HOME
DETAILS

ഇറാനുകാര്‍ മുസ്‌ലിംകളല്ലെന്ന് സഊദി മത പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ അസീസ്

  
backup
September 07, 2016 | 11:15 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b4%b2%e0%b5%8d

ജിദ്ദ: ഇറാനുകാര്‍ മുസ്‌ലിംകളല്ലെന്ന് സഊദി മതപണ്ഡിതന്‍  ശൈഖ്  അബ്ദുല്‍ അസീസ്. വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയമാണ് കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ദുരന്തത്തിന് കാരണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഈ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സഊദി മതപണ്ഡിതന്റെ പ്രതികരണം.

ഹജ്ജ് സമിതിയെ സഊദി മാറ്റേണ്ടതുണ്ടെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് ഈ മാസം 11നാണ് ആരംഭിക്കുന്നത്. എന്നാല്‍, ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തില്ല. അല്ലാഹുവിന്റെ വഴിയില്‍ സഊദി ഭരണകൂടം തടസ്സം നില്‍ക്കുകയാണെന്നും ഖാംനഈ കുറ്റപ്പെടുത്തിയിരുന്നു.

ഹജ്ജ് അപകടത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ മെയ്മാസത്തില്‍ ചേര്‍ന്ന യോഗം ധാരണയാവാതെ പിരിയുകയായിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ ഇറാന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സഊദി തയ്യാറായില്ലെന്ന് ഇറാന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം 80,0000ഓളം ഇറാനികളാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയത്. മിനയിലുണ്ടായ തിക്കിലും തിരക്കിലും 400ലധികം ഇറാന്‍ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. സഊദിയും ഇറാനും തമ്മില്‍ ഏറെക്കാലമായുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഹജ്ജിനിടെയുണ്ടായ അപകടം.

അതിനിടെ കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഇറാനെത്തിരെ രംഗത്തു വന്നിരുന്നു. ഇറാനിയന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിനത്തൊന്‍ കഴിയാതിരുന്നത് അവരുടെതായ കാരണങ്ങളാലാണ്. ഇസ്‌ലാമിക വിരുദ്ധവും ഹജ്ജിന്റെ മൊത്തം സുരക്ഷയെ ബാധിക്കുന്നതുമായ നിബന്ധനകള്‍ അനുവദിക്കണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കാനാവില്ല. ഹജ്ജിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കങ്ങളും ആരുടെ ഭാഗത്തുനിന്നായാലും സര്‍വശക്തിയുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസ്ലാന്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ച മുഴുവന്‍ ഇറാനിയന്‍ തീര്‍ഥാടകരും നിലവില്‍ മക്കയിലെത്തി. വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി അവരുടെ നാടുകളിലേക്ക് സുരക്ഷിതരായി മടങ്ങുന്നതുവരെയുള്ള മറ്റു തീര്‍ഥാടകക്കെന്നപോലെ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുമെന്നും സഊദി ഭരണകൂടം അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനി പാലക്കാട്ട് തന്നെ തുടരും'; രാഹുല്‍ എംഎല്‍എ ഓഫീസില്‍

Kerala
  •  3 days ago
No Image

യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

Kerala
  •  3 days ago
No Image

ലഹരി ഉപയോഗിച്ച ശേഷം അമ്മയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; നിര്‍ണ്ണായക ഇടപെടലുമായി ഷാര്‍ജ പൊലിസ്‌

uae
  •  3 days ago
No Image

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

National
  •  3 days ago
No Image

നാടുകടത്തലും ജയിൽ ശിക്ഷയും ലഭിക്കാവുന്ന യുഎഇയിലെ 7 വിസ ലംഘനങ്ങൾ | uae visa violations

uae
  •  3 days ago
No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  3 days ago
No Image

അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി ബിയന്നേലിയിൽ യുവ വിഭാഗത്തിൽ ഫോട്ടോഗ്രഫി ലോകകപ്പ് നേടി ഒമാൻ

oman
  •  3 days ago
No Image

ഒടുവില്‍ ആശ്വാസം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

National
  •  3 days ago
No Image

15 ദിവസങ്ങള്‍ക്ക് ശേഷം പുറത്തേക്ക്;  എം.എല്‍.എ വാഹനത്തിലെത്തി വോട്ട് ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago