HOME
DETAILS

അഞ്ച് പാക്ക് യുദ്ധവിമാനങ്ങൾ, ഒരു വ്യോമനിരീക്ഷണ വിമാനം; ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ നൽകിയത് കനത്ത തിരിച്ചടിയെന്ന് വ്യോമസേനാ മേധാവി

  
Web Desk
August 09 2025 | 09:08 AM

india inflicted heavy damage on pakistan during operation sindoor confirmed indian air force chief

ന്യൂഡൽ‌ഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് കനത്ത നാശം ഉണ്ടാക്കിയതായി വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ്. പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ് ഒരു പ്രതികരണം നടത്തുന്നത്.

ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ കര-വ്യോമ കൊല" എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഷഹബാസ് ജേക്കബാബാദ് വ്യോമതാവളത്തിലെ ഒരു എഫ്-16 ഹാംഗർ ഭാഗികമായി തകർന്നുവെന്നും അതിനുള്ളിലെ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും സിംഗ് പറഞ്ഞു.

80 മുതൽ 90 മണിക്കൂർ വരെ നീണ്ടുനിന്ന സംഘർഷത്തിന്റെ തീവ്രതയാണ് ശത്രുവിനെ ചർച്ചകൾ നടത്താൻ നിർബന്ധിതരാക്കിയതെന്ന് വ്യോമസേനാ മേധാവി പറഞ്ഞു. അതൊരു ഹൈടെക് യുദ്ധമായിരുന്നു. 80 മുതൽ 90 മണിക്കൂർ വരെ നീണ്ടുനിന്ന യുദ്ധത്തിൽ, ഞങ്ങൾക്ക് പാകിസ്ഥാനിൽ വളരെയധികം നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞു. അവർ ആക്രമണം തുടർന്നാൽ അവർ അതിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് അവർക്ക് വ്യക്തമായിരുന്നു.- അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി സംസ്ഥാങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരും യുഎഇ, നേപ്പാൾ പൗരന്മാരും കൊല്ലപ്പെട്ടു. ആക്രമത്തിൽ 20 പേർക്കു പരുക്കേറ്റു.  ഇതിന് മറുപടിയെന്നോണം ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

 

During Operation Sindoor, carried out in response to the Pahalgam terror attack, India inflicted heavy damage on Pakistan, said Air Chief Marshal A.P. Singh. He confirmed that five Pakistani fighter jets and one airborne surveillance aircraft were destroyed. The S-400 air defense system played a major role in downing the fighter jets. This is the first official statement by the Air Force Chief on Operation Sindoor.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡോർ - ബിലാസ്‌പൂർ നർമദ എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവതിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലിസ്

National
  •  a day ago
No Image

ഗസ്സ കൈയടക്കാനുള്ള ഇസ്‌റാഈല്‍ തീരുമാനത്തെ അപലപിച്ച് യുഎഇ

uae
  •  a day ago
No Image

ഹജ്ജ് അപേക്ഷകരുടെ എണ്ണം വർധിച്ചു; കേരളം മൂന്നാം സ്ഥാനത്ത്

Kerala
  •  a day ago
No Image

ദാറുൽ ഹുദയ്ക്കെതിരേയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതം

Kerala
  •  a day ago
No Image

കേരളത്തിന്റെ കടം ആറ് ലക്ഷം കോടി; ബാധ്യതയായി കിഫ്ബി, 22% ഡി.എ കുടിശ്ശിക | Kerala Debt Crisis

Kerala
  •  a day ago
No Image

ജഗ്ദീപ് ധന്‍ഖര്‍ എവിടെ? വിരമിച്ച ശേഷം കാണാനില്ലെന്ന് കപില്‍ സിബല്‍; ചോദിച്ച വക്താവിനെ ബിജെപി പുറത്താക്കി

National
  •  a day ago
No Image

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍

National
  •  a day ago
No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  a day ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  a day ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  a day ago