HOME
DETAILS

ഇറാനുകാര്‍ മുസ്‌ലിംകളല്ലെന്ന് സഊദി മത പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ അസീസ്

  
backup
September 07, 2016 | 11:15 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b4%b2%e0%b5%8d

ജിദ്ദ: ഇറാനുകാര്‍ മുസ്‌ലിംകളല്ലെന്ന് സഊദി മതപണ്ഡിതന്‍  ശൈഖ്  അബ്ദുല്‍ അസീസ്. വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയമാണ് കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ദുരന്തത്തിന് കാരണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഈ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സഊദി മതപണ്ഡിതന്റെ പ്രതികരണം.

ഹജ്ജ് സമിതിയെ സഊദി മാറ്റേണ്ടതുണ്ടെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് ഈ മാസം 11നാണ് ആരംഭിക്കുന്നത്. എന്നാല്‍, ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തില്ല. അല്ലാഹുവിന്റെ വഴിയില്‍ സഊദി ഭരണകൂടം തടസ്സം നില്‍ക്കുകയാണെന്നും ഖാംനഈ കുറ്റപ്പെടുത്തിയിരുന്നു.

ഹജ്ജ് അപകടത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ മെയ്മാസത്തില്‍ ചേര്‍ന്ന യോഗം ധാരണയാവാതെ പിരിയുകയായിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ ഇറാന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സഊദി തയ്യാറായില്ലെന്ന് ഇറാന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം 80,0000ഓളം ഇറാനികളാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയത്. മിനയിലുണ്ടായ തിക്കിലും തിരക്കിലും 400ലധികം ഇറാന്‍ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. സഊദിയും ഇറാനും തമ്മില്‍ ഏറെക്കാലമായുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഹജ്ജിനിടെയുണ്ടായ അപകടം.

അതിനിടെ കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഇറാനെത്തിരെ രംഗത്തു വന്നിരുന്നു. ഇറാനിയന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിനത്തൊന്‍ കഴിയാതിരുന്നത് അവരുടെതായ കാരണങ്ങളാലാണ്. ഇസ്‌ലാമിക വിരുദ്ധവും ഹജ്ജിന്റെ മൊത്തം സുരക്ഷയെ ബാധിക്കുന്നതുമായ നിബന്ധനകള്‍ അനുവദിക്കണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കാനാവില്ല. ഹജ്ജിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കങ്ങളും ആരുടെ ഭാഗത്തുനിന്നായാലും സര്‍വശക്തിയുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസ്ലാന്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ച മുഴുവന്‍ ഇറാനിയന്‍ തീര്‍ഥാടകരും നിലവില്‍ മക്കയിലെത്തി. വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി അവരുടെ നാടുകളിലേക്ക് സുരക്ഷിതരായി മടങ്ങുന്നതുവരെയുള്ള മറ്റു തീര്‍ഥാടകക്കെന്നപോലെ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുമെന്നും സഊദി ഭരണകൂടം അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  4 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  4 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  4 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  4 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  4 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  4 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  4 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  4 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  4 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  4 days ago