കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: കരിക്കാംകുളത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന വയോധിക സഹോദരിമാരായ ശ്രീജ (72), പുഷ്പലത (68) എന്നിവരുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം, ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന സഹോദരൻ പ്രമോദിനെ (60) കണ്ടെത്താനായിട്ടില്ല.
ഫ്ലോറിക്കൻ റോഡിലെ വീട്ടിൽ മൂന്ന് വർഷമായി താമസിച്ചിരുന്ന ഇവരെ രാവിലെ രണ്ട് മുറികളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ 5:30ന് പ്രമോദ് ബന്ധുവിനെ വിളിച്ച് ഒരു സഹോദരി മരിച്ചതായി അറിയിച്ചു. ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഇരുവരും വെള്ള പുതപ്പിനടിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പ്രമോദിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. അവസാനം ഫറോക്ക് ഭാഗത്ത് പ്രമോദ് ഉണ്ടായിരുന്നതായി വിവരം.
വിവാഹിതരല്ലാത്ത മൂവരും ബന്ധുക്കളിൽ നിന്ന് അകലം പാലിച്ചാണ് ജീവിച്ചിരുന്നത്. സഹോദരിമാർക്ക് വാർധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പ്രമോദാണ് ഇവരെ പരിചരിച്ചിരുന്നത്. മൂവരും അടുത്ത ബന്ധം പുലർത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
In Kozhikode’s Karikkamkulam, the deaths of elderly sisters Sreeja (72) and Pushpalatha (68) were confirmed as murder by strangulation, per the postmortem report. The sisters were found dead in separate rooms of their rented home. Their brother, Pramod (60), who lived with them, is missing. Police suspect Pramod, who informed a relative of one sister’s death before his phone was switched off.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."