മഴ തേടി കുവൈത്ത്; കുവൈത്തിൽ മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക കാര്യ മന്ത്രാലയം
കുവൈത്ത് സിറ്റി: മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം. 2025 നവംബർ 8 (ശനിയാഴ്ച) ന് രാവിലെ 10.30ന് ഓരോ ഗവർണറേറ്റിലെയും തീരുമാനിച്ചിട്ടുള്ള എല്ലാ പള്ളികളിലും നമസ്‌കാരം നടക്കും.
ഒക്ടോബർ 30-ന് ഗവർണറേറ്റ്, മസ്ജിദ് വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലറിൽ, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ സാലിഹ് അൽ-സുവൈലം, പ്രവാചക മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ഈ നമസ്കാരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
സർവശക്തനായ അല്ലാഹുവിനോട് മഴ തേടുന്നതിനായി നടത്തുന്ന പുണ്യകർമ്മമാണ് ഇസ്തിസ്ഖാ നമസ്‌കാരമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളെ നമസ്‌കാരത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കണം. ഒപ്പം, പശ്ചാത്തപിക്കാൻ (തെറ്റുകൾ ഏറ്റുപറയാൻ) ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങൾ നടത്തുകയും, വിനയത്തോടും ഭക്തിയോടും കൂടി അല്ലാഹുവിലേക്ക് തിരിയാൻ വിശ്വാസികളെ ഓർമ്മിപ്പിക്കുകയും ചെയ്യണം, രാജ്യത്തെ ഇമാമുമാർക്കും പ്രസംഗകർക്കും മന്ത്രാലയം നിർദ്ദേശം നൽകി.
The Kuwait Ministry of Islamic Affairs has called for the Istisqa’ (rain-seeking) prayer, to be held on Saturday, November 8, 2025, at 10:30 a.m. in all designated mosques within each governorate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."