
'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

തൃശ്ശൂർ: കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലിസുകാർ ക്രൂരമായി മർദിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനം ഉന്നയിച്ച ഷാഫി, കേസിൽ പ്രതികളായ പൊലിസുകാർ 'കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്' എന്ന് വിശേഷിപ്പിച്ചു. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിമിഷം തന്നെ ക്രൂരന്മാരെ പിരിച്ചുവിടണമെന്നും അവർക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു കോൺഗ്രസ് പ്രവർത്തകനോട് കാരണമില്ലാതെ കാണിച്ച ക്രൂരതയെ സംരക്ഷിക്കാൻ 'കൊടി സുനി മാർ'ക്ക് പോലും സംരക്ഷണം ഒരുക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ, 'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി' എന്ന് ഷാഫി മുന്നറിയിപ്പ് നൽകി.
തുടർന്നുള്ള പോരാട്ടത്തിൽ സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ചു നിൽക്കുമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ അറിയിച്ചതായും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു. കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ ഇനി ഒരു രൂപ പോലും സർക്കാർ ശമ്പളം വാങ്ങാൻ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്സവ സമയത്ത് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തുന്നത് കണ്ട സുജിത്ത് കാരണം അന്വേഷിക്കാൻ ശ്രമിച്ചതാണ് ക്രൂര മർദനത്തിന് കാരണമായത്. കുന്നംകുളം പൊലിസ് സ്റ്റേഷനിൽ എത്തിച്ച് മുകളിലെ നിലയിലേക്ക് കൊണ്ടുപോയി മർദിച്ചുവെന്നാണ് സുജിത്തിന്റെ വെളിപ്പെടുത്തൽ. സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടാത്ത രണ്ട് പൊലിസുകാർ കൂടി മർദനത്തിൽ പങ്കെടുത്തതായും അദ്ദേഹം ആരോപിച്ചു. നിലവിൽ നാല് പേർക്കെതിരെ മാത്രം കേസെടുത്തിട്ടുണ്ടെങ്കിലും, മർദിച്ചവർ ഇതിലും കൂടുതൽ പേരാണെന്നാണ് സുജിത്തിന്റെ വാദം.
മർദനത്തിനിരയായ സുജിത്തിന് കേസ് ഒതുക്കാൻ പൊലിസ് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കോൺഗ്രസ് നേതാവ് വർഗീസ് വെളിപ്പെടുത്തി. ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ സേതു കെ.സി.യുടെ അന്വേഷണ റിപ്പോർട്ട് പൊലിസ് അക്രമം സ്ഥിരീകരിക്കുന്നു. എസ്.ഐ. നുഹ്മാൻ, സീനിയർ സി.പി.ഒ. ശശിധരൻ, സി.പി.ഒ.മാരായ സന്ദീപ്, സജീവ് എന്നിവർ സുജിത്തിനെ ക്രൂരമായി മർദിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, ദുർബല വകുപ്പായ ഐപിസി 323 (കൈകൊണ്ട് ഇടിച്ചു) മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളായ പൊലിസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് പൊലിസ് തന്നെ.
രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമണ് കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. തൃശ്ശൂർ ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ട് പ്രകാരം, നാല് പൊലിസുകാർക്ക് രണ്ട് വർഷത്തേക്ക് ഇൻക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തു. മൂന്ന് വർഷത്തേക്ക് പ്രമോഷനും നിഷേധിച്ചു. എന്നാൽ, ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാനാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് പൊലിസ്. നിലവിൽ കുന്നംകുളം കോടതി കേസ് നേരിട്ട് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കുറ്റക്കാരായ പൊലിസുകാർ സസ്പെൻഡ് ചെയ്യപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്ന് സുജിത്ത് വ്യക്തമാക്കി. ശക്തമായ നടപടികൾ ഇല്ലെങ്കിൽ, വരുന്ന 10-ന് പ്രതികൾ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
Congress MP Shafi Parambil strongly condemned the brutal assault on Youth Congress leader V.S. Sujith by Kunnamkulam police, demanding the immediate dismissal of the involved officers. In a Facebook post, he criticized the state government for protecting perpetrators and warned that Chief Minister Pinarayi Vijayan won't hold power forever. Shafi vowed that the Congress party and Kerala's democratic supporters will stand firmly with Sujith in the ongoing fight for justice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്
Kerala
• 5 hours ago
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Kerala
• 5 hours ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• 5 hours ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• 6 hours ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• 6 hours ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• 6 hours ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• 7 hours ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• 7 hours ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• 7 hours ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 7 hours ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• 8 hours ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 8 hours ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• 9 hours ago
പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം
Kerala
• 10 hours ago
എമിറേറ്റ്സില്‍ റോഡില്‍ വാഹനാപകടം; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്
uae
• 11 hours ago
ശുഭവാർത്ത വരുമോ? നിമിഷപ്രിയയുടെ മോചനത്തിനായി ഒരു സംഘം യെമനിലെത്തിയെന്ന് ചാണ്ടി ഉമ്മൻ
Kerala
• 11 hours ago
ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്സര
Economy
• 12 hours ago
തിരുവോണനാളിൽ കേരളത്തിൽ മഴയുണ്ടായേക്കില്ല; ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 12 hours ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• 10 hours ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 10 hours ago
മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
Kerala
• 10 hours ago