
ധർമ്മസ്ഥല കൂട്ടശവസംസ്കാര കേസ്: എസ്‌ഐടി ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം; വിസിൽബ്ലോവറെ ഭീഷണിപ്പെടുത്തിയതായി പരാതി

മംഗളൂരു: ധർമ്മസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഇൻസ്‌പെക്ടർ മഞ്ജുനാഥ് ഗൗഡ വിസിൽബ്ലോവറെ പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതായി ആരോപണം. പരാതിക്കാരനെ പ്രതിനിധീകരിക്കുന്ന അഭിഭാഷക അനന്യ ഗൗഡ, എസ്‌ഐടി മേധാവി പ്രണവ് മൊഹന്തിക്ക് പരാതി സമർപ്പിച്ചു. ഓഗസ്റ്റ് 1 വെള്ളിയാഴ്ച രാത്രി ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിൽ വെച്ചാണ് സംഭവം.
ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായ പരാതിക്കാരന്റെ മൊഴി ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തതായും, പരാതി പിൻവലിക്കാനും നിഷേധിക്കാനും പുറത്തുനിന്നുള്ളവരെ ഉത്തരവാദികളാക്കി മാറ്റാൻ ശ്രമിച്ചതായും അഭിഭാഷക അനന്യ ആരോപിച്ചു. ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, ഉടൻ ജയിലിലടയ്ക്കുമെന്നും മഞ്ജുനാഥ് ഗൗഡ മുന്നറിയിപ്പ് നൽകിയതായും പരാതിയിൽ പറയുന്നുണ്ട്. എസ്ഐടി അന്വേഷണത്തിൽ നിന്ന് മഞ്ജുനാഥ് ഗൗഡയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരന് ഭയമില്ലാതെ മൊഴി നൽകാൻ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും പരാതിക്കാരന്റെ അഭിഭാഷക അനന്യ ഗൗഡ അഭ്യർത്ഥിച്ചു.
ആരോപണങ്ങൾക്ക് പിന്നാലെ, ഇൻസ്‌പെക്ടർ മഞ്ജുനാഥ് ഗൗഡയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയതായും അഭ്യൂഹങ്ങളുണ്ട്. ഇന്ന് നടന്ന എസ്‌ഐടി പരിശോധനയിൽ ഹാജരാകാതിരുന്നത് ആഭ്യന്തര അച്ചടക്ക നടപടിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. മുൻപ് സിർസി റൂറൽ പൊലിസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായിരുന്ന മഞ്ജുനാഥ്, സമീപ ദിവസങ്ങളിൽ എസ്‌ഐടി പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുൻ ശുചീകരണ തൊഴിലാളിയായ പരാതിക്കാരൻ, ധർമ്മസ്ഥലയിൽ കൊലപാതകത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായെന്ന് ആരോപിച്ചിരുന്നു. ജൂലൈ 3-ന് പരാതി നൽകിയ ഇദ്ദേഹം, ജൂലൈ 11-ന് ബെൽത്തങ്ങാടി കോടതിയിൽ ഹാജരായി കുഴിച്ചെടുത്ത അസ്ഥികൂട അവശിഷ്ടങ്ങൾ സമർപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച, ധർമ്മസ്ഥലയിലെ കുളിക്കടവിന് സമീപം മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പറയുന്ന 13 സ്ഥലങ്ങൾ പരാതിക്കാരൻ കാണിച്ച് നൽകി. എസ്‌ഐടി നടത്തിയ കുഴിച്ചെടുക്കലിൽ, വെള്ളിയാഴ്ചയോടെ എട്ട് സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും, ആറാമത്തെ സ്ഥലത്ത് മാത്രമാണ് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചത്.
ഇത്തരമൊരു സംഭവം നടന്നിട്ടില്ല, എന്നും എന്നാൽ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുമെന്നും എസ്‌ഐടി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്‌ഐടി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ആരോപണങ്ങൾ ശരിയാണെങ്കിൽ, എസ്‌ഐടി മേധാവി പ്രണവ് മൊഹന്തി കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
In the Dharmasthala mass burial case, a whistleblower has accused an SIT inspector of threatening them to withdraw their complaint. The advocate, Ananya Gowda, filed a formal complaint with SIT chief Pranav Mohanty, alleging the incident occurred on August 1 at the SIT office in Belthangady
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി
National
• 4 days ago
പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ
Kerala
• 4 days ago
ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക്
Kerala
• 4 days ago
പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി
Kerala
• 4 days ago
രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍
Kerala
• 4 days ago
സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന
Kerala
• 4 days ago
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്
Kerala
• 4 days ago
പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം
National
• 4 days ago
മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• 4 days ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• 4 days ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• 4 days ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• 4 days ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• 4 days ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• 5 days ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• 5 days ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• 5 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• 5 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 5 days ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• 5 days ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• 5 days ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• 5 days ago