HOME
DETAILS

ഫസൽ വധക്കേസ് പ്രതിക്ക് വീണ്ടും അധികാരം; കോടതി വിധി കാക്കാതെ സിപിഎം നീക്കം, തലശ്ശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ അധ്യക്ഷൻ

  
Web Desk
December 26, 2025 | 12:50 PM

fazal murder case accused back in power cpm move before court verdict karayi chandrasekharan becomes thalassery municipality chairman

കണ്ണൂർ: വിവാദമായ ഫസൽ വധക്കേസിലെ എട്ടാം പ്രതിയും സിപിഎം നേതാവുമായ കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയുടെ അമരത്ത് വീണ്ടും തെരഞ്ഞെടുത്തു. കേസിലെ വിധി പുറത്തുവരാനിരിക്കെ, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയെ നഗരസഭാ അധ്യക്ഷനാക്കിയ സിപിഎം നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

53 അംഗ കൗൺസിലിൽ 32 വോട്ടുകൾ നേടിയാണ് ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടത്. കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് 2013 മുതൽ ജാമ്യത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ഫസൽ വധക്കേസിൽ സിബിഐ അന്വേഷണം പൂർത്തിയാക്കി വിധി വരാനിരിക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് സിപിഎം ഈ നീക്കം നടത്തിയത്. നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്ന ആരോപണം ശക്തമാണ്.

2015-ലും ചന്ദ്രശേഖരൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരം ജില്ലയിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തതിനാൽ എറണാകുളത്ത് കഴിയേണ്ടി വന്നിരുന്നു. അന്ന് കൗൺസിലിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെ പദവി രാജിവെക്കുകയായിരുന്നു.

ഒരു സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ പ്രശാന്ത് വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയില്ല. പയ്യന്നൂർ നഗരസഭയിലെ സമാനമായ ക്രിമിനൽ കേസുകളിൽ പ്രതികളായ കൗൺസിലർമാരുടെ വിവരങ്ങളും ചർച്ചയാകുന്നുണ്ട്.

കൊലക്കേസ് പ്രതികളെ ജനപ്രതിനിധികളാക്കുകയും ഭരണസിരാകേന്ദ്രങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. ക്രിമിനൽ കേസ് പ്രതികൾക്ക് നിയമസഭാ-നഗരസഭാ അധ്യക്ഷ സ്ഥാനങ്ങൾ നൽകുന്നതിലൂടെ സിപിഎം എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്.

 

 

In a controversial move, the CPM has appointed Karayi Chandrasekharan, the eighth accused in the Fazal murder case, as the Chairman of Thalassery Municipality. Despite being out on bail and facing conspiracy charges in the CBI-investigated case, Chandrasekharan secured 32 votes in the 53-member council. This decision has sparked criticism as it comes just before the final court verdict, mirroring a similar situation in 2015 when he had to resign due to bail restrictions preventing his entry into the district.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  9 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  9 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  9 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  9 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  9 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  9 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  9 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  9 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  9 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  9 days ago