HOME
DETAILS

'നമ്മുടെ ശക്തി ലോകം നോക്കിക്കണ്ടു, ശത്രുക്കള്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതും; ഈ വിജയം രാജ്യത്തെ ജനതക്കുള്ളതാണ്' ഇറാന്‍ പ്രസിഡന്റിന്റെ സന്ദേശം

  
Web Desk
June 25 2025 | 09:06 AM

Iranian President Hails Ceasefire as Victory Credits People for Defeating Israel and the US

വെടിനിര്‍ത്തല്‍ നടപ്പിലായതിന് പിന്നാലെ ഇറാന്‍ ജനതക്ക് പ്രസിഡന്റിന്റെ സന്ദേശം. ഇസ്‌റാഈലിന്റേയും കൂട്ടാളി അമേരിക്കയുടേയും പരാജയമെന്ന് ലോകം വിലയിരുത്തിയ ഈ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും ഇറാന്‍ ജനതക്കുള്ളതാണെന്ന് അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഈ യുദ്ധത്തിലൂടെ ഇറാന്റെ ശക്തിയും ശത്രുക്കളുടെ ചതിയും ലോകം മനസ്സിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

' ഈ ചരിത്ര വിജയം അഭിമാനപൂര്‍വ്വം മഹത്തായ സംസ്‌ക്കാരത്തിന്റെ ഉടമകളായ ഇറാന്‍ ജനതക്ക് അവകാശപ്പെട്ടതാണ്. 
നമ്മുടെ മഹാന്മാരും ചരിത്രം സൃഷ്ടിച്ചവരുമായ ജനങ്ങളുടെ ധീരമായ ചെറുത്തുനില്‍പ്പിന് ശേഷം ഇന്ന് നാം വെടിനിര്‍ത്തലിനും 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനത്തിനും സാക്ഷ്യം വഹിക്കുകയാണ്. സയണിസ്റ്റ് രാജ്യം ഇറാന്‍ ജനതക്കുമേല്‍ അടിച്ചേല്‍പിച്ചതായിരുന്നു ഈ യുദ്ധം. ജനതയുടെ പൂര്‍ണ പിന്തുണയോടെയുള്ള ഇറാന്റെ ശക്തിക്ക് ലോകം സാക്ഷ്യം വഹിക്കുകയായിരുന്നു പിന്നീട്.

 

ഈ യുദ്ധത്തിന് തുടക്കമിട്ടത് ഭീകരനായ ശത്രുവായിരുന്നു. എന്നാല്‍ ഇറാന്‍ ജനതയുടെ ആത്മവിശ്വാസവും കരുത്തും അതിന് അന്ത്യം കുറിച്ചു. 

ദുര്‍ബലവും ആവര്‍ത്തിച്ചുള്ളതുമായ ഒഴികഴിവുകള്‍ ഉപയോഗിച്ചായിരുന്നു ഭീകരാക്രമണത്തിന്റെ തുടക്കം. പൊതുജനാഭിപ്രായത്തിലെ ഏതെങ്കിലും തെറ്റിദ്ധാരണ ഇല്ലാതാക്കാന്‍ ഇറാന്‍ നടത്തിയ നയതന്ത്ര ശ്രമങ്ങളള്‍ക്ക് സമാനമായി ഇത് സംഭവിച്ചു. നയനന്ത്ര ചര്‍ച്ചകളില്‍ ഇറാന്‍ സന്നിഹിതനായിരുന്നു. ഇറാന്‍ ഉറച്ച നിലപാടും സ്ഥിരമായ തീരുമാനങ്ങളും സ്വീകരിക്കുന്നത് ലോകം കണ്ടു.
ഇറാന്റെ ശത്രുക്കള്‍ ഉടമ്പടികളും ചട്ടങ്ങളും ലംഘിച്ചത് ചരിത്രം മറക്കില്ല, അവര്‍ ചര്‍ച്ചകള്‍ക്കിടെ ആക്രമണവും അധിനിവേശവും നടത്തി.


ശക്തിയും ബലഹീനതയും തിരിച്ചറിഞ്ഞ് പുനര്‍നിര്‍മ്മാണത്തിലും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിജയിച്ച ഈ  പരീക്ഷണത്തില്‍, ഇനി രാജ്യത്തുടനീളം കാര്യങ്ങള്‍ സാധാരണ നിലയിലാക്കുന്ന പ്രക്രിയ ഞങ്ങള്‍ തുടരും. അയല്‍രാജ്യങ്ങളോടും പ്രാദേശിക രാജ്യങ്ങളോടും ഞങ്ങള്‍ സഹവര്‍ത്തിത്വത്തിലും സ്ഥിരതയിലും ഉറച്ചു വിശ്വസിക്കുന്നുവെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു'. ടെലഗ്രാം വഴി പുറത്തു വന്ന സന്ദേശത്തില്‍ ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. 


ഇസ്‌റാഈലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പ്രഖ്യാപിച്ചത്.
വെടിനിര്‍ത്തല്‍ റഷ്യ സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ തുടരണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു. ഇസ്‌റാഈലില്‍നിന്ന് ബ്രിട്ടന്‍ പൗരന്മാരെ ഒഴിപ്പിച്ചു.

ഇസ്‌റാഈലില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതു വരെ തങ്ങളും കരാര്‍ ലംഘിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനോട് ഫോണില്‍ അറിയിച്ചു. യു.എസ് പ്രസിഡന്റ് പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് ഇര്‍ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വെടിനിര്‍ത്തലിനു ശേഷം ഫോണില്‍ സംസാരിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം നെതന്യാഹുവിനെ പറഞ്ഞു മനസിലാക്കിയെന്നും ട്രംപിന്റെ ആശങ്ക അറിയിച്ചെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തലിനു പിന്നാലെ ഇറാനില്‍ വിജയാഹ്ലാദ പ്രകടനം നടന്നു. പ്രാദേശിക സമയം വൈകിട്ട് 6 ന് ഇങ്കിലാബ് ചത്വരത്തില്‍ വിക്ടറി പരേഡ് എന്ന പേരിലാണ് വിജയാഹ്ലാദ പ്രകടനം നടന്നത്. ഇറാനില്‍ പുതിയ യുഗത്തിന് തുടക്കമെന്ന് ഇറാന്‍ സൈനിക മേധാവി പറഞ്ഞു.
ഇറാന്റെ ശക്തി എന്താണെന്ന് കാണിക്കുന്നതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റസ അരീഫ് പറഞ്ഞു. ഈ വിജയം പാശ്ചാത്യശക്തികളുടെ കൊമ്പു തകര്‍ത്തുവെന്നും തങ്ങളുടെ ശക്തി ലോകത്തിന് കാണിച്ചു നല്‍കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിനെ കുറിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മൗനം പാലിച്ചു. 

 

Following the ceasefire, Iran’s President addressed the nation, calling it a global recognition of Iran’s victory over Israel and the U.S. He praised the Iranian people and highlighted the country's strength and its enemies’ deceit.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി

Football
  •  15 hours ago
No Image

കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ

National
  •  15 hours ago
No Image

ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്‍കി ഗവര്‍ണര്‍

Kerala
  •  15 hours ago
No Image

ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്

uae
  •  16 hours ago
No Image

ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

National
  •  16 hours ago
No Image

ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  17 hours ago
No Image

കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ

Kerala
  •  17 hours ago
No Image

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!

Cricket
  •  17 hours ago
No Image

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി

Kerala
  •  17 hours ago
No Image

സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി

organization
  •  17 hours ago