മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ
മസ്‌കത്ത്: ഏറ്റവും ദുർബലരായ വിഭാഗങ്ങളെ ചൂഷണം ചെയ്യുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികളുമായി ഒമാൻ. മനുഷ്യകടത്ത് ചെറുക്കുന്നതിനായി നിയമനിർമ്മാണം, നിയമ സംരക്ഷണം, പുനരധിവാസം, സാമൂഹികാവബോധം വളർത്തൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ചട്ടക്കൂട് വിഭാവനം ചെയ്യും.
സർക്കാർ നടപടികൾ ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും നീതിയുടെ തത്വങ്ങൾ ഉറപ്പാക്കുകയും, അധികാരികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് മനുഷ്യാവകാശ വിദഗ്ദ്ധർ പറയുന്നത്. ഈ പ്രവർത്തനങ്ങളിൽ തങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി ഒമാൻ മനുഷ്യാവകാശ കമ്മീഷൻ (OHRC) വ്യക്തമാക്കി.
ഒമാൻ മനുഷ്യാവകാശ കമ്മീഷൻ നേരിട്ടും തുടർ നടപടികളിലൂടെയും മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നുണ്ട്.
ഒമാനിൽ മനുഷ്യക്കടത്തിന് 3 മുതൽ 10 വർഷം വരെ തടവും 5,000–100,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. ചില കേസുകളിൽ തടവ് ശിക്ഷ 15 വർഷം വരെ ഉയരാം. മനുഷ്യന്റെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്ന, വ്യക്തികളുടെ സ്വാതന്ത്ര്യം ലംഘിക്കുന്ന, സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ ചൂഷണം ചെയ്യുന്ന കുറ്റകൃത്യമായതിനാൽ, ഇത് ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു എന്ന് OHRC ചെയർമാൻ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷി ചൂണ്ടിക്കാട്ടി.
മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം, ചൂഷണം വ്യക്തിയുടെ നിയമവിരുദ്ധമായ ഉപയോഗമായി നിർവചിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോ. അഹമ്മദ് ബിൻ സെക്ട് അൽ ജഹ്വാരി വിശദീകരിച്ചു. വേശ്യാവൃത്തി, അടിമത്തം, ഗാർഹിക അടിമത്തം, നിർബന്ധിത തൊഴിൽ, ഭിക്ഷണം, മനുഷ്യാവയവങ്ങൾ നിയമവിരുദ്ധമായി കടത്തൽ എന്നിവയാണ് നിർവചനത്തിൽ ഉൾപ്പെടുന്ന കുറ്റങ്ങൾ.
oman intensifies national efforts against human trafficking with stricter laws, rehabilitation programs, victim protection, public awareness campaigns, and coordinated enforcement. ohrc plays a key role in monitoring, reporting, and ensuring adherence to national and international human rights standards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."