ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട്: മലപ്പുറത്തും കോഴിക്കോടും ഇൻകം ടാക്‌സ് റെയ്ഡ്
കൊച്ചി: ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ കേരളത്തിലേക്ക് വൻതോതിൽ ഹവാല പണമെത്തിക്കുന്ന സംഘത്തെ ആദായ നികുതി വകുപ്പ് (ഐ.ടി) കണ്ടെത്തി. 300 കോടി രൂപയുടെ അനധികൃത ഇടപാടാണ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് നടത്തിയ റെയ്ഡിൽ വ്യക്തമായത്.
മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇന്തോനേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് ക്രിപ്‌റ്റോ കറൻസിയായി ഹവാല പണം സംസ്ഥാനത്തേക്ക് എത്തിച്ചിരുന്നത്.
മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കൽ, റാഷിദ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്ത് ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ ഇത്രയും വലിയ തുകയുടെ ഹവാല ഇടപാട് നടന്നിരുന്നതെന്ന് റെയ്ഡിൽ വ്യക്തമായി. ഇതിനെ തുടർന്നാണ് ഇവരുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നത്.
സ്വന്തം ആവശ്യങ്ങൾക്കല്ലാതെ കെ.വൈ.സി (KYC) വിവരങ്ങൾ മറ്റാർക്കും കൈമാറരുതെന്ന് ആദായനികുതി വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
The Income Tax Department's Kochi unit has unearthed a ₹300 crore hawala racket operating in Kerala under the guise of cryptocurrency transactions, following raids in Malappuram and Kozhikode.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."