ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്
ഷാർജ: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ തത്സമയം പിടികൂടുന്നതിനായി 'റാസെദ്' (Rased) എന്ന പേരിൽ ഒരു പുതിയ ഉപകരണം അവതരിപ്പിച്ച് ഷാർജ പൊലിസ്. ഷാർജയിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും അപകടങ്ങൾ ഒഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഷാർജ പൊലിസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഉപകരണം പരിചയപ്പെടുത്തിയത്. തെറ്റായ ദിശയിലേക്ക് തിരിയുക, ലൈനുകൾ ശ്രദ്ധിക്കാതെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുകയാണ് 'റാസെദ്' ലക്ഷ്യമിടുന്നത്. ഷാർജ പൊലിസിന്റെ ട്രാഫിക് ഇന്നൊവേഷൻ ലാബിൽ മൂന്ന് ഘട്ടങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ഈ പുതിയ റഡാറിൽ ഉയർന്ന റെസല്യൂഷനുള്ള ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്.
"അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സ്മാർട്ട് റഡാറാണിത്. ഡ്രൈവർമാർ അവരുടെ നിയുക്ത ലെയ്നുകളിൽ (designated lanes) തുടരുന്നതിൽ പരാജയപ്പെടുമ്പോഴാണ് ഇത് ഉപയോഗപ്രദമാകുന്നത്. നിയമലംഘനം കണ്ടെത്തിയാലുടൻ പിഴ ചുമത്തി വാഹനമോടിച്ച വ്യക്തിക്ക് അയയ്ക്കും. 'റാസെദ്' എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ട് ഷാർജ പൊലിസിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
2025 ന്റെ ആദ്യ പകുതിയിൽ അപകട sed
മരണങ്ങളുടെ എണ്ണം കുറഞ്ഞിട്ടും, ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ഷാർജ നടപടികൾ ശക്തമാക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, ഒരു ലക്ഷം ജനസംഖ്യയിൽ അപകട മരണനിരക്ക് 35 ശതമാനം കുറഞ്ഞതായി ഷാർജ പൊലിസ് റിപ്പോർട്ട് ചെയ്തു.
The Sharjah Police has launched a new device called 'Rased' to capture traffic violators in real-time, aiming to reduce congestion and accidents on the roads of Sharjah. This innovative technology is part of the police force's efforts to enhance road safety and enforce traffic laws
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."