സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും
സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ മൗണ്ടൻ റിസോർട്ടിലെ 'ലെ കോൺസ്റ്റലേഷൻ' (Le Constellation) ബാറിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം നാൽപ്പതായി. പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ 14-ഉം 15-ഉം വയസ്സുള്ള കൗമാരക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്വിസ് പൊലിസ് അറിയിച്ചു.
വലൈസ് പൊലിസ് നൽകുന്ന വിവരമനുസരിച്ച്, ഇതുവരെ 24 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇന്ന് 10 സ്വിസ് പൗരന്മാരുടെയും 2 ഇറ്റാലിയൻ പൗരന്മാരുടെയും ഒരു ഇറ്റാലിയൻ-ഇമാറാത്തി പൗരന്റെയും റൊമാനിയ, ഫ്രാൻസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
തിരിച്ചറിഞ്ഞവരിൽ ഏറ്റവും പ്രായം കുറഞ്ഞത് 14 വയസ്സുള്ള പെൺകുട്ടിയാണ്. 15 വയസ്സുള്ള രണ്ട് പെൺകുട്ടികളും 16-നും 18-നും ഇടയിൽ പ്രായമുള്ള പത്തോളം കൗമാരക്കാരും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. 20 മുതൽ 39 വയസ്സുവരെയുള്ളവരാണ് തിരിച്ചറിയപ്പെട്ട മറ്റ് വ്യക്തികൾ.
സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ 119 പേർക്ക് പരുക്കേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പലരെയും സ്വിറ്റ്‌സർലൻഡിലെയും യൂറോപ്പിലെ വിവിധ ഭാഗങ്ങളിലെയും പ്രത്യേക ബേൺ യൂണിറ്റുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ബാറിന് പുറത്ത് ഇരകൾക്കായി ഒരുക്കിയ സ്മാരകത്തിൽ നൂറുകണക്കിന് ആളുകളാണ് മെഴുകുതിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.
സ്വിസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അശ്രദ്ധമൂലമുള്ള കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ബാർ നടത്തിപ്പുകാരായ രണ്ട് പേർക്കെതിരെ പ്രോസിക്യൂഷൻ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.
ബാക്കിയുള്ള മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
an explosion at a luxury resort in switzerland claimed lives officials said. among the dead was an italian emirati national. emergency services responded swiftly as authorities launched a full investigation to determine the cause and assess safety measures moving forward.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."