
'പട്ടിണി, വൈദ്യുതാഘാതം, കഠിന മര്‍ദ്ദനം...' ഇസ്റാഈലി ജയിലുകളില്‍ ഫലസ്തീന് തടവുകാര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി റിപ്പോര്‍ട്ട്

ഫലസ്തീന്: ഇസ്റാഈലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന് തടവുകാര്‍ അനുഭവിക്കുന്ന കൊടി പീഡനങ്ങള്‍ വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി റിപ്പോര്‍ട്ട്. തടവുകാരുടെ കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ വര്‍ധിച്ചു വരികയാണ്. ആസൂത്രിതമായ പീഡനങ്ങളാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ഫലസ്തീനികള്‍ നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ ക്രൂരതയുടെ വര്‍ധിച്ചുവരുന്ന രീതിയെക്കുറിച്ച് സംഘം മുന്നറിയിപ്പ് നല്‍കിയതായി അനഡോലുവും റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കന്‍ ഇസ്റാഈലിലെ ഗില്‍ബോവ ജയിലിലെ സ്ഥിതിഗതികള്‍ ഗണ്യമായി വഷളായിരിക്കുന്നു. പരിശോധനകളുടെ മറവില്‍ പ്രത്യേക യൂണിറ്റുകള്‍ തടവുകാരുടെ വിഭാഗങ്ങള്‍ ആക്രമിച്ചതായും ഫലസ്തീന് തടവുകാരുടെയും മുന്‍ തടവുകാരുടെയും കാര്യങ്ങള്‍ക്കായുള്ള കമ്മീഷന് പറഞ്ഞു.
തടവുകാരുടെ കൈകള്‍ ബന്ധിക്കുകയും, സെല്ലുകളില്‍ നിന്ന് ബലമായി പിടിച്ചിറക്കുകയും, കഠിനമായ മര്‍ദ്ദനത്തിനും വൈദ്യുതാഘാതത്തിനും വിധേയരാക്കുകയും ചെയ്യുന്നുവെന്ന് അടുത്തിടെ ജയില്‍ സന്ദര്‍ശിച്ച ഒരു അഭിഭാഷകന്റെ സാക്ഷ്യം ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വേദന വര്‍ധിപ്പിക്കുന്നതിനായി തടവുകാരെ ഷവര്‍ ഏരിയകളിലെ നനഞ്ഞ നിലങ്ങളിലൂടെ വലിച്ചിഴച്ച് ശരീരത്തില്‍ നനവുണ്ടാക്കി സ്റ്റണ്‍ ഗണ്ണുകള്‍ ഉപയോഗിച്ച് പീഡിപ്പിക്കുന്നു. ശാരീരിക പീഡനത്തിന് പുറമേ കടുത്ത ഭക്ഷ്യ ദൗര്‍ലഭ്യവും കമീഷന് റിപ്പോര്‍ട്ട് ചെയ്യുന്നു. തടവുകാര്‍ക്ക് കുറഞ്ഞ അളവില്‍ മാത്രമേ ഭക്ഷണം ലഭിക്കുന്നുള്ളൂവെന്നും ഇത് വേഗത്തില്‍ ശരീരഭാരം കുറയുന്നതിലേക്ക് നയിക്കുന്നുവെന്നും കമീഷന് ചൂണ്ടിക്കാട്ടി.
ഈ ആഘാതങ്ങള്‍ വേദനാജനകമാണെന്ന് മാത്രമല്ല, തടവുകാരെ തകര്‍ക്കുന്നത് കൂടിയാണ്,' കമ്മീഷന് പറഞ്ഞു. 'ചിലര്‍ക്ക് ബോധം നഷ്ടപ്പെട്ടു. ലോഹ ഭാഗങ്ങള്‍ കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് മറ്റു ചിലര്‍ക്ക് തലയില്‍ നിന്ന് രക്തസ്രാവമുണ്ടായി- റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനം മൂലം പരുക്കേറ്റ് കിടക്കുന്നവരെ അതിനീചമായി പരിഹസിക്കുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്.
തടവുകാരുടെ മനോവീര്യത്തെയും മാനസിക സ്ഥിരതയെയും തകര്‍ക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് പീഡനമുറകള്‍- കമ്മീഷന് തലവന്‍ അബു അല്‍ ഹുമൂസ് ചൂണ്ടിക്കാട്ടുന്നു. ലക്ഷ്യം വ്യക്തമാണ്. അവരെ വൈകാരികമായി തളര്‍ത്തുക, മാനസിക തകര്‍ച്ചയിലേക്ക് തള്ളിവിടുക,'' ഇത് ഒറ്റപ്പെട്ടതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ഫലസ്തീന് പ്രിസണേഴ്സ് സൊസൈറ്റിയുടെ കണക്കനുസരിച്ച് ആഗസ്റ്റ് ആദ്യം വരെ ഇസ്റാഈല്‍ 10,800-ലധികം ഫലസ്തീനികളെ തടവിലാക്കിയിട്ടുണ്ട്. ഇതില്‍ 49 സ്ത്രീകളും 450 കുട്ടികളും ഉള്‍പ്പെടുന്നു. ഇസ്റാഈലി സൈനിക ക്യാംപുകളില്‍ തടവിലാക്കപ്പെട്ടവരും ലെബനന്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള തടവുകാരും ഈ കണക്കില്‍പെട്ടിട്ടില്ല.
A new report by the Palestinian Detainees Commission reveals increasing physical and psychological abuse faced by Palestinian prisoners in Israeli jails. The report warns of systematic torture and highlights a disturbing rise in organized mistreatment. News agency Anadolu also reported on the growing cruelty experienced by Palestinian detainees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 16 hours ago
ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
National
• 16 hours ago
കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain
uae
• 16 hours ago
ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
International
• 17 hours ago
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി
Kerala
• 17 hours ago
സ്നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 17 hours ago
തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്
Kerala
• 17 hours ago
തമിഴ്നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ
National
• 17 hours ago
ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി
uae
• 17 hours ago
കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• 18 hours ago
'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ
uae
• 19 hours ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• 19 hours ago
മല്ലത്തോണിനിടെ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി ദുബൈയിലെ ഹ്യുമനോയിഡ് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍
uae
• 20 hours ago
കരവാൽ നഗറിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ
National
• 20 hours ago
ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രം; പ്രതിവര്‍ഷം 20 ദശലക്ഷം പക്ഷികളെത്തുന്ന യുഎഇയിലെ ആ എമിറേറ്റിത്
uae
• 21 hours ago
കനത്ത മഴയിൽ ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും
National
• a day ago
പാലക്കാട് ചിറ്റൂർ പുഴയിൽ അകപ്പെട്ട് വിദ്യാർഥികൾ; ഒരാൾ മരിച്ചു, ഒരാൾക്കായി തിരച്ചിൽ
Kerala
• a day ago
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
• a day ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• 20 hours ago
കംബോഡിയ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് തായ് സൈനികർക്ക് പരിക്ക്
International
• 20 hours ago
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ
Kerala
• 21 hours ago