ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ
ന്യൂസിലാൻഡിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തി. പരുക്കേറ്റ തിലക് വർമ്മക്ക് പകരക്കാരനായാണ് അയ്യർ ടീമിലെത്തിയത്. 2023 ഡിസംബറിലാണ് ശ്രേയസ് അയ്യർ അവസാനമായി ഇന്ത്യക്കായി ഒരു ടി-20 മത്സരം കളിച്ചത്. ഓസ്ട്രേലിയക്കെതിരെയായിരുന്നു അവസാനമായി അയ്യർ കുട്ടി ക്രിക്കറ്റിൽ കളത്തിലിറങ്ങിയത്. എന്നാൽ ഇപ്പോൾ നീണ്ട 3 വർഷങ്ങൾക്ക് ശേഷം ശ്രേയസ് അയ്യർ വീണ്ടും ഇന്ത്യൻ ടി-20 ടീമിൽ ഇടം നേടിയിരിക്കുകയാണ്.
2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി മിന്നും പ്രകടനമായിരുന്നു അയ്യർ നടത്തിയിരുന്നത് പഞ്ചാബിനു വേണ്ടി 17 മത്സരങ്ങളിൽ നിന്നും 644 റൺസായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ഈ സീസണിൽ ശ്രേയസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് നടത്തിയത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാൻ അയ്യരിനു സാധിച്ചിരുന്നു.
വിജയ് ഹസാരെ ട്രോഫിയിൽ ഹൈദെരാബാദിനായി കളിക്കുമ്പോൾ ആണ് തിലകിന് പരുക്ക് പറ്റിയത്. അടിവയറ്റിൽ വേദന ഉണ്ടായതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനിങ്ങിന് വിധേയനാക്കുകയും ആയിരുന്നു. തിലക് വീണ്ടും കളത്തിലേക്ക് തിരിച്ചെത്താൻ മൂന്നോ നാലോ ആഴ്ച സമയമെടുക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം പരുക്കേറ്റ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി സ്പിന്നർ രവി ബിഷ്ണോയിയും ടീമിൽ ഇടം നേടി. വഡോദരയിൽ കിവീസിനെതിരെ നടന്ന ആദ്യ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് ഇടുപ്പിനാണ് പരുക്കേറ്റത്. അഞ്ച് ഓവർ പന്തെറിഞ്ഞതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച താരം ഫീൽഡിംഗിനിടെ ഗ്രൗണ്ട് വിടുകയായിരുന്നു. താരം രണ്ടാം മത്സരത്തിൽ കളിച്ചിരുന്നില്ല.
ഇന്ത്യൻ ടി-20 സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവി ബിഷ്‌ണോയി, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
Shreyas Iyer has been included in the Indian squad for the five-match T20I series against New Zealand. Iyer has been included in the team as a replacement for the injured Tilak Verma.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."