സഊദി വിമാനത്താവളങ്ങളിൽ റെക്കോർഡ് വളർച്ച; 2025ൽ എത്തിയത് 14 കോടി യാത്രക്കാർ!
റിയാദ്: സഊദി അറേബ്യയുടെ വ്യോമയാന മേഖലയിൽ 2025ൽ രേഖപ്പെടുത്തിയത് 9.6 ശതമാനത്തിന്റെ റെക്കോർഡ് വളർച്ച. കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 14.09 കോടി യാത്രക്കാരാണ് എത്തിയത്. ഇതിൽ 7.6 കോടി അന്താരാഷ്ട്ര യാത്രക്കാരും 6.5 കോടി ആഭ്യന്തര യാത്രക്കാരുമാണ്. നിരവധി ഘടകങ്ങളാണ് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. ടൂറിസം മേഖലയിലെ വളർച്ച, ആഗോള പരിപാടികൾ, അന്താരാഷ്ട്ര വിമാന സർവീസുകളുടെ വർദ്ധനവ് എന്നിവ നിർണായക പങ്കാണ് വഹിച്ചത്.
വിമാന സർവീസുകളുടെ എണ്ണത്തിൽ 8.3 ശതമാനമാനം വർദ്ധനവ് ഈ കാലയളവിലുണ്ടായി. പ്രതിവർഷം 1.46 ലക്ഷം യാത്രക്കാർ സഞ്ചരിച്ച ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളമാണ് ഇതിൽ ഒന്നാമത്. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളമാണ് രണ്ടാമത്. പ്രതിദിനം 1.12 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിൽ സഊദിയിലെ സർവീസുകൾ ഇപ്പോൾ മുൻനിരയിലാണ്. ലോകത്തെ 176 അന്താരാഷ്ട്ര കേന്ദ്രങ്ങളുമായി സഊദി ഇപ്പോൾ നേരിട്ടുള്ള വ്യോമബന്ധം സ്ഥാപിച്ചിട്ടുണ്ട്. ചരക്ക് നീക്കത്തിലും റെക്കോർഡ് നേട്ടമാണ് സഊദി കൈവരിച്ചത്. 11.8 ലക്ഷം ടൺ ചരക്കാണ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത്.
Saudi Arabia's aviation sector hit a historic milestone in 2025 with 140.9 million passengers and a 9.6% growth rate. Jeddah's King Abdulaziz International Airport led the surge as the Kingdom expanded its global connectivity to 176 destinations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."