HOME
DETAILS

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

  
July 31, 2025 | 6:36 AM

Iran Demands US Compensation for Bombings Before Nuclear Talks Resume

ടെഹ്റാൻ: ട്രംപ് ഭരണകൂടവുമായുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി, കഴിഞ്ഞ മാസം യുഎസ് നടത്തിയ ബോംബാക്രമണത്തിൽ ഇറാനുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാശ്മിയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

"ചർച്ചകൾക്കിടെ ഞങ്ങളെ എന്തിന് ആക്രമിച്ചുവെന്ന് യുഎസ് വിശദീകരിക്കണം. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും, ഞങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും വേണം," ടെഹ്റാനിൽ നടന്ന അഭിമുഖത്തിൽ അരാശ്മി പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള ദീർഘകാല തർക്കം അവസാനിപ്പിക്കാൻ "വിജയകരമായ പരിഹാരം" ആവശ്യമാണെന്ന് അരാശ്മി യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റേ്കാഫിനോട് ഊന്നിപ്പറഞ്ഞു. യുദ്ധസമയത്തും അതിനുശേഷവും ഇരുവരും സന്ദേശങ്ങൾ കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു.

ചർച്ചകൾ പുനരാരംഭിക്കാൻ വിറ്റേ്കാഫ് നിർദ്ദേശം മുന്നോട്ടുവെച്ചതിന് പിന്നാലെ, ഇറാന്റെ ഭാഗത്ത് നിന്ന് ആത്മവിശ്വാസം വളർത്തുന്ന നടപടികൾ ആവശ്യമാണെന്ന് ഇറാന്റെ മുഖ്യ ആണവ ചർച്ചക്കാരൻ വ്യക്തമാക്കി. സാമ്പത്തിക നഷ്ടപരിഹാരവും, ചർച്ചകൾക്കിടെ ഇറാൻ വീണ്ടും ആക്രമിക്കപ്പെടില്ലെന്ന ഉറപ്പും ഇതിൽ ഉൾപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം യുഎസ്, ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതി ആണവായുധങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതാണെന്നാണ് വാഷിംഗ്ടൺ ആരോപിക്കുന്നത്. എന്നാൽ, തങ്ങളുടെ ആണവ പദ്ധതി പൂർണമായും സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഇറാൻ വാദിക്കുന്നു.

ഈ വിഷയത്തിൽ റോയിട്ടേഴ്സിന്റെ അഭിപ്രായത്തിനായുള്ള അഭ്യർത്ഥനയോട് വൈറ്റ് ഹൗസോ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഉടൻ പ്രതികരിച്ചിട്ടില്ല.

Iran has taken a firm stance, demanding the US compensate for damages from last month's bombings before resuming nuclear talks with the Trump administration. Foreign Minister Abbas Araghchi stated the US must explain the attack, ensure no future attacks during talks, and provide financial compensation. Iran's nuclear negotiator emphasized the need for confidence-building measures. The US claims Iran’s nuclear program aims to develop weapons, while Tehran insists it’s for civilian purposes. The White House and State Department have not yet responded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  a month ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  a month ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  a month ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  a month ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  a month ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  a month ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  a month ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  a month ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a month ago