HOME
DETAILS

പടരുന്ന പകർച്ചവ്യാധികൾ; കേരളത്തിൽ കഴിഞ്ഞവർഷം പൊലിഞ്ഞത് 540 ജീവനുകൾ

  
എം.അപര്‍ണ
January 03, 2026 | 2:12 AM

the number of lives lost due to infectious diseases is alarming

കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ കവരുന്ന ജീവനുകളുടെ എണ്ണം ഭീതിപ്പെടുത്തുന്നത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം പകര്‍ച്ചവ്യാധി മൂലം ജീവന്‍ നഷ്ടമായത് 540 പേര്‍ക്കാണ്. ഇതില്‍  കൂടുതല്‍ ജീവന്‍ കവര്‍ന്നത് എലിപ്പനി. 222 പേരാണ് എലിപ്പനി പിടിപ്പെട്ട് മരിച്ചത്. കഴിഞ്ഞവര്‍ഷം 3454 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
 
സര്‍ക്കാര്‍ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കുമാത്രമാണിത്. മറ്റ് ആശുപത്രികളും ആരോഗ്യ സംവിധാനങ്ങളും കൂടിനോക്കുമ്പോൾ എണ്ണം ഇനിയും ഉയരും. മഞ്ഞപ്പിത്തം ബാധിച്ച് 69 പേരും ഡെങ്കിപ്പനിയിൽ 56 പേരും 43പേര്‍ പകര്‍ച്ചപ്പനി പിടിപ്പെട്ടും കഴിഞ്ഞവര്‍ഷം മരണപ്പെട്ടു. അത്ര പരിചിതമല്ലാത്ത അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഏറ്റവും കൂടിയതും പോയ വര്‍ഷമാണ്. ഒരുവര്‍ഷം കൊണ്ട് 47 പേരുടെ ജീവനാണ് അമീബിക് മസ്ത്ഷ്‌ക ജ്വരം കവര്‍ന്നത്. പലരും മരിച്ചശേഷമാണ് രോഗം സ്ഥിരീകരിച്ചതും. രോഗബാധിതരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ബോധവത്കരണവും വാക്‌സിന്‍ ലഭ്യതയും ഉണ്ടെങ്കിലും അടുത്തകാലത്തായി പേ വിഷബാധ വര്‍ധിച്ചതും ആശങ്കപ്പെടുത്തി. 28 പേരാണ് കഴിഞ്ഞവര്‍ഷം പേവിഷ ബാധയേറ്റ് മരണപ്പെട്ടത്. മരിച്ചവരില്‍ കൃത്യമായി വാക്‌സിന്‍ എടുത്തവരും ഉള്‍പ്പെടുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്നത്. 

ഇതിനു പുറമെ 18 പേര്‍ വീതം പനി ബാധിച്ചും മസ്തിഷ്‌കജ്വരം ബാധിച്ചും മരിച്ചു. പത്തുപേര്‍ വീതം ചിക്കന്‍ പോക്‌സും വയറിളക്കവും ബാധിച്ചുമാണ് മരണപ്പെട്ടത്. നിപ, മലേറിയ, കോളറ, ടൈഫോയിഡ് എന്നിവ ബാധിച്ച് ആറുപേര്‍ക്കും ജീവന്‍ നഷ്ടമായി. കാലാവസ്ഥാവ്യതിയാനം, മലിനീകരണം, തെറ്റായ ജീവിത ശൈലിയുമാണ് എല്ലാ രോഗങ്ങളുടേയും മൂലകാരണം. 
പുതിയ വൈറസ് വര്‍ഗങ്ങള്‍ ഉണ്ടാവുന്നതും വെല്ലുവിളി ഉയര്‍ത്തുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നാം ഇനിയും മുന്നേറാന്‍ ഉണ്ട്. രോഗപ്രതിരോധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയാല്‍ പകര്‍ച്ചവ്യാധികളെ തടഞ്ഞുനിര്‍ത്താം.  മരണ നിരക്ക് കുറയ്ക്കാനും സാധിക്കും. 

the number of lives lost due to infectious diseases is alarming. according to the health department, 540 people lost their lives due to infectious diseases last year. of these, leptospirosis claimed the most lives. 222 people died of leptospirosis. last year, 3454 people were confirmed to have leptospirosis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  5 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  5 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  5 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  5 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  5 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  5 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  5 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  5 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  5 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  5 days ago