ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാം പക്ഷേ വളർത്താനല്ല കൊല്ലാൻ; വിചിത്ര പദ്ധതിയുമായി ഡെന്മാർക്കിലെ മൃഗശാല
സ്വന്തം മക്കളെപ്പോലെ ഓമനിച്ചു വളർത്തുന്ന വളർത്തുമൃഗങ്ങളെ ആർക്കാണ് കൊലയ്ക്ക് കൊടുക്കാൻ മനസുള്ളത്? എന്നാൽ, ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാൻ അവസരമൊരുക്കുകയാണ് ഡെന്മാർക്കിലെ ഒരു മൃഗശാല. എന്നാൽ, ഈ പദ്ധതിക്ക് ഒരു ട്വിസ്റ്റുണ്ട്—വളർത്തുമൃഗങ്ങളെ വളർത്താനല്ല, മറിച്ച് കൊല്ലാനാണ് മൃഗശാല ആവശ്യപ്പെടുന്നത്.
ഈ അപൂർവ പദ്ധതി ഇങ്ങനെയാണ്: ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാം. ഈ മൃഗങ്ങളെ ദയാവധം ചെയ്ത് മൃഗശാലയിലെ സിംഹങ്ങൾ, കടുവകൾ തുടങ്ങിയ മാംസഭുക്കുകൾക്ക് ഭക്ഷണമായി നൽകും. മുയലുകൾ, കോഴികൾ, നായ്ക്കൾ, ഗിനിപ്പന്നികൾ, കുതിരകൾ തുടങ്ങിയ ജീവനുള്ള മൃഗങ്ങളെയാണ് മൃഗശാല ലക്ഷ്യമിടുന്നത്.
മൃഗശാലയുടെ ഈ പദ്ധതിയുടെ ലക്ഷ്യം, മാംസഭുക്കായ മൃഗങ്ങൾക്ക് സ്വാഭാവികമായി ഇര പിടികൂടി ഭക്ഷിക്കുന്നതിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. ഇത് മൃഗങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയും, ഭക്ഷണം മുഴുവൻ രൂപത്തിൽ നൽകുന്നതിലൂടെ അവയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് മൃഗശാല അവകാശപ്പെടുന്നു. കൂടാതെ, ഇത്തരത്തിൽ മൃഗങ്ങളെ ദാനം ചെയ്യുന്നവർക്ക് നികുതിയിൽ ഇളവ് ലഭിക്കുമെന്നും പദ്ധതിയിൽ വ്യവസ്ഥ ചെയ്യുന്നു.
മൃഗങ്ങളെ ദാനം ചെയ്യാൻ മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ല. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും ദാനം ചെയ്യാവുന്നതാണ്. ഒരാൾക്ക് ഒരു തവണയിൽ പരമാവധി നാല് മൃഗങ്ങളെ ദാനം ചെയ്യാൻ അനുവാദമുണ്ട്. മറ്റ് പ്രത്യേക പാരിതോഷികങ്ങൾ ലഭിക്കില്ലെങ്കിലും, കുതിരകളെ ദാനം ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന നൽകും. എന്നാൽ, കുതിരകൾ ദാനം ചെയ്യുന്നവർ ഒരു മാസത്തിനുള്ളിൽ മൃഗത്തിന് രോഗങ്ങളില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതുണ്ട്.
Aalborg Zoo in Denmark is asking the public to donate unwanted small pets like chickens, rabbits, guinea pigs, and even small horses to feed its predators, such as lions, tigers, and European lynx. The zoo says the animals are "gently euthanized" by trained staff to mimic the natural food chain, ensuring the predators' well-being. The initiative has drawn mixed reactions, with some praising the natural diet approach and others criticizing it as cruel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."