
'പറ്റിപ്പോയതാ സാറേ... ഒരു ക്വാര്‍ട്ടറാ കഴിച്ചേ' -കോയമ്പത്തൂര്‍ ഫാസ്റ്റില്‍ കാല് നിലത്തുറയ്ക്കാത്ത കണ്ടക്ടറെ കൈയോടെ പിടികൂടി വിജിലന്‍സ്

പാലക്കാട്: ജോലിക്കിടയില്‍ മദ്യപിച്ചു ലക്കുകെട്ട കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലന്‍സ്. ഈരാറ്റുപേട്ട കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടര്‍ ആര് കുമാര്‍ ബദലിയാണ് ജോലിക്കിടെ മദ്യപിച്ചെത്തിയത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ചാണ് ഇയാളെ കൈയോടെ പിടികൂടിയത്. പിന്നീട് കണ്ടക്ടറെ മാറ്റിയാണ് ബസ് യാത്ര തുടര്‍ന്നത്. പറ്റിപ്പോയി എന്നും ഒരു ക്വാര്‍ട്ടര്‍ ആണ് കഴിച്ചതെന്നുമാണ് കണ്ടക്ടര്‍ വിജിലന്‍സിനോട് പറഞ്ഞത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ ആയി ടിക്കറ്റെടുത്ത യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബസ് എപ്പോഴെത്തുമെന്നോ എവിടെ എത്തിയെന്നോ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയും ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്ത കണ്ടക്ടറുടെ നടപടിയില്‍ യാത്രക്കാര്‍ ബസിനുള്ളില്‍ തന്നെ പ്രതിഷേധവും ഉയര്‍ത്തി.
സ്ഥിരമായി കോഴിക്കോട്-കൊച്ചി റൂട്ടില്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന യാത്രക്കാരിയും ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുമായ ഹരിത എള്ളാത്ത് ആണ് ഈ വിഷയം ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചിയിലേക്കുള്ള യാത്രക്കായി രാത്രി 7.40ന് കോഴിക്കോട് എത്തേണ്ട കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് ഹരിത ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് രാമനാട്ടുകരയില്‍ നിന്നാണ് ബസില്‍ കയറേണ്ടിയിരുന്നത്.
പൊതുവെ വൈകി എത്തുന്ന പതിവുള്ള ബസ് ആയതിനാല്‍ ഇപ്പോള്‍ എവിടെ എത്തിയെന്നറിയാനും രാമനാട്ടുകരയില്‍ നിന്ന് കയറുന്ന വിവരം പറയാനുമായിരുന്നു വൈകുന്നേരം 6.30 മുതല്‍ ഹരിത കണ്ടക്ടറെ വിളിച്ചുകൊണ്ടിരുന്നത്. ഏറെ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് എട്ട് മണിവരെ പലപ്പോഴായി വിളിച്ചെങ്കിലും ഫലം കണ്ടില്ല.
ഒടുവില്‍ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളിലെ നമ്പറുകളിലും കണ്ട്രോള് റൂമുകളിലും മാറി മാറി ബന്ധപ്പെട്ടു. ഒടുവില്‍, മുമ്പ് ഇതേ റൂട്ടില്‍ യാത്ര ചെയ്ത സ്വിഫ്റ്റ് ബസിലെ ഒരു കണ്ടക്ടറെ ബന്ധപ്പെട്ടാണ് സഹായം തേടിയത്. അദ്ദേഹം കണ്ണൂര്‍ ഡിപ്പോയില്‍ വിളിച്ചന്വേഷിച്ചപ്പോള്‍, സ്വിഫ്റ്റിന്റെ ജീവനക്കാരല്ല, മറിച്ച് കെഎസ്ആര്‍ടിസിയുടെ സ്റ്റാഫാണ് വരുന്നത് എന്നും അവര്‍ തിരിച്ചു വിളിക്കുമെന്നും മറുപടയും കിട്ടി.
എന്നാല്‍, രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടും ഹരിതയ്ക്ക് ഒരു കോളും ലഭിച്ചില്ല. തുടര്‍ന്ന് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത കണ്ടക്ടര്‍, 'കോഴിക്കോട് എത്തി ആളെ കയറ്റുന്നു, 10 മിനിറ്റ്' എന്ന് മാത്രം പറഞ്ഞ് കോള്‍ കട്ട് ചെയ്തു. പിന്നീട് ഈ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞതുമില്ല. ഇതെല്ലാം ചെയ്തിട്ടും ഒടുവില്‍ രാമനാട്ടുകരയില്‍ കൈ കാണിച്ചു നിര്‍ത്തിയാണ് ഹരിതയ്ക്ക് ബസില്‍ കയറാന്‍ സാധിച്ചത്.
ബസില്‍ കയറിയ ശേഷം കണ്ടക്ടറോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടിയും ലഭിച്ചില്ല. തുടര്‍ന്നുള്ള സ്റ്റോപ്പില്‍ നിന്ന് കയറിയ യാത്രക്കാരും ഇതേ അനുഭവങ്ങള്‍ പങ്കുവെച്ച് കണ്ടക്ടറോട് ചോദിച്ചപ്പോഴും പ്രതികരണം ഉണ്ടായില്ല. കൈയില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഓണ്‍ ചെയ്ത നിലയില്‍ ഇരിക്കുമ്പോഴാണ് യാത്രക്കാരുമായി സംസാരിക്കാന്‍ കണ്ടക്ടര്‍ തയാറാകാതിരുന്നതും.
In Palakkad, the Vigilance team caught a KSRTC bus conductor, R. Kumar (on deputation), intoxicated while on duty. The incident occurred on the Erattupetta–Coimbatore fast passenger route. Acting on a tip-off from passengers, Vigilance officials apprehended him at the Palakkad KSRTC bus stand. He admitted to consuming a quarter bottle of alcohol, claiming it was a mistake. The bus resumed its journey after replacing the conductor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ
National
• 4 hours ago
താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്
Kerala
• 5 hours ago
ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ
oman
• 5 hours ago
മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി
Kerala
• 5 hours ago
ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ
crime
• 5 hours ago
ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് കൊണ്ടുവരാം; വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
uae
• 5 hours ago
ഫലസ്തീനി അഭയാര്‍ത്ഥി ദമ്പതികളുടെ മകന് നൊബേല്‍ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഉമര്‍ മുഅന്നിസ് യാഗിയുടെ ജീവിതം
International
• 6 hours ago
പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ
crime
• 6 hours ago
കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala
• 7 hours ago
24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ
oman
• 7 hours ago
കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു
crime
• 7 hours ago
പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്
International
• 8 hours ago
പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും
Saudi-arabia
• 8 hours ago
കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും
tourism
• 8 hours ago
നൊബേൽ സമ്മാനം നേടി പ്രൊഫ. ഒമർ യാഗി; അറബ് ലോകത്തിന് അഭിമാന നേട്ടമെന്ന് ദുബൈ ഭരണാധികാരി
uae
• 9 hours ago
ഡോക്ടർക്ക് വെട്ടേറ്റ സംഭവം: കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ മിന്നൽ പണിമുടക്ക്, ഞെട്ടിക്കുന്ന സംഭവമെന്ന് ആരോഗ്യമന്ത്രി
Kerala
• 9 hours ago
2025 ഒക്ടോബർ 28 മുതൽ, അബൂദബിയിൽ നിന്ന് പ്രമുഖ ഏഷ്യൻ നഗരത്തിലേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• 9 hours ago
സന്ദർശനത്തിനായി ഷെയ്ഖ് മുഹമ്മദ് കുവൈത്തിൽ; എയർപോർട്ടിലെത്തി സ്വീകരിച്ച് അമീർ
uae
• 10 hours ago
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു
crime
• 8 hours ago
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും
Saudi-arabia
• 8 hours ago
കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളാൻ യാതൊരു മടിയുമില്ല; അർഹതപ്പെട്ടവർക്ക് കേന്ദ്രം ഒരു സഹായവും നൽകുന്നില്ല; വയനാട് വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
Kerala
• 8 hours ago