HOME
DETAILS

കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു

  
August 06, 2025 | 12:46 PM

Kannur University Elections Violence Erupts as SFI Attacks UDSF leaders

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവകര്‍ത്തകരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ എം.എസ്.എഫ് നേതാക്കളടക്കമുള്ള യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം തടയാനെത്തിയ പൊലിസിനു നേരെയും കൈയറ്റമുണ്ടായി. ഇന്നലെ രാവിലെ 10ന് യൂനിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒന്‍പതോടെയാണ് കാംപസില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. കാസര്‍കോട് ജില്ലയിലെ എം.എസ്.എഫിന്റെ യു.യു.സിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. 

ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പൊലിസ് പലതവണ ലാത്തിവീശി. പൊലിസിനു നേരെയും കൈയേറ്റമുണ്ടായി. ചെടിച്ചട്ടിയും ഹെല്‍മറ്റും വടിയും ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ആക്രമണം. വടിയും കല്ലും എടുത്ത് പരസ്പരം എറിയുന്ന സാഹചര്യവുമുണ്ടായി. എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലിസും മര്‍ദിച്ചെന്ന് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ആദ്യസംഘര്‍ഷത്തിന് ശേഷം സ്ഥിതി  നിയന്ത്രണവിധേയമായെങ്കിലും 11ഓടെ വീണ്ടും പ്രശ്നം തുടങ്ങി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചവരെ പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അടുത്ത പ്രശ്നം. യു.ഡി.എസ്.എഫിന്റെ യു.യു.സിമാര്‍ എത്തിയ ബസിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്.

എസ്.എഫ്.ഐക്കാരെ ആക്രമിച്ചവര്‍ ബസിലുണ്ടെന്നും ഇവരെ വിടില്ലെന്നുമായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണി. ഇതിനിടെ ബസ് ടയറിന്റെ കാറ്റഴിച്ചുവിടാനും നീക്കമുണ്ടായി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹമാണ് സര്‍വകാശാല പരിസരത്ത് നിലയുറപ്പിച്ചത്. ഏറെ ശ്രമത്തിനൊടുവിലാണ് പൊലിസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ച് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പരുക്കേല്‍ക്കുകയും കാമറകള്‍ക്ക് കേടുസംഭവിക്കുകയും ചെയ്തു. സംഘര്‍ഷത്തിന് അയവില്ലാതായതോടെ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, മുസലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി എന്നിവര്‍ സ്ഥലത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  a month ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  a month ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  a month ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  a month ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  a month ago
No Image

ചെക്ക്ഔട്ട് ചെയ്യുമ്പോൾ അധിക നിരക്ക് ചുമത്താൻ പാടില്ല: യുഎഇയിൽ വാറ്റ് ഉൾപ്പെടുന്ന 'ഓൾ-ഇൻക്ലൂസീവ്' വില നിർബന്ധം; സുതാര്യത ഉറപ്പാക്കാൻ കർശന നടപടി

uae
  •  a month ago
No Image

ശക്തമായ മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(28-10-2025) അവധി

Kerala
  •  a month ago
No Image

കാസർ​ഗോഡ് പ്ലെെവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ദുബൈ റൈഡ് 2025: പങ്കെടുക്കുന്നവർക്ക് ആർടിഎയുടെ കിടിലൻ ഓഫർ; അഞ്ച് മണിക്കൂർ കരീം ബൈക്കുകൾ സൗജന്യമായി ഓടിക്കാം

uae
  •  a month ago
No Image

സൈക്കിളിൽ ഉലകം ചുറ്റും എറണാകുളം സ്വദേശി അരുൺ സഊദിയിൽ, യൂറോപ്പ് ചുറ്റികറങ്ങി

Saudi-arabia
  •  a month ago