HOME
DETAILS

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

  
Web Desk
November 16, 2025 | 5:19 AM

bjp activist shalini anil suicide attempt rss leaders slander and personal attacks revealed as heartbreaking trigger

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ബി.ജെ.പി. മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി അനിൽ, പ്രാദേശിക ആർ.എസ്.എസ്. നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കടുത്ത വ്യക്തിഹത്യ താങ്ങാനാകാതെയാണ് കടുംകൈക്ക് മുതിർന്നതെന്ന് ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശാലിനി ഒരു മാധ്യമങ്ങളോട് വെളിപ്പെടുത്തി.

 'പുറത്തിറങ്ങാൻ പറ്റാത്തവിധം അപവാദം പറഞ്ഞു':

കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാലിനി അനിൽ, താൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തെക്കുറിച്ച് വിശദീകരിച്ചു.തങ്ങൾ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാർത്ഥിയായി തീരുമാനിക്കാത്തതിലുള്ള വൈരാഗ്യമാണ് പ്രാദേശിക ആർ.എസ്.എസ്. നേതാക്കളെക്കൊണ്ട് വ്യക്തിഹത്യ ചെയ്യിപ്പിച്ചത്. "ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് എന്നെയും കുടുംബത്തെയും മൊത്തത്തിൽ അപമാനിച്ചു. നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത വിധമായിരുന്നു വ്യാജ പ്രചാരണം. പലരോടായി വ്യക്തിപരമായി അപവാദം പറഞ്ഞു നടക്കുകയായിരുന്നു."

നെടുമങ്ങാട് പനക്കോട്ടല വാർഡിൽ ബി.ജെ.പി. നേതൃത്വം തന്നെയാണ് തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എന്നാൽ, തനിക്ക് സീറ്റ് കിട്ടിയാലും ജയിക്കരുത് എന്നതായിരുന്നു ചിലരുടെ താൽപര്യം. ഇത് സംബന്ധിച്ച് താൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

എതിർപ്പ് പ്രാദേശിക ആർ.എസ്.എസ്. നേതാക്കൾക്ക് മാത്രം

പ്രാദേശിക ആർ.എസ്.എസ്. നേതൃത്വത്തിന് മാത്രമാണ് താൻ സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പുണ്ടായിരുന്നതെന്നും, ഈ വ്യക്തിഹത്യ താങ്ങാനാവാതെയാണ് ആത്മഹത്യക്ക് ശ്രമിക്കാൻ പ്രേരിപ്പിച്ചതെന്നും ശാലിനി അനിൽ വ്യക്തമാക്കി. തുടർന്നുള്ള എല്ലാ കാര്യങ്ങളും പ്രസ്ഥാനം പറയുന്നതുപോലെ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.ശാലിനി പ്രതീക്ഷിച്ചിരുന്ന നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല വാർഡ് ഉൾപ്പെടെ ഏഴ് വാർഡുകളിൽ ബി.ജെ.പി.യുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെയും പൂർത്തിയായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയില്‍ കാക്കകളില്‍ രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി

National
  •  3 days ago
No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  3 days ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  3 days ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  3 days ago
No Image

റെയിൽ വൺ ആപ്പിൽ ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ നീട്ടി

Kerala
  •  3 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala
  •  3 days ago
No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  3 days ago
No Image

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

Kerala
  •  3 days ago