HOME
DETAILS

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

  
January 04, 2026 | 2:00 PM

oman strengthens measures to combat human trafficking protecting victims enforcing laws and raising public awareness

മസ്‌കത്ത്: ഏറ്റവും ദുർബലരായ വിഭാഗങ്ങളെ ചൂഷണം ചെയ്യുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികളുമായി ഒമാൻ. മനുഷ്യകടത്ത് ചെറുക്കുന്നതിനായി നിയമനിർമ്മാണം, നിയമ സംരക്ഷണം, പുനരധിവാസം, സാമൂഹികാവബോധം വളർത്തൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ചട്ടക്കൂട് വിഭാവനം ചെയ്യും.

സർക്കാർ നടപടികൾ ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും നീതിയുടെ തത്വങ്ങൾ ഉറപ്പാക്കുകയും, അധികാരികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് മനുഷ്യാവകാശ വിദഗ്ദ്ധർ പറയുന്നത്. ഈ പ്രവർത്തനങ്ങളിൽ തങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി ഒമാൻ മനുഷ്യാവകാശ കമ്മീഷൻ (OHRC) വ്യക്തമാക്കി.

ഒമാൻ മനുഷ്യാവകാശ കമ്മീഷൻ നേരിട്ടും തുടർ നടപടികളിലൂടെയും മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നുണ്ട്. 

ഒമാനിൽ മനുഷ്യക്കടത്തിന് 3 മുതൽ 10 വർഷം വരെ തടവും 5,000–100,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. ചില കേസുകളിൽ തടവ് ശിക്ഷ 15 വർഷം വരെ ഉയരാം. മനുഷ്യന്റെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്ന, വ്യക്തികളുടെ സ്വാതന്ത്ര്യം ലംഘിക്കുന്ന, സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ ചൂഷണം ചെയ്യുന്ന കുറ്റകൃത്യമായതിനാൽ, ഇത് ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു എന്ന് OHRC ചെയർമാൻ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷി ചൂണ്ടിക്കാട്ടി.

മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം, ചൂഷണം വ്യക്തിയുടെ നിയമവിരുദ്ധമായ ഉപയോഗമായി നിർവചിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോ. അഹമ്മദ് ബിൻ സെക്ട് അൽ ജഹ്വാരി വിശദീകരിച്ചു. വേശ്യാവൃത്തി, അടിമത്തം, ഗാർഹിക അടിമത്തം, നിർബന്ധിത തൊഴിൽ, ഭിക്ഷണം, മനുഷ്യാവയവങ്ങൾ നിയമവിരുദ്ധമായി കടത്തൽ എന്നിവയാണ് നിർവചനത്തിൽ ഉൾപ്പെടുന്ന കുറ്റങ്ങൾ.

oman intensifies national efforts against human trafficking with stricter laws, rehabilitation programs, victim protection, public awareness campaigns, and coordinated enforcement. ohrc plays a key role in monitoring, reporting, and ensuring adherence to national and international human rights standards.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ ഉച്ചകോടിക്കിടെ പ്രതിഷേധം: അറസ്റ്റിലായ യൂത്ത് ദേശീയ കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് ജാമ്യം

National
  •  4 days ago
No Image

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിൽ; എതിരാളികൾ ഐ ലീഗ് ചാമ്പ്യന്മാർ

Football
  •  4 days ago
No Image

ചരിത്രത്തിനരികെ ജമ്മു; രഞ്ജി ട്രോഫി കിരീടം കയ്യെത്തും ദൂരത്ത്  

Cricket
  •  4 days ago
No Image

പുതിയ കറന്‍സിയുമായി പോയ വിമാനം ഹൈവേയിലേക്ക് തകര്‍ന്നു വീണു; ബൊളീവിയയില്‍ 15 മരണം

International
  •  4 days ago
No Image

പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും നാളെ ഡൽഹിക്ക്; യൂത്ത് കോൺഗ്രസ് 12 പേരുടെ പട്ടിക കൈമാറി

Kerala
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കോഴിക്കോട്ട് വനിതകളില്ലാതെ സി.പി.എം പ്രാഥമിക സ്ഥാനാർഥിപട്ടിക

Kerala
  •  4 days ago
No Image

നിര്‍ണായക സെക്രട്ടേറിയറ്റ്; സി.പി.എം സ്ഥാനാര്‍ഥി ചിത്രം ഇന്ന് തെളിയും

Kerala
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് സർവേ

Kerala
  •  4 days ago
No Image

ഇ-സ്കൂട്ടറിൽ പോകുന്ന കുട്ടികളെ ഡ്രൈവർമാർ കാണാത്തത് എന്തുകൊണ്ട്? ശാസ്ത്രീയമായ കാരണം വെളിപ്പെടുത്തി യുഎഇയിലെ വിദഗ്ധർ

uae
  •  4 days ago
No Image

സജി ചെറിയാന് വീണ്ടും 'ക്ലീന്‍ ചിറ്റ്'; തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്, റിപോര്‍ട്ട് മേധാവി മടക്കി അയച്ചു

Kerala
  •  4 days ago