HOME
DETAILS

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

  
November 15, 2025 | 1:22 AM

massive blast nowgam police station jammu kashmir 7 dead 20 injured in seized explosives explosion station gutted by fire

ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയുണ്ടായ വൻ സ്ഫോടനത്തിൽ ഏഴ് പേർക്ക് ദാരുണമായി മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു, ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പൊലിസ് സ്റ്റേഷനും അടുത്തുള്ള വാഹനങ്ങളും പൂർണ്ണമായി കത്തിനശിച്ചു.

 ഫരീദാബാദിൽ നടന്ന ഭീകരാക്രമണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള വൻ സ്ഫോടക ശേഖരമാണ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത്. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘവും പൊലിസ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായി അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.

 മരിച്ചവരിൽ തഹസീൽദാറും പൊലിസുകാരും

മരിച്ചവരിൽ തഹസീൽദാർ ഉൾപ്പെടെ നിരവധി പൊലിസ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ അടിയന്തരമായി ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്കെഐഎംഎസ്) ആശുപത്രിയിലും ഇന്ത്യൻ ആർമിയുടെ 92 ബേസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ഐസിയുവിൽ അതീവ നിരീക്ഷണത്തിലാണ് വെച്ചിരിക്കുന്നത്.

 ഡൽഹി സ്ഫോടനക്കേസുമായി ബന്ധം?

സ്ഫോടനത്തിന്റെ തീവ്രതയിൽ പൊലിസ് സ്റ്റേഷന്റെ പ്രധാന ഭാഗങ്ങൾ നിലംപരിശായി. തൊട്ടടുത്ത കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവം ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ടതാണെന്ന് പൊലിസ് സൂചിപ്പിക്കുന്നു. ഭീകര സംഘടനയായ ജെയ്ഷയുടെ പ്രവർത്തകരിൽ നിന്ന് ഫരീദാബാദിൽ പിടിച്ചെടുത്ത ഏകദേശം 3000 കിലോ അമോണിയം നൈട്രേറ്റാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

പ്രദേശത്ത് സുരക്ഷാ ഏർപ്പെടുത്തിയ സൈന്യവും പൊലിസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  6 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  6 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  6 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  6 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  6 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  6 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  6 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  6 days ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  6 days ago
No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  6 days ago