സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ
റിയാദ്: സഊദി പ്രൊ ലീഗിൽ ഡമാക് എഫ്‌സിക്കെതിരെ അൽ നസർ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. പതിവ് പോലെ അൽ നസറിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യം കണ്ടു. മത്സരത്തിലെ രണ്ടാം പകുതിയിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. അബ്ദുൾറഹ്മാൻ ഗരീബാണ് ടീമിനായി ആദ്യ ഗോൾ സ്വന്തമാക്കിയത്. ഡമാക്കിനായി ജമാൽ ഹർക്കസ് ആണ് ഏകഗോൾ നേടിയത്.
മത്സരത്തിൽ നേടിയ ഒറ്റ ഗോളോടെ അൽ നസറിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന വിദേശ താരമെന്ന റെക്കോർഡും റൊണാൾഡോ തന്റെ പേരിലാക്കി മാറ്റി. അൽ നസർ ജേഴ്സിയിൽ 116 ഗോളുകൾ നേടിയാണ് റൊണാൾഡോ റെക്കോർഡ് സ്വന്തമാക്കിയത്. 115 ഗോളുകൾ നേടിയ മൊറോക്കൻ താരം ഹംദല്ലയെ മറികടന്നാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്.
2025ൽ ഫുട്ബോളിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടത്തിലേക്കും റൊണാൾഡോ കാലെടുത്തുവെച്ചിരുന്നു. 14 കലണ്ടർ ഇയറുകളിൽ 40+ ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരമായാണ് റൊണാൾഡോ പുതിയ റെക്കോർഡിട്ടത്. ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 960 ആയി ഉയർന്നിട്ടുണ്ട്. 41 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും.
നിലവിൽ സഊദി ലീഗ് പോയിന്റ് പട്ടികയിൽ 16 മത്സരങ്ങളിൽ 12 ജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 37 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. ജനുവരി 26ന് അൽ താവൂണിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.
Al Nassr beat Damac FC 2-1 in the Saudi Pro League. As usual, Cristiano Ronaldo scored for Al Nassr. With his goal in the match, Ronaldo also broke the record for the most goals scored by a foreign player for Al Nasr. Ronaldo achieved the record by scoring 116 goals in the Al Nasr jersey. Ronaldo surpassed Moroccan player Hamdallah, who scored 115 goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."