HOME
DETAILS

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

  
July 31, 2025 | 9:28 AM

Faseelas Suicide Father Alleges Constant Harassment by In-Laws Demands Justice

തൃശൂർ: ഇരിഞ്ഞാലക്കുടയിൽ 23-കാരിയായ ഫസീല ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, മകൾ നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി പിതാവ് റഷീദ് വെളിപ്പെടുത്തി. ഭർത്താവ് നൗഫലിനേക്കാൾ ഭർതൃമാതാവ് റംലയാണ് മകളെ കൂടുതൽ ഉപദ്രവിച്ചിരുന്നതെന്ന് റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ നിർബന്ധത്തിന് വഴങ്ങി ഈ പീഡനങ്ങൾ ചോദ്യം ചെയ്യാതിരുന്നതായും, ആംബുലൻസ് പോലും വിളിക്കാതെ ഓട്ടോയിൽ മകളെ ആശുപത്രിയിൽ എത്തിച്ച നൗഫലിനും വീട്ടുകാർക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും റഷീദ് ആവശ്യപ്പെട്ടു. മകളുടെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫസീല, ആത്മഹത്യക്ക് തൊട്ടുമുമ്പ് ഉമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു: "ഉമ്മ, ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറ്റിൽ ചവിട്ടി, ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്, ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലും." നെറ്റ് ഓഫായതിനാൽ ഒരു മണിക്കൂറിന് ശേഷമാണ് മാതാപിതാക്കൾ ഈ സന്ദേശം കണ്ടത്. കൊടുങ്ങല്ലൂരിലെ ഭർതൃവീട്ടിലേക്ക് വണ്ടി പിടിച്ചെത്തിയപ്പോൾ, ഫസീലയെ ആശുപത്രിയിൽ എത്തിച്ചതായി അറിഞ്ഞു. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോൾ മകളുടെ ജീവനറ്റ ശരീരം മാത്രമാണ് മാതാപിതാക്കൾ കണ്ടത്.

മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് രണ്ടാമത് ഗർഭിണിയായതിന്റെ പേര് പറഞ്ഞ് ഫസീലയ്ക്ക് ഭർതൃവീട്ടിൽ കുറ്റപ്പെടുത്തലും മർദനവും നേരിടേണ്ടി വന്നിരുന്നു. സംഭവത്തിൽ ഫസീലയുടെ ഭർത്താവ് നൗഫലിനെയും ഭർതൃമാതാവ് റംലയെയും പൊലിസ് അറസ്റ്റ് ചെയ്തു.

In Irinjalakuda, Thrissur, 23-year-old Faseela took her life after alleged relentless harassment by her husband, Noufal, and mother-in-law, Ramla. Her father, Rasheed, revealed Faseela faced abuse, particularly from Ramla, worsened by her second pregnancy before her first child turned one. Faseela sent a distressing WhatsApp message to her mother, stating she was beaten and feared being killed. Her family saw the message an hour later due to network issues, finding her dead in the hospital, transported by auto instead of an ambulance. Police arrested Noufal and Ramla.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  a month ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  a month ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  a month ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  a month ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  a month ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  a month ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  a month ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  a month ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a month ago