HOME
DETAILS

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

  
Web Desk
September 21, 2025 | 5:55 PM

hamas not a terrorist group must strike back at israel with weapons only bombs on tel aviv will solve the issue says g sudhakaran

മലപ്പുറം: ഹമാസ് ഭീകരസംഘടനയല്ലെന്നും ആധുനിക രീതിയിലുള്ള ആയുധങ്ങൾ സമാഹരിച്ച് ഇസ്റാഈലിനെതിരെ അവർ തിരിച്ചടിച്ചാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്നും സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ. ഇസ്റാഈലിന്റെ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണം, അതു മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്നും സുധാകരൻ പറഞ്ഞു. മുസ്‌ലിം സംയുക്ത വേദി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിലാണ് നിലപാടുകൾ അദ്ദേഹം രേഖപ്പെടുത്തിയത്.

"ഹമാസ് അത്ര വലിയ ഭീകരസംഘടനയൊന്നുമല്ല, ഹമാസ് തിരിച്ചടിക്കണം, ആധുനിക ആയുധങ്ങൾ സമാഹരിക്കണം. 3000 കിലോമീറ്റർ ഒക്കെ പോകുന്ന ബോംബുകളുണ്ട്. ഇസ്റാഈലിന്റെ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണം, എന്നാലെ പ്രശ്നം തീരൂ," സുധാകരൻ പറഞ്ഞു. 

ഇസ്റാഈലിന്റെ അക്രമങ്ങൾക്കെതിരെ ഹമാസിന്റെ പ്രതിരോധം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്റാഈൽ ഡസൻ കണക്കിന് പലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. ലോകം മുൻപ് എങ്ങും കാണാത്ത ക്രൂരതയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. 

ഇന്ത്യയുടെ ദാരിദ്ര്യത്തെയും അദ്ദേഹം വിമർശിച്ചു. ഇസ്റാഈലുമായുള്ള സൗഹൃദബന്ധങ്ങൾ കാരണമാണ് രാജ്യം മൗനം പാലിക്കുന്നത്. സോവിയറ്റ് കാലഘട്ടത്തിൽ അമേരിക്കയ്ക്ക് വെസ്റ്റ് ഏഷ്യയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോൾ സാഹചര്യം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ (യുഎൻ)യുടെ നിലപാടിനെ സുധാകരൻ രൂക്ഷമായി വിമർശിച്ചു. "എന്തിനാണ് യുഎൻ? അമേരിക്ക വീറ്റോ ചെയ്താൽ ചായകുടിച്ചു പിരിയുകയാണ് ചെയ്യുന്നത്. ആർക്കും വീറ്റോ ചെയ്യാനുള്ള അധികാരം വേണ്ട," എന്ന് അദ്ദേഹം പരിഹസിച്ചു. യുഎൻ പുനഘടനം ചെയ്യണമെന്നും, ഇറാൻ മാത്രമാണ് "ആണത്തമുള്ള" രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ-യുക്രെയിൻ യുദ്ധത്തെ അമേരിക്കയുടെയും യൂറോപ്പിന്റെയും റഷ്യയ്ക്കെതിരായ ഗൂഢാലോചനയായി അദ്ദേഹം ചിത്രീകരിച്ചു. ഉക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ നെതന്യാഹുവിനോട് താരതമ്യം ചെയ്ത് സംസാരിച്ച സുധാകരൻ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാഷ്ട്രങ്ങൾ ഉത്തരവാദിത്തമുള്ള നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തിലെ കോളേജുകളിൽ യുദ്ധവിരുദ്ധ പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ ഇല്ലാത്തതിനെ സുധാകരൻ വിമർശിച്ചു. പഠനം, ജോലി നേടൽ എന്നത് മാത്രമാണ് ലക്ഷ്യം. 2004-ലെ മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് നിന്നാണ് ഈ പ്രവണത തുടങ്ങിയത്. അദ്ദേഹം വേൾഡ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു, ആ നയങ്ങൾ വന്നു," എന്ന് അദ്ദേഹം പറഞ്ഞു. ലിബറലൈസേഷനും ഗ്ലോബലൈസേഷനും യുവാക്കളുടെ സാമൂഹിക-രാഷ്ട്രീയ ബോധത്തെ ദുർബലമാക്കിയെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

ഗസ്സയിലെ വംശഹത്യ പോലുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ കാമ്പസുകളിൽ ചർച്ചകളോ പ്രതിഷേധങ്ങളോ ഇല്ലാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

CPM leader G. Sudhakaran claimed Hamas is not a terrorist organization and urged it to retaliate against Israel with weapons, stating that bombs should target Tel Aviv.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  4 days ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  4 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  4 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  4 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  4 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  4 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  4 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  4 days ago