HOME
DETAILS

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പിന്നില്‍ ക്വട്ടേഷനെന്ന് സ്പാ ഉടമ

  
Web Desk
February 07, 2026 | 4:09 AM

spa owner alleges contract behind gang rape incident in thiruvalla

പത്തനംതിട്ട: ഗുണ്ടാപിരിവ് നല്‍കാത്തതിന് പത്തനംതിട്ട തിരുവല്ലയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആരോപണവുമായി സ്പാ ഉടമ. കൂട്ടബലാത്സംഗത്തിന് പിന്നില്‍ ക്വട്ടേഷനാണെന്നാണ് സ്പാ ഉടമ സഞ്ജയിന്റെ ആരോപണം. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് വിവരം.

അതിനിടെ, കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ അന്വേഷണം പൊലിസുകാരിലേക്കും വ്യാപിപ്പിക്കും. സ്പാകളില്‍ നിന്ന് പൊലിസ് മാസപ്പടി വാങ്ങുന്നുവെന്ന ആരോപണമുണ്ട്. ഇക്കാര്യവും അന്വേഷിക്കും. പൊലിസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരാണെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. 

സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ ആറു പേരും ചേര്‍ന്നാണ് അക്രമിച്ചതെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ കാപ്പാ കേസ് പ്രതിയായ മരണസുബിന്‍ എന്ന സുബിന്‍ അലക്സാണ്ടറേയും മൂന്നു പേരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 

ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല നഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്പായിലെത്തിയ മരണ സുബിനും കൂട്ടാളികളും പല തവണ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നു. അമ്പതിനായിരം നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. 

പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി കഴുത്തില്‍ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. മൂന്ന് പേര്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗുണ്ടാസംഘത്തെ ഭയന്ന് ജീവനക്കാര്‍ ആദ്യം പൊലിസില്‍ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് പൊലിസ് വിവരം അറിഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. 

spa owner in thiruvalla alleges the gang rape of a woman employee was carried out on contract after extortion demands were refused, as police probe widens with more arrests likely.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള സ്‌പൈസ് ജെറ്റ് സര്‍വീസ് ആരംഭിച്ചു; ആഴ്ചയില്‍ അഞ്ച് വിമാനങ്ങള്‍

uae
  •  2 hours ago
No Image

ഒരു താരവും ക്ലബിന് മുകളിലല്ല; റൊണാൾഡോക്ക് മുന്നറിയിപ്പുമായി അൽ നസർ

Football
  •  2 hours ago
No Image

സ്വർണക്കൊള്ള; തൊണ്ടിമുതല്‍ കണ്ടെത്താനാകാത്തത് എസ്.ഐ.ടിക്ക് വെല്ലുവിളിയാകുന്നു

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ചൂട് കൂടും; വരുംദിനങ്ങളില്‍ വരണ്ട കാലാവസ്ഥയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

Weather
  •  2 hours ago
No Image

സി.ജെ റോയിയുടെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍

Kerala
  •  3 hours ago
No Image

ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരിതെളിയും; ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യയടക്കമുള്ള വമ്പൻമാർ

Cricket
  •  3 hours ago
No Image

കലയിലൂടെയുള്ള ആക്രമണ പ്രവണത അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം: സമദാനി

Kerala
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ല: സുപ്രിംകോടതി

National
  •  3 hours ago
No Image

റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്; കഴിഞ്ഞ 38 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

National
  •  3 hours ago
No Image

ഹൃദയവിശുദ്ധിയിൽ; ആത്മീയതയും സാമൂഹ്യപ്രതിബദ്ധതയും ചർച്ചയാക്കി മൂന്നാംനാൾ, നാളെ സമാപനം

samastha-centenary
  •  3 hours ago