വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; സലാലയില്‍ മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം
സലാല: സലാലയിലെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പ്രവാസികൾ മരിച്ചു. മരിച്ച മൂന്നു പേരും ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. റോഡിലേക്ക് അപ്രതീക്ഷിതമായി വന്ന ഒട്ടകവുമായി കാർ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്.
സലാലയിലെ ഒരു ആരാധനാലയം സന്ദർശിച്ച ശേഷം മസ്‌കത്തിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. യാത്രാമധ്യേ ഇവരുടെ കാർ വഴിതെറ്റിയെത്തിയ ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
ബിൽക്കീസ് അക്തർ, മുഹമ്മദ് സാകിബുൽ ഹസൻ, മുഹമ്മദ് ദിദാരുൽ ആലം എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ മുഹമ്മദ് സാകിബുൽ ബിൽക്കീസിന്റെ മകനും മുഹമ്മദ് ദിദാരുൽ ആലം മരുമകനുമാണ്.
ചിറ്റഗോങ്ങിലെ ഫാതിക്ചാരി സ്വദേശികളായ ഇവർ വർഷങ്ങളായി ഒമാനിൽ പ്രവാസികളാണ്. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ് സാകിബുളിന്റെ ഭാര്യയ്ക്കും ഇളയ മകനും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സലാല-മസ്‌കത്ത് ഹൈവേയിൽ രാത്രികാലങ്ങളിൽ ഒട്ടകങ്ങൾ റോഡിലേക്ക് ഇറങ്ങുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഒമാൻ റോയൽ പൊലിസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
a tragic road accident occurred in salalah when a vehicle collided with a camel resulting in the deaths of three expatriates authorities have launched an investigation and urged motorists to remain cautious especially on desert highways during night travel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."