
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ ആരോഗ്യവകുപ്പ് വെട്ടിൽ. ആശുപത്രിയിലെ ഉപകരണക്ഷാമവും പ്രവർത്തന വൈകല്യങ്ങളും ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോപണങ്ങൾ നിഷേധിക്കുകയും ഡോക്ടർക്കെതിരെ നടപടി സൂചന നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വീണാ ജോർജ് നിലപാട് മയപ്പെടുത്തി, ആശുപത്രിയിലെ പ്രതിസന്ധി പരോക്ഷമായി സമ്മതിക്കുകയും ചെയ്തു.
“സിസ്റ്റത്തിൽ സൂക്ഷ്മമായ തിരുത്തലുകൾ ആവശ്യമാണ്. ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയത് ഈ പ്രശ്നങ്ങളാണ്. അദ്ദേഹം വിശ്വാസത്തോടെയാണ് ഇക്കാര്യങ്ങൾ പരസ്യമാക്കിയത്. ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാൻ കഴിയാതെ വന്നപ്പോൾ ശ്രദ്ധ നേടാനാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. സർക്കാരും മറ്റ് സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് സിസ്റ്റം. ഇതെല്ലാം വിശദമായി പരിശോധിക്കും,” മന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങൾ പരിശോധിക്കാൻ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
“ഡോ. ഹാരിസ് സത്യസന്ധനും കഠിനാധ്വാനിയുമായ ഡോക്ടറാണ്. രോഗിയുടെ പ്രശ്നം സ്വന്തം വിഷയമായി കാണുന്നതാണ് ഒരു ഡോക്ടറുടെ വിജയം,” മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചതിനെ മന്ത്രി എടുത്തുപറഞ്ഞു. “2021-ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ 3.5 ലക്ഷം പേർ സൗജന്യ ചികിത്സ തേടിയപ്പോൾ, 2024-ൽ ഇത് 6.5 ലക്ഷമായി. ജനങ്ങളുടെ വിശ്വാസം കാരണമാണ് ഈ വർധന,” മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുകയും നിയമനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ ലഭിച്ചതാണ് ആരോഗ്യവകുപ്പിന്റെ നിലപാട് മാറ്റത്തിന് കാരണം. അദ്ദേഹത്തിനെതിരെ നടപടിയെടുത്താൽ സർക്കാരിന് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് നിലപാട് മയപ്പെടുത്താൻ ഇടയാക്കിയത്.
ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ ആവർത്തിച്ചുള്ള വെളിപ്പെടുത്തൽ
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം നേരിടുന്നുണ്ടെന്ന് ഡോ. ഹാരിസ് ചിറക്കൽ ആവർത്തിച്ചു. “ഉപകരണങ്ങൾക്കായി ഇരന്നുമടുത്തു. രോഗികളെക്കൊണ്ട് ഉപകരണങ്ങൾ വാങ്ങിപ്പിക്കേണ്ട അവസ്ഥയാണ്. രോഗികളിൽനിന്ന് പണം പിരിച്ചാണ് പല ശസ്ത്രക്രിയകളും നടക്കുന്നത്,” അദ്ദേഹം ആരോപിച്ചു. അത്യാധുനിക ഉപകരണങ്ങൾ ഉണ്ടെങ്കിലും അനുബന്ധ ഉപകരണങ്ങളുടെ അഭാവം പ്രശ്നമാണെന്നും, ഇതുമൂലം യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയക്കായി ഓഗസ്റ്റ് അവസാനം വരെ വെയിറ്റിങ് ലിസ്റ്റ് നീളുന്നുണ്ടെന്നും ഡോ. ഹാരിസ് വെളിപ്പെടുത്തി.
“ഉപകരണക്ഷാമം എല്ലാവർക്കും അറിയാം. മറ്റു വകുപ്പ് മേധാവികൾ ഭയം കാരണം ഇത് പുറത്തുപറയുന്നില്ല. ആരോഗ്യമന്ത്രിയുടെ സെക്രട്ടറിയെ നേരിട്ട് കണ്ട് വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല,” ഡോ. ഹാരിസ് ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്നും, ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “വിശദീകരണം ആവശ്യപ്പെട്ടാൽ കൃത്യമായ മറുപടി നൽകും. എല്ലാ വിഭാഗങ്ങളിലും ഉപകരണക്ഷാമമുണ്ട്. ഇത് പറയുമ്പോൾ ഡോക്ടർമാരെ അപഹസിക്കുന്നു. ആശുപത്രി അധികൃതർ പ്രശ്നം മറച്ചുവെക്കുന്നു,” അദ്ദേഹം കുറ്റപ്പെടുത്തി. വിവാദമുണ്ടാക്കാൻ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്നും, മാധ്യമങ്ങളെ കാണുന്നത് ഉത്തരവാദിത്തം ഏറ്റെടുക്കാനാണെന്നും ഡോ. ഹാരിസ് വ്യക്തമാക്കി.
Dr. Harris Chirakkal, head of the Urology Department at Thiruvananthapuram Medical College, exposed critical equipment shortages, sparking public support. Initially denying the claims, the Health Department softened its stance after Health Minister Veena George acknowledged systemic issues and ordered a probe, citing increased patient trust in government hospitals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• 5 hours ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• 5 hours ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 5 hours ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• 5 hours ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 6 hours ago
മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 6 hours ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 6 hours ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 6 hours ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• 6 hours ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 7 hours ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 7 hours ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 8 hours ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 8 hours ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 8 hours ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 10 hours ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• 10 hours ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 16 hours ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 17 hours ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 9 hours ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്നാട്; പരാതി നൽകാൻ കേരളം
Kerala
• 9 hours ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 9 hours ago