
സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും പിന്മാറാതെ ആക്രമണം അഴിച്ചുവിട്ട് ജെൻ സി പ്രക്ഷോഭകർ; നേപ്പാൾ പ്രധാനമന്ത്രി രാജിവെക്കാതെ പുറകോട്ടില്ല, ഉടൻ രാജ്യം വിട്ടേക്കും

കാഠ്മണ്ഡു: നേപ്പാളിൽ സോഷ്യൽമീഡിയാ നിരോധനത്തിനെതിരെ യുവാക്കൾ തെരുവിലിറങ്ങിയതോടെ നിരോധനം പിൻവലിച്ചിട്ടും പ്രക്ഷോഭം തുടരുന്നു. പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്മാറിലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. വൻ ആക്രമണമാണ് നേപ്പാളിൽ നടക്കുന്നത്. രാഷ്ട്രപതിയുടെയും മന്ത്രിമാരുടെയും വീടുകൾ പ്രക്ഷോഭകർ ആക്രമിച്ചു. പ്രധാനമന്തിയുടെ വീടിന് സമീപം വെടിവെപ്പുണ്ടായി. ശർമ്മ ഒലി വൈകാതെ രാജ്യം വിട്ടേക്കും. യുഎഇയുമായി ഇതിനായുള്ള ചർച്ചകൾ നടന്നതായാണ് വിവരം.
മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ വീടുകളും ഓഫീസുകളും ലക്ഷ്യമിട്ട് പ്രതിഷേധക്കാർ ആക്രമണം തുടരുകയാണ്. നേപ്പാൾ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും സ്വകാര്യ വസതികൾ ഉൾപ്പെടെ നിരവധി നേതാക്കളുടെ വസതികൾ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും തീയിടപ്പെടുകയും ചെയ്തിട്ടുണ്ട്. ഭക്തപൂരിലെ ബാൽക്കോട്ടിലുള്ള പ്രധാനമന്ത്രി ശർമ്മ ഒലിയുടെ വസതിക്ക് സമീപം ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർക്ക് പരുക്കേറ്റു.രാജിവച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖക്കിന്റെ വസതി പ്രതിഷേധക്കാർ നശിപ്പിക്കുകയും തീയിടുകയും ചെയ്തു.
ഭരണകക്ഷി നേതാവും നേപ്പാളി കോൺഗ്രസ് പ്രസിഡന്റുമായ ഷേർ ബഹാദൂർ ദ്യൂബയുടെ വസതി പ്രതിഷേധക്കാർ കയ്യേറി. കെട്ടിടത്തിന് തീയിട്ടതോടെ സ്ഥിതി അക്രമാസക്തമായി. പരിസരത്തുണ്ടായിരുന്ന അര ഡസനോളം വാഹനങ്ങളെങ്കിലും പ്രക്ഷോഭകർ കത്തിച്ചു.
ഡിസ്‌കോർഡ് ആപ്പ് ഉപയോഗിച്ചാണ് പ്രതിഷേധക്കാർ നടപടികൾ ഏകോപിപ്പിക്കുന്നത് എന്നാണ് വിവരം. വിമാനത്താവളത്തിൽ സംഘടിക്കുക, വിമാന ടയറുകൾ പ്രവർത്തനരഹിതമാക്കാൻ അസറ്റിലീൻ വാതകം ഉപയോഗിക്കുക, വെടിമരുന്നിനായി പൊലിസ് സ്റ്റേഷനുകൾ ലക്ഷ്യമിടുക തുടങ്ങിയ സന്ദേശങ്ങൾ ഈ ആപ്പ് വഴി പങ്കുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
അസ്വസ്ഥതകൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയിൽ നിന്നുള്ള 21 പാർലമെന്റ് അംഗങ്ങൾ കൂട്ടത്തോടെ രാജിവയ്ക്കാൻ തീരുമാനിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാനാകാത്തതിനെ തുടർന്ന് നേപ്പാളി കോൺഗ്രസിലെ ശേഖർ കൊയ്‌രാള തന്റെ വിഭാഗത്തിലെ മന്ത്രിമാരോട് ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. ഗഗൻ താപ്പ വിഭാഗം അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.
ഇതിനിടെ, ജലവിതരണ മന്ത്രി പ്രദീപ് യാദവ് ഇന്ന് മന്ത്രി സ്ഥാനം രാജിവച്ചു. തിങ്കളാഴ്ച നടന്ന ജനറൽ ഇസഡ് പ്രതിഷേധത്തിനിടെ 19 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തെത്തുടർന്ന് സർക്കാരിൽ സേവനമനുഷ്ഠിക്കാൻ താൻ യോഗ്യനല്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പ്രദീപ് യാദവ് രാജിവച്ചത്. 'പ്രിയപ്പെട്ട യുവ സഹോദരീ സഹോദരന്മാരേ, നിങ്ങളാണ് എന്റെ ആദ്യ സഖ്യകക്ഷിയും എന്റെ അഭിനിവേശത്തിന്റെയും ഊർജ്ജത്തിന്റെയും ഉറവിടം. ശരിയായ ദിശയിൽ യുവതലമുറയെ പിന്തുണയ്ക്കാനും സംയമനം പാലിക്കാനും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി ഇന്ന് വൈകുന്നേരം 6 മണിക്ക് സർവകക്ഷി യോഗം വിളിച്ചു. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ശാന്തത പാലിക്കാൻ എല്ലാ സഹോദരീസഹോദരന്മാരോടും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിനിടെ, പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി വൈദ്യചികിത്സയ്ക്കായി ദുബൈയിലേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. യാത്രയ്ക്കായി സ്വകാര്യ വിമാനക്കമ്പനിയായ ഹിമാലയ എയർലൈൻസിനെ സജ്ജരാക്കിയിട്ടുണ്ട്. എന്നാൽ ഇത് രാജ്യത്തെ പ്രക്ഷോഭം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് രാജ്യം വിടുന്നത്. ശർമ്മ ഒലി തന്റെ ഉപപ്രധാനമന്ത്രിക്ക് തന്റെ ചുമതകൾ കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം
uae
• 11 hours ago
മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്‍.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്
National
• 12 hours ago
ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്
Kerala
• 12 hours ago
ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 12 hours ago
9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ
International
• 12 hours ago
സഊദിയിൽ വേനൽക്കാലം അവസാനിക്കുന്നു; അടയാളമായി സുഹൈൽ നക്ഷത്രം
Saudi-arabia
• 12 hours ago
വേടന്റെ ഷോ കാണാൻ മദ്യപിച്ചെത്തിയ പൊലിസുകാരനുൾപ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; റിമാൻഡിൽ
Kerala
• 13 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി
Cricket
• 13 hours ago
'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്‌റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ്
International
• 13 hours ago
പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
Kerala
• 13 hours ago
അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?
International
• 14 hours ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം
Kerala
• 14 hours ago
മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Kuwait
• 14 hours ago
പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു
Kerala
• 14 hours ago
'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്
Kerala
• 16 hours ago
രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും
National
• 16 hours ago
ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്രിവാൾ കേരളത്തിൽ
Kerala
• 16 hours ago
വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ
crime
• 16 hours ago
ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു
International
• 14 hours ago
ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്
qatar
• 15 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു
info
• 15 hours ago