sree narayana dharma paripalana yogam general secretary vellappally natesan said the government should reconsider its stand on women’s entry at sabarimala temple. he stated that those who initially supported the verdict are now speaking against it, and added that the government should make necessary corrections regarding the issue.
HOME
DETAILS
MAL
ശബരിമല സ്ത്രീ പ്രവേശനം; നിലവിലെ കീഴ്‌വഴക്കം തുടരണം; സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണം; വെള്ളാപ്പള്ളി നടേശന്‍
Web Desk
February 16, 2026 | 12:14 PM
ആലപ്പുഴ: ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിധി വന്നപ്പോള്‍ അനുകൂലിച്ചവരാണ് ഇപ്പോള്‍ എതിര്‍ത്ത് സംസാരിക്കുന്നതെന്നും, വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം.
സ്ത്രീ പ്രവേശന വിഷയത്തില്‍ ജനവികാരം സര്‍ക്കാര്‍ കണ്ടതാണല്ലോ? സര്‍ക്കാര്‍ പ്രവര്‍ത്തനം കൊണ്ട് തിരുത്തിയതായും കണ്ടു. അത് നടപ്പാക്കാന്‍ പിന്നീട് സമ്മര്‍ദം കാണിച്ചില്ല. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളടക്കം പിന്‍വലിക്കുന്നത് സര്‍ക്കാര്‍ തീരുമാനിക്കും. സത്യവാങ് മൂലം നല്‍കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്. കോടതിവിധി നിരാശജനകമാണെന്ന് എസ്എന്‍ഡിപി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്,' വെള്ളാപ്പള്ളി പറഞ്ഞു.
മാത്രമല്ല, ശബരിമലയില്‍ ആചാരങ്ങള്‍ വരികയും ദുരാചാരങ്ങള്‍ ഇല്ലാതാവുകയും ചെയ്യണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്ത്രീ പ്രവേശനമെന്നത് ആചാരമായി നിലനില്‍ക്കുന്ന ഒന്നല്ല, അതിനാല്‍ നിലവിലെ കീഴ് വഴക്കം തുടരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം സുപ്രിംകോടതി വിധിക്ക് പിന്നാലെ ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയത് നൽകാൻ തയാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ഇതിൽ ഒളിച്ചുകളിയും അഴകൊഴമ്പൻ സമീപനവും പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായി പറയാൻ തയാറാകണം. യുവതീ പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുക. അന്നത്തെ ദേവസ്വം മന്ത്രി തെറ്റുപറ്റിപ്പോയെന്ന് പരസ്യമായി പറഞ്ഞതാണ്. അങ്ങനെയെങ്കിൽ സത്യവാങ്മൂലം പിൻവലിക്കണം. ഇപ്പോഴത്തെ സത്യവാങ്മൂലം പിൻവലിക്കാൻ ഈ സർക്കാർ തയാറായില്ലെങ്കിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ പുതിയത് സമർപ്പിക്കും.
ആഗോള അയ്യപ്പസംഗമത്തിന്റെ പേരിൽ കോടികളാണ് സി.പി.എം അടിച്ചുമാറ്റിയത്. ശബരിമലയിലെ സ്വർണം കട്ടതിന് മൂന്ന് സി.പി.എം നേതാക്കൾ ജയിലിലാണ്. പത്മകുമാറിനെയും വാസുവിനെയും പ്രശാന്തിനെയും ദേവസ്വം ബോർഡിൽ വച്ചത് സി.പി.എമ്മെന്നും സതീശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."