HOME
DETAILS

കേരളത്തിന്റെ കടം ആറ് ലക്ഷം കോടി; ബാധ്യതയായി കിഫ്ബി, 22% ഡി.എ കുടിശ്ശിക | Kerala Debt Crisis

  
സുരേഷ് മമ്പള്ളി
August 10 2025 | 01:08 AM

kerala government under debt crisis set to cross 6 lakh crore

തിരുവനന്തപുരം: തിരിച്ചു കയറാൻ പറ്റാത്ത വിധം കടത്തിൽ മുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ കേരളത്തിന്റെ കടം 4,71,091 കോടി രൂപയാണെന്നും 2026 മാർച്ച് അവസാനം 4,81,997 കോടി കടക്കുമെന്നുമാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചത്. വിവിധ സർക്കാർ പദ്ധതികൾക്കും ക്ഷേമ പെൻഷനുകൾക്കുമായി കൊടുത്തുതീർക്കേണ്ട സഹസ്രകോടികളുടെ കുടിശ്ശിക കൂടി കൂട്ടുമ്പോഴുള്ള കടക്കണക്ക് മലയാളിയുടെ കണ്ണുതള്ളിക്കും. മൊത്തം കടം ആറുലക്ഷം കോടി കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. Kerala Debt Crisis

ഇന്നേവരെ അഭിമുഖീകരിക്കാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ധനപ്രതിസന്ധിക്കൊപ്പം സമ്പദ് വ്യവസ്ഥയുടെ മുരടിപ്പ് കൂടിയായതോടെ കാര്യങ്ങൾ കൈവിടുന്ന സ്ഥിതിയാണ്.

വിവിധ ക്ഷേമ പെൻഷനുകൾ നൽകുന്നതിന് രൂപവത്കരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റഡ് (കെ.എസ്.എസ്.പി.എൽ) വിവിധ ബാങ്കുകൾക്ക് നൽകാനുള്ളത് 16000 കോടിയിലേറെയാണ്. ബജറ്റിനു പുറത്തു കടമെടുക്കുന്നതിനു വേണ്ടി രൂപവത്കരിച്ച കിഫ്ബിയുടെ കടമാകട്ടെ 30000 കോടിക്കു മുകളിലും. സർക്കാർ കരാറുകാർക്കും സാധന, സേവനങ്ങൾ നൽകുന്നവർക്കുമുള്ള കുടിശ്ശിക 15000 കോടിയിലധികം വരും. കേന്ദ്ര സർക്കാർ പദ്ധതിയായ ജൽജീവൻ മിഷൻ കരാറുകാർക്കുമുണ്ട് ശതകോടികളുടെ കുടിശ്ശിക.

വിവിധ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമത്തിനു 31 ക്ഷേമനിധി ബോർഡുകളാണുള്ളത്. ഒരു കോടിയിലധികം പേരാണ് ഗുണഭോക്താക്കൾ. 15 ക്ഷേമനിധി ബോർഡുകൾ ഗുരുതര പ്രതിസന്ധിയിലാണ്. 45 ലക്ഷത്തിലേറെ പേർക്കാണ് പെൻഷൻ മുടങ്ങിയത്. 60 വയസ് പൂർത്തിയായവർക്ക് വർഷങ്ങളായി അവർ അടച്ച അംശാദായ തുക പോലും നൽകിയിട്ടില്ല. തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡിലും പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 30 കോടി രൂപയുടെ ബാധ്യതയുണ്ട്. അംഗൻവാടി ജീവനക്കാരുടെ പെൻഷൻ ഇനത്തിലും കോടികൾ കുടിശ്ശികയാണ്.

ബാധ്യതയായി  കിഫ്ബി

2025 ജനുവരി വരെ 87,436 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ഇതിൽ 32,000 കോടിയുടെ പദ്ധതികൾ മാത്രമാണ് നടന്നുവരുന്നത്. 57,436 കോടി രൂപകൂടി കണ്ടെത്തിയാലേ ഈ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയൂ. നിയമസഭയിൽ സർക്കാർ പ്രതിപക്ഷത്തിനു നൽകിയ മറുപടിപ്രകാരം കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളിൽ 25 ശതമാനം പദ്ധതികളാണ് വരുമാന ദായകം.

റോഡ്, പാലം, സ്‌കൂൾ, റെയിൽവേ മേൽപ്പാലം, ജലവിതരണം തുടങ്ങിയവയാണ് 75 ശതമാനം പദ്ധതികളും. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഈ പദ്ധതികൾ പൂർത്തീകരിക്കുക എന്നതും അസംഭവ്യമാണ്.

22% ഡി.എ കുടിശ്ശിക 

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക ഈ മാസത്തോടെ 22 ശതമാനമാകും. എന്നാൽ ഇത്രയും ഭീമമായ കുടിശ്ശിക ഉടനൊന്നും അനുവദിക്കാനിടയില്ല.

നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനമാണ് ജീവനക്കാർക്ക് ഡി.എ ആയി ലഭിക്കുന്നത്. 35 ശതമാനമാണ് യഥാർഥത്തിൽ ലഭിക്കേണ്ടത്. ഇതിൽ 20 ശതമാനം കുടിശ്ശികയായതോടെ 30,000 രൂപ അടിസ്ഥാന ശമ്പളമുള്ളയാൾക്ക് ഓരോ മാസവും 6,000 രൂപ നഷ്ടമാകുന്നു. 2022 ജൂലൈ മുതലുള്ള ഡി.എ കുടിശ്ശികയാണ് കിട്ടാനുള്ളത്. പുറമെ, മുമ്പ് അനുവദിച്ച മൂന്ന് ഗഡുക്കളുടെ 39 മാസം വീതമുള്ള കുടിശ്ശികയുമുണ്ട്. സിവിൽ സർവിസ് ഉദ്യോഗസ്ഥർ, പി.എസ്.സി അംഗങ്ങൾ, ജുഡിഷ്യൽ ഓഫിസർമാർ തുടങ്ങി ഉയർന്ന തസ്തികകളിലുള്ളവർക്ക് ഡി.എ കുടിശ്ശിക ഇല്ലെന്നതാണ് വിചിത്രം. 

 

The Kerala government is drowning in debt, with no way back, as per recent figures. The state’s current debt stands at ₹4,71,091 crore and is expected to reach ₹4,81,997 crore by March 2026, according to Union Minister of State for Finance Pankaj Chaudhary, who informed the Lok Sabha recently. When the massive arrears for various government schemes and welfare pensions are added, the debt figures become even more alarming. Economic experts warn that Kerala’s total debt could cross ₹6 lakh crore.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ യാത്രക്കോരാണോ? വിമാനത്താവളങ്ങളിലെ നീണ്ട ഇമിഗ്രേഷൻ ക്യൂകൾ എങ്ങനെ ഒഴിവാക്കാമെന്ന് അറിയാം

uae
  •  14 minutes ago
No Image

ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യവ്യാപക പരിശോധന; കുവൈത്തിൽ 178 താമസ നിയമ ലംഘകർ അറസ്റ്റിൽ

Kuwait
  •  43 minutes ago
No Image

വോട്ട് കൊള്ളക്കെതിരെ പ്രതിഷേധ ജ്വാലയാവാന്‍ ഇന്‍ഡ്യാ സഖ്യം; രാഹുലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചു, തടയാന്‍ ബാരിക്കേഡുകള്‍ നിരത്തി വന്‍ പൊലിസ് സന്നാഹം

National
  •  an hour ago
No Image

വോട്ട് ചോരി വിവാദം; ഒടുവില്‍ കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രവേശനം 30 എം.പിമാര്‍ക്ക് മാത്രം, ; ഇന്‍ഡ്യ സഖ്യത്തിന്റെ മുഴുവന്‍ എം.പിമാരേയും ഉള്‍ക്കൊള്ളാന്‍ ഓഫിസില്‍ സൗകര്യമില്ലെന്ന് / vote chori

National
  •  an hour ago
No Image

പെർസീഡ് ഉൽക്കാവർഷം കാണാം നാളെ രാത്രി; ജബൽ ജെയ്‌സിൽ പ്രത്യേക പരിപാടിയുമായി ദുബൈ ജ്യോതിശാസ്ത്ര ഗ്രൂപ്പ്

uae
  •  an hour ago
No Image

എഴുത്തുകാരന്റെ സമ്മതമില്ലാതെ കവിതകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ ഇനി 5,000 റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി

Saudi-arabia
  •  2 hours ago
No Image

ഓണത്തിന് കേരളത്തിലെത്തുന്നത് മാരക വിഷം;  വിഷരഹിത പച്ചക്കറിയൊരുക്കാന്‍ കൃഷിവകുപ്പ്

Kerala
  •  2 hours ago
No Image

മുന അല്‍ അജമി സഊദി വിദ്യാഭ്യാസ മന്ത്രാലയ വക്താവ്; ഈ പദവിയിലിരിക്കുന്ന രണ്ടാമത്തെ വനിത

Saudi-arabia
  •  2 hours ago
No Image

പ്രവാസി റെസിഡൻസി കാർഡുകൾക്ക് 1-3 വർഷ കാലാവധി, ഒമാനി ഐഡി കാർഡിന് 10 വർഷം; പുതിയ നിയമവുമായി ഒമാൻ

uae
  •  2 hours ago
No Image

ലോകത്തിന്റെ പകുതി തന്നെ ഇല്ലാതാക്കും' ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി; സിന്ധു നദിയില്‍ ഇന്ത്യ ഡാം നിര്‍മിച്ചാല്‍ തകര്‍ക്കുമെന്നും താക്കീത്/ India Pakistan

International
  •  2 hours ago