16 hours ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്റാഈലികള്‍ക്ക്
International
• 16 hours ago
പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി
Cricket
• 17 hours ago
ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി
International
• 14 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച
International
• 15 hours ago
റൊണാൾഡോയെ വീഴ്ത്താൻ വേണ്ടത് വെറും രണ്ട് ഗോൾ; ചരിത്ര റെക്കോർഡിനരികെ മെസി
Football
• 15 hours ago