HOME
DETAILS

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

  
November 12, 2025 | 8:25 AM

nitari murders victims families question supreme court verdict seek justice

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച നിതാരി സീരിയൽ കൊലപാതകക്കേസിലെ പ്രതികളിലൊരാളായ സുരേന്ദ്ര കോലിയെ ദിവസങ്ങൾക്ക് മുമ്പാണ് സുപ്രീം കോടതി കുറ്റവിമുക്തനാക്കിയത്. നിലവിലുണ്ടായിരുന്ന ഒരേയൊരു കേസിൽ കൂടി കോലിയുടെ ശിക്ഷ റദ്ദാക്കിയതോടെ, കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾ വിധിയിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. "മോഹിന്ദർ സിംഗ് പാന്ഥറും കോലിയും കുറ്റക്കാരല്ലെങ്കിൽ ഞങ്ങളുടെ മക്കളെ കൊന്നത് പിന്നെയാരാണ്? ആ വീട്ടിൽ ഒരു പ്രേതം ഉണ്ടായിരുന്നോ?" ഇരകളുടെ കുടുംബങ്ങൾ വികാരാധീനരായി ചോദിച്ചു.

മോഹിന്ദർ സിംഗ് പാന്ഥറെ കൊലപാതകങ്ങളിൽ സഹായിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് സുരേന്ദ്ര കോലി ഈ കേസുകളിൽ പ്രതിയായത്. സമാനമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉയർന്നുവന്ന 12 കേസുകളിൽ നിന്ന് കോലിയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതേ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു കേസിൽ മാത്രം ജീവപര്യന്തം തടവ് നിലനിർത്തുന്നത് അസാധാരണവും നീതിക്ക് നിരക്കാത്തതുമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കുടുംബങ്ങളുടെ പ്രതിഷേധം

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ മോഹിന്ദർ സിംഗ് പാന്ഥറെയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇരുപ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടതോടെയാണ് ഇരകളുടെ കുടുംബങ്ങൾ ശക്തമായ ചോദ്യങ്ങളുമായി മുന്നോട്ട് വന്നത്.

"പാന്ഥർ കുറ്റം സമ്മതിച്ചിട്ടും അദ്ദേഹത്തെ വെറുതെവിട്ടു. ഇപ്പോൾ കോലിയും കുറ്റക്കാരനല്ലെങ്കിൽ, ഞങ്ങളുടെ കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നെ ആരാണ് ഉത്തരവാദി? ഇത്രയും വർഷം അവരെ ജയിലിൽ അടച്ചവർ ആരാണോ, അവരെ തൂക്കിലേറ്റണം," ഒരു കുട്ടിയുടെ പിതാവ് പറഞ്ഞു.

"ഇവർ രണ്ടുപേരുമല്ലെങ്കിൽ ആ വീട്ടിൽ ഉണ്ടായിരുന്ന പ്രേതമാണോ എല്ലാ കുട്ടികളെയും കൊന്നൊടുക്കിയത്? നിയമം അവരെ വെറുതെ വിട്ടാലും ദൈവം അവരെ വെറുതെ വിടില്ല," മറ്റൊരു കുട്ടിയുടെ അമ്മ വികാരാധീതയായി പ്രതികരിച്ചു. 2005-നും 2006-നും ഇടയിൽ നോയിഡയിലെ സെക്ടർ-31, നിതാരി ഗ്രാമത്തിനടുത്തുള്ള ഒരു വീട്ടിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.

families of the nitari murders victims have raised questions over the supreme court verdict, expressing disbelief and demanding justice for their murdered children.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  2 hours ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  2 hours ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 hours ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  3 hours ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  3 hours ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  3 hours ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  3 hours ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  3 hours ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  3 hours ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  4 hours ago