പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി
പെൻസിൽവാനിയ: അമേരിക്കയിൽ കഴിഞ്ഞ അഞ്ച് ദിവസമായി കാണാതായിരുന്ന നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർഷൽ കൗണ്ടി ഷെരീഫാണ് മരണവിവരം സ്ഥിരീകരിച്ചത്. എൺപതിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരാണ് അപകടത്തിൽ മരിച്ചത്. ആശാ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീതാ ദിവാൻ (84) എന്നിവരാണ് മരിച്ചവർ.
ജൂലൈ 29-ന് പെൻസിൽവാനിയയിലെ പീച്ച് സ്ട്രീറ്റിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ ഇവരെ അവസാനമായി കണ്ടതായി റിപ്പോർട്ട്. ബർഗർ കിംഗിലെ നിരീക്ഷണ ക്യാമറയിൽ, നാലംഗ സംഘത്തിലെ രണ്ടുപേർ റെസ്റ്റോറന്റിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അവസാന ക്രെഡിറ്റ് കാർഡ് ഇടപാടും ഇവിടെ നടന്നതായി കണ്ടെത്തി. ഇവർ സഞ്ചരിച്ചിരുന്ന ഇളം പച്ചനിറത്തിലുള്ള ടൊയോറ്റ ക്യാംറി, ബിഗാ വീലിംഗ് ക്രീക്ക് റോഡിൽ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
മാർഷൽ കൗണ്ടി ഷെരീഫിന്റെ പ്രസ്താവന പ്രകാരം, അപകടം നടന്നത് ഉൾ മേഖലയിലായതിനാൽ രക്ഷാസേനയ്ക്ക് സ്ഥലത്തെത്താൻ അഞ്ച് മണിക്കൂറിലേറെ വേണ്ടിവന്നു. ഇവർ പാലസ് ഓഫ് ഗോൾഡ് എന്ന ആരാധനാകേന്ദ്രത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് വിവരം. ഇസ്കോൺ സ്ഥാപകൻ സ്വാമി പ്രഭുപാദ സ്ഥാപിച്ചതാണ് ഈ കേന്ദ്രം. ന്യൂയോർക്ക് രജിസ്ട്രേഷനിലുള്ള വാഹനമാണ് ഇവർ ഉപയോഗിച്ചിരുന്നത്. ജൂലൈ 29-ന് പാലസ് ഓഫ് ഗോൾഡിൽ എത്തേണ്ടിയിരുന്ന ഇവർ അവിടെ എത്തിയിരുന്നില്ല.
കഴിഞ്ഞ നാല് ദിവസമായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് മാർഷൽ കൗണ്ടി ഷെരീഫ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഷെരീഫ് വ്യക്തമാക്കി. മറ്റൊരു സംഭവത്തിൽ, ജൂൺ മാസത്തിൽ 24-കാരിയായ സിമ്രൻ എന്ന ഇന്ത്യൻ യുവതി ന്യൂ ജേഴ്സിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശേഷം കാണാതായിരുന്നു.
Four Indian-origin elderly individuals, missing for five days, were found dead in a car accident in Pennsylvania. The group, all over 80, was last seen at a Burger King on July 29. Their light green Toyota Camry was discovered wrecked on Biga Wheeling Creek Road. The Marshal County Sheriff confirmed the deaths, noting the remote location delayed rescue efforts. The group was reportedly heading to the Palace of Gold. Investigations continue to determine if foul play was involved
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."