HOME
DETAILS

ആണവ ചര്‍ച്ച തുര്‍ക്കിയില്‍നിന്ന് ഒമാനിലേക്ക്; വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും താല്‍പ്പര്യം; യു.എസുമായി മാത്രം ചര്‍ച്ചമതിയെന്ന നിലപാടില്‍ ഇറാന്‍

  
Web Desk
February 04, 2026 | 3:47 AM

Iran demands changes in venue to Oman

മസ്‌കത്ത്: കടുത്ത അനിശ്ചിതത്വങ്ങള്‍ക്കിടയിലും അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണ്ണായകമായ ആണവ ചര്‍ച്ചകള്‍ക്ക് വെള്ളിയാഴ്ച ഒമാന്‍ വേദിയാകും. തുര്‍ക്കിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ ഒമാനിലേക്ക് മാറ്റണമെന്ന ഇറാന്റെ ആവശ്യം ട്രംപ് ഭരണകൂടം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് മറ്റന്നാള്‍ വേദിയാകുന്നത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും താല്‍പ്പര്യം

ആണവ വിഷയത്തില്‍ മാത്രം ചര്‍ച്ച പരിമിതപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് വേദിയും രീതിയും മാറ്റാന്‍ ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. മറ്റ് അറബ്, മുസ്ലിം രാജ്യങ്ങളെ നിരീക്ഷകരായി പങ്കെടുപ്പിക്കാതെ, അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. മിസൈല്‍ സാങ്കേതികവിദ്യ, പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരുന്നത് ഒഴിവാക്കാനാണ് ഇറാന്റെ ഈ നീക്കം. എന്നാല്‍ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങള്‍ ചര്‍ച്ചയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ഈ രാഷ്ട്രങ്ങള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ട്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ചയ്ക്കാണ് നേരത്തെ ധാരണയായിരുന്നത്. എന്നാല്‍, മറ്റ് രാജ്യങ്ങളെ നിരീക്ഷകരായി പോലും പങ്കെടുപ്പിക്കാതെ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ച മതിയെന്ന കടുത്ത നിലപാടിലേക്ക് ഒടുവില്‍ ഇറാന്‍ മാറുകയായിരുന്നു. മേഖലയിലെ സംഘര്‍ഷങ്ങളില്‍ തങ്ങളുടെ മണ്ണോ ആകാശമോ ഒരു പക്ഷത്തിനും വിട്ടുനല്‍കില്ലെന്ന് ഗള്‍ഫ് രാഷ്ട്രങ്ങളും ജോര്‍ദാനും വ്യക്തമാക്കിയിട്ടുണ്ട്. 

ട്രംപിന്റെ നിലപാട് നിര്‍ണ്ണായകം

ഞങ്ങള്‍ അവരുമായി ഇപ്പോള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളുടെ വേദി സംബന്ധിച്ച കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ചര്‍ച്ചകളില്‍ ധാരണയിലെത്തിയില്ലെങ്കില്‍ മോശമായ കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ചര്‍ച്ചയുടെ വേദി സംബന്ധിച്ച അന്തിമ തീരുമാനം വരും മണിക്കൂറുകളില്‍ ഉണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Iran is demanding that talks with the U.S. this week be held in Oman not Turkey, and that the scope be narrowed to two-way negotiations on nuclear issues only, a regional source said on Tuesday, adding new complications to an already delicate diplomatic effort.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കമനീയം, നിസ്തുലം ഈ വാസ്തുവിദ്യ; ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹാരിത വഴിഞ്ഞൊഴുകി പ്രവാചക പള്ളിയിലെ ചരിത്ര സ്മാരകങ്ങള്‍

Saudi-arabia
  •  7 days ago
No Image

രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമാവുന്നു; ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, എണ്ണ ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

National
  •  7 days ago
No Image

'സുരക്ഷാവീഴ്ചയുണ്ടായെന്ന് കുടുംബം'; ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

സ്പാര്‍ക്കില്‍ ആശ്വാസം: ഡാറ്റ ചോര്‍ന്നിട്ടില്ല, ഹരജി തള്ളി ഹൈക്കോടതി

Kerala
  •  7 days ago
No Image

പ്രതിസന്ധികൾക്കിടയിലും യുഎഇയിൽ തുടരാൻ തന്നെ തീരുമാനം; ഗോൾഡൻ വിസയ്ക്ക് അപേക്ഷകരുടെ തിരക്കേറുന്നു

uae
  •  7 days ago
No Image

സർക്കാർ ജോലി അല്ലെങ്കിൽ പ്രതിമാസ അലവൻസ്; ആസിഡ് ആക്രമണ ഇരകൾക്കായി പുതിയ നയം രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് സുപ്രിംകോടതി

National
  •  7 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  7 days ago
No Image

ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍;  ക്ഷമിച്ചുവെന്നും പ്രതികാരത്തിനില്ലെന്നും ഭാര്യ ബിന്ദു മേനോന്‍

Kerala
  •  7 days ago
No Image

കടയിൽ തിരക്കാണ്, അല്പം താമസിക്കും; സിഗരറ്റ് നൽകാൻ വൈകിയതിന് കൊച്ചിയിൽ കൂൾബാർ ജീവനക്കാർക്ക് ക്രൂരമർദനം

Kerala
  •  7 days ago
No Image

'ട്രപ്...താങ്കള്‍ ഈ കുരുന്നുകളുടെ കണ്ണുകളിലേക്ക് നോക്കൂ...' മിനാബ് സ്‌കൂളില്‍ ബോംബിട്ട് കൊന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വിന്യസിച്ച് ടെഹ്‌റാന്‍ ടൈംസ് ഒന്നാം പേജ്

International
  •  7 days ago


No Image

'ഞങ്ങള്‍ ലക്ഷ്യം നേടി, യുദ്ധം ഉടന്‍ അവസാനിക്കും' പ്രസ്താവനയുമായി ട്രംപ്; 'യു.എസ് അല്ല, യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങള്‍' മറുപടി നല്‍കി ഇറാന്‍ 

International
  •  7 days ago
No Image

ഹൈക്കോടതി വിധി ലംഘിച്ച് ഫ്ലക്സ് സ്ഥാപിച്ച സംഭവം: നോട്ടീസ് നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പിഴ അടക്കാതെ ബിജെപി; പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: 60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ

Kerala
  •  7 days ago
No Image

ആഭരണങ്ങൾ മാത്രം 160 കോടി, വാർഷിക വരുമാനം 374 കോടി; അഭിഷേക് സിങ്‍വിക്ക് 2860 കോടിയുടെ ആസ്തിയെന്ന്‌ വെളിപ്പെടുത്തൽ

National
  •  7 days ago