HOME
DETAILS

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

  
July 31 2025 | 09:07 AM

Faseelas Suicide Father Alleges Constant Harassment by In-Laws Demands Justice

തൃശൂർ: ഇരിഞ്ഞാലക്കുടയിൽ 23-കാരിയായ ഫസീല ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, മകൾ നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി പിതാവ് റഷീദ് വെളിപ്പെടുത്തി. ഭർത്താവ് നൗഫലിനേക്കാൾ ഭർതൃമാതാവ് റംലയാണ് മകളെ കൂടുതൽ ഉപദ്രവിച്ചിരുന്നതെന്ന് റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ നിർബന്ധത്തിന് വഴങ്ങി ഈ പീഡനങ്ങൾ ചോദ്യം ചെയ്യാതിരുന്നതായും, ആംബുലൻസ് പോലും വിളിക്കാതെ ഓട്ടോയിൽ മകളെ ആശുപത്രിയിൽ എത്തിച്ച നൗഫലിനും വീട്ടുകാർക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും റഷീദ് ആവശ്യപ്പെട്ടു. മകളുടെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫസീല, ആത്മഹത്യക്ക് തൊട്ടുമുമ്പ് ഉമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു: "ഉമ്മ, ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറ്റിൽ ചവിട്ടി, ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്, ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലും." നെറ്റ് ഓഫായതിനാൽ ഒരു മണിക്കൂറിന് ശേഷമാണ് മാതാപിതാക്കൾ ഈ സന്ദേശം കണ്ടത്. കൊടുങ്ങല്ലൂരിലെ ഭർതൃവീട്ടിലേക്ക് വണ്ടി പിടിച്ചെത്തിയപ്പോൾ, ഫസീലയെ ആശുപത്രിയിൽ എത്തിച്ചതായി അറിഞ്ഞു. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോൾ മകളുടെ ജീവനറ്റ ശരീരം മാത്രമാണ് മാതാപിതാക്കൾ കണ്ടത്.

മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് രണ്ടാമത് ഗർഭിണിയായതിന്റെ പേര് പറഞ്ഞ് ഫസീലയ്ക്ക് ഭർതൃവീട്ടിൽ കുറ്റപ്പെടുത്തലും മർദനവും നേരിടേണ്ടി വന്നിരുന്നു. സംഭവത്തിൽ ഫസീലയുടെ ഭർത്താവ് നൗഫലിനെയും ഭർതൃമാതാവ് റംലയെയും പൊലിസ് അറസ്റ്റ് ചെയ്തു.

In Irinjalakuda, Thrissur, 23-year-old Faseela took her life after alleged relentless harassment by her husband, Noufal, and mother-in-law, Ramla. Her father, Rasheed, revealed Faseela faced abuse, particularly from Ramla, worsened by her second pregnancy before her first child turned one. Faseela sent a distressing WhatsApp message to her mother, stating she was beaten and feared being killed. Her family saw the message an hour later due to network issues, finding her dead in the hospital, transported by auto instead of an ambulance. Police arrested Noufal and Ramla.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  3 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  3 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  3 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  3 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago